കാന്താരിമുളക് അരച്ചത്, ഉഴുന്ന്, വെളുത്തുള്ളി, ആര്യവേപ്പില, കൊന്നയില എന്നിവ ചാണകപ്പൊടിയിൽ ചേർത്ത് അടിവളമൊരുക്കി കാലങ്ങളായി തരിശിട്ട പാടത്ത് രണ്ടായിരത്തിലധികം വെണ്ടത്തൈകൾ ജൈവകൃഷി നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളവണ്ണയിലെ കാർഷിക കർമസേന. ഇരുനൂറോളം വെണ്ടത്തൈകൾ അടങ്ങുന്ന പത്തോളം പ്ലോട്ടുകളാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതിക്കുകീഴിൽ ഇവർ ഒരുക്കിയിരിക്കുന്നത്.
സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്
ശുദ്ധമായ മണ്ണായിരിക്കണം പ്രകൃതികൃഷിക്ക്. കാലങ്ങളായി ഒരു തരത്തിലും രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത സ്ഥലമാണ് കാർഷിക കർമസേന അറപ്പുഴയ്ക്കടുത്ത് കൃഷിക്കായി കണ്ടെത്തിയത്. പാടത്തിനോടു ചേർന്ന കരഭാഗത്ത് നന്നായി കിളച്ചൊരുക്കിയ അരയേക്കർ സ്ഥലത്താണ് കർമസേന കൃഷിയിറക്കിയത്.
വളപ്രയോഗം
തികച്ചും പ്രകൃതികൃഷി രീതിയിൽ പൂർണ ജൈവ രീതിയിലണ് പ്ലോട്ടുകളെല്ലാം ഒരുക്കിയത്. അതിൽത്തന്നെ രണ്ട് പ്ലോട്ടുകൾ തികച്ചും വൃക്ഷായുർവേദവിധിപ്രകാരം ചെയ്തതാണ്. വൃക്ഷായുർവേദത്തിൽ ഒരു ചെടിക്ക് വളരാൻ വേണ്ട പോഷകങ്ങളെല്ലാം ലഭ്യമാക്കിയാണ് കൃഷി നടത്തിയത്. പ്രകൃതികൃഷിയിലെ ഖനജീവാമൃതം, ദ്രവജീവാമൃതം, ഹരിതകഷായം എന്നീ വളങ്ങൾക്കുപുറമേ നീമാസ്ത്രം എന്ന ജൈവകീടനാശിനിയും സ്വന്തമായി നിർമിച്ച് കൃഷിക്കുപയോഗിക്കുന്നതിലൂടെ കൃഷി പൂർണജൈവമാകുന്നു.
വെണ്ട കൃഷി
ഖനജീവാമൃതം
അടിവളമായാണ് ഖനജീവാമൃതം കർമസേന ചേർത്തത.് നൂറുകിലോ ചാണകം, പത്തുലിറ്റർ ഗോമൂത്രം ഒരു കിലോ ശർക്കര, ഒരു കിലോ ചെറുപയർ പൊടി എന്നിവയും വരമ്പത്തെ ഒരു പിടിമണ്ണും ചേർത്ത് കുഴച്ച് തണലത്ത് ഉണക്കിയെടുത്താണ് ഖനജീവാമൃതം ഉണ്ടാക്കിയെടുത്തത്. വൃക്ഷായുർവേദ വിധിപ്രകാരമുള്ള പ്ലോട്ടിൽ ചാണകത്തിന്റെ കൂടെ കാന്താരി മുളകും, കറുത്ത ഉഴുന്നും ചേർക്കും.
ദ്രവജീവാമൃതം
നാടൻ പശുവിന്റെ ചാണകം 10 കി.ഗ്രാം, ഗോമൂത്രം പത്തുലിറ്റർ, ശർക്കര രണ്ടു കി.ഗ്രാം, പയർവിത്ത് (കറുത്ത തൊലിയുള്ള ഉഴുന്ന് കുതിർത്തരച്ചത് -രണ്ടു കി.ഗ്രാം, വയൽ വരമ്പിൽനിന്നെടുത്ത മണ്ണ് ഒരു കിലോഗ്രാം എന്നവയാണ് ഇതിന് വേണ്ടത്. ഇരുന്നൂറ് ലിറ്റർ ശേഷിയുള്ള ഒരു ബാരലിൽ 30 ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് നാടൻ പശുവിന്റെ 10 കിലോ ചാണകവും ഗോമൂത്രവും രണ്ടു കിലോഗ്രാം ശർക്കരപ്പൊടിയും രണ്ട് കിലോഗ്രാം പയർ പേസ്റ്റും (അരച്ചമാവ്) ചേർത്ത് നല്ലവണ്ണം ഇളക്കുക. തുടർന്ന് മണ്ണ് ചേർക്കുക. ഇതിലേക്ക് 150 ലിറ്റർ വെള്ളമൊഴിക്കുക. വീണ്ടും ഇളക്കിയ ശേഷം ഇരുപതിരട്ടിവെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിച്ചത്.
ഹരിതകഷായം
ചാണകം പത്തുകിലോ, രണ്ടുകിലോവീതം ആര്യവേപ്പ്, ശീമക്കൊന്ന, കണിക്കൊന്ന എന്നിവയുടെ ഇലകൾ, കറവരാത്ത കളച്ചെടികളുടെ ഇലകൾ 14 കിലോ, മുളപ്പിച്ച കറുത്ത ഉഴുന്ന് രണ്ടുകിലോ, ശർക്കര മൂന്നു കിലോ, വെള്ളം നൂറുലിറ്റർ എന്നിവയാണ് ഹരിതകഷായത്തിന് വേണ്ടത്. ഇലകൾ ചെറുതാക്കി മുറിച്ച് ചാണകത്തിന്റെ കൂടെ ലെയറുകളായി ഇട്ടു കൊടുക്കുക. ഇടയ്ക്ക് ശർക്കര ചെറുപയർപൊടി, ഉഴുന്ന് മുളപ്പിച്ചത് എന്നി ചേർക്കുക. അവസാനം വെള്ളമൊഴിച്ച് അടച്ചുവെക്കുക. ദിവസവും രാവിലെയും വൈകിട്ടും ഇടത്തോട്ടും വലത്തോട്ടും ഇളക്കിക്കൊടുക്കണം 15 ദിവസത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
ഒളവണ്ണയിലെ കാർഷിക കർമസേനാംഗങ്ങൾ കൃഷി ഇടത്തിൽ
കീടങ്ങൾക്ക് നീമാസ്ത്രം
അഞ്ചുകിലോ ആര്യവേപ്പില ചതച്ച് അതിൽ അഞ്ചുലിറ്റർ ഗോമൂത്രം, രണ്ടുകിലോ ചാണകം എന്നിവ കലക്കി ഒരു പാത്രത്തിൽ ഒരു ദിവസം വെച്ചതിനുശേഷം നന്നായിളക്കിയെടുത്ത് 20 ലിറ്റർ വെള്ളവറും ചേർത്താണ് കീടനാശിനിയായ നീമാസ്ത്രം നിർമിക്കുന്നത് ഇത് കുപ്പിയിൽ അടച്ചുവെച്ച് മൂന്നുമാസം വരെ ഉപയോഗിക്കാം.
പ്രകൃതികൃഷി വ്യാപകമാക്കാനുറച്ച് കർമസേന
ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം കോഴിക്കോട്ട് മൂന്നു പഞ്ചായത്തുകളലാണ് ഈ പദ്ധതി ലഭിച്ചത്. അതിലൊന്നാണ് ഒളവണ്ണ. പഞ്ചായത്തിൽ പ്രകൃതികൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണൻ പ്രസിഡന്റും സ്മിത സെക്രട്ടറിയുമായിട്ടുള്ള കാർഷിക കർമസേന. ഒളവണ്ണ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണവും കൃഷി ഓഫീസർ എസ്. പ്രമോദിന്റെ ഉപദേശങ്ങളും നിർദേശങ്ങളും പിന്തുണയായുണ്ടെന്ന് കർമസേന അംഗങ്ങൾ പറഞ്ഞു.
Content Highlights:Organic farming at kozhikode Olavanna
സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്
ശുദ്ധമായ മണ്ണായിരിക്കണം പ്രകൃതികൃഷിക്ക്. കാലങ്ങളായി ഒരു തരത്തിലും രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത സ്ഥലമാണ് കാർഷിക കർമസേന അറപ്പുഴയ്ക്കടുത്ത് കൃഷിക്കായി കണ്ടെത്തിയത്. പാടത്തിനോടു ചേർന്ന കരഭാഗത്ത് നന്നായി കിളച്ചൊരുക്കിയ അരയേക്കർ സ്ഥലത്താണ് കർമസേന കൃഷിയിറക്കിയത്.
വളപ്രയോഗം
തികച്ചും പ്രകൃതികൃഷി രീതിയിൽ പൂർണ ജൈവ രീതിയിലണ് പ്ലോട്ടുകളെല്ലാം ഒരുക്കിയത്. അതിൽത്തന്നെ രണ്ട് പ്ലോട്ടുകൾ തികച്ചും വൃക്ഷായുർവേദവിധിപ്രകാരം ചെയ്തതാണ്. വൃക്ഷായുർവേദത്തിൽ ഒരു ചെടിക്ക് വളരാൻ വേണ്ട പോഷകങ്ങളെല്ലാം ലഭ്യമാക്കിയാണ് കൃഷി നടത്തിയത്. പ്രകൃതികൃഷിയിലെ ഖനജീവാമൃതം, ദ്രവജീവാമൃതം, ഹരിതകഷായം എന്നീ വളങ്ങൾക്കുപുറമേ നീമാസ്ത്രം എന്ന ജൈവകീടനാശിനിയും സ്വന്തമായി നിർമിച്ച് കൃഷിക്കുപയോഗിക്കുന്നതിലൂടെ കൃഷി പൂർണജൈവമാകുന്നു.
വെണ്ട കൃഷി
ഖനജീവാമൃതം
അടിവളമായാണ് ഖനജീവാമൃതം കർമസേന ചേർത്തത.് നൂറുകിലോ ചാണകം, പത്തുലിറ്റർ ഗോമൂത്രം ഒരു കിലോ ശർക്കര, ഒരു കിലോ ചെറുപയർ പൊടി എന്നിവയും വരമ്പത്തെ ഒരു പിടിമണ്ണും ചേർത്ത് കുഴച്ച് തണലത്ത് ഉണക്കിയെടുത്താണ് ഖനജീവാമൃതം ഉണ്ടാക്കിയെടുത്തത്. വൃക്ഷായുർവേദ വിധിപ്രകാരമുള്ള പ്ലോട്ടിൽ ചാണകത്തിന്റെ കൂടെ കാന്താരി മുളകും, കറുത്ത ഉഴുന്നും ചേർക്കും.
ദ്രവജീവാമൃതം
നാടൻ പശുവിന്റെ ചാണകം 10 കി.ഗ്രാം, ഗോമൂത്രം പത്തുലിറ്റർ, ശർക്കര രണ്ടു കി.ഗ്രാം, പയർവിത്ത് (കറുത്ത തൊലിയുള്ള ഉഴുന്ന് കുതിർത്തരച്ചത് -രണ്ടു കി.ഗ്രാം, വയൽ വരമ്പിൽനിന്നെടുത്ത മണ്ണ് ഒരു കിലോഗ്രാം എന്നവയാണ് ഇതിന് വേണ്ടത്. ഇരുന്നൂറ് ലിറ്റർ ശേഷിയുള്ള ഒരു ബാരലിൽ 30 ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് നാടൻ പശുവിന്റെ 10 കിലോ ചാണകവും ഗോമൂത്രവും രണ്ടു കിലോഗ്രാം ശർക്കരപ്പൊടിയും രണ്ട് കിലോഗ്രാം പയർ പേസ്റ്റും (അരച്ചമാവ്) ചേർത്ത് നല്ലവണ്ണം ഇളക്കുക. തുടർന്ന് മണ്ണ് ചേർക്കുക. ഇതിലേക്ക് 150 ലിറ്റർ വെള്ളമൊഴിക്കുക. വീണ്ടും ഇളക്കിയ ശേഷം ഇരുപതിരട്ടിവെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിച്ചത്.
ഹരിതകഷായം
ചാണകം പത്തുകിലോ, രണ്ടുകിലോവീതം ആര്യവേപ്പ്, ശീമക്കൊന്ന, കണിക്കൊന്ന എന്നിവയുടെ ഇലകൾ, കറവരാത്ത കളച്ചെടികളുടെ ഇലകൾ 14 കിലോ, മുളപ്പിച്ച കറുത്ത ഉഴുന്ന് രണ്ടുകിലോ, ശർക്കര മൂന്നു കിലോ, വെള്ളം നൂറുലിറ്റർ എന്നിവയാണ് ഹരിതകഷായത്തിന് വേണ്ടത്. ഇലകൾ ചെറുതാക്കി മുറിച്ച് ചാണകത്തിന്റെ കൂടെ ലെയറുകളായി ഇട്ടു കൊടുക്കുക. ഇടയ്ക്ക് ശർക്കര ചെറുപയർപൊടി, ഉഴുന്ന് മുളപ്പിച്ചത് എന്നി ചേർക്കുക. അവസാനം വെള്ളമൊഴിച്ച് അടച്ചുവെക്കുക. ദിവസവും രാവിലെയും വൈകിട്ടും ഇടത്തോട്ടും വലത്തോട്ടും ഇളക്കിക്കൊടുക്കണം 15 ദിവസത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
ഒളവണ്ണയിലെ കാർഷിക കർമസേനാംഗങ്ങൾ കൃഷി ഇടത്തിൽ
കീടങ്ങൾക്ക് നീമാസ്ത്രം
അഞ്ചുകിലോ ആര്യവേപ്പില ചതച്ച് അതിൽ അഞ്ചുലിറ്റർ ഗോമൂത്രം, രണ്ടുകിലോ ചാണകം എന്നിവ കലക്കി ഒരു പാത്രത്തിൽ ഒരു ദിവസം വെച്ചതിനുശേഷം നന്നായിളക്കിയെടുത്ത് 20 ലിറ്റർ വെള്ളവറും ചേർത്താണ് കീടനാശിനിയായ നീമാസ്ത്രം നിർമിക്കുന്നത് ഇത് കുപ്പിയിൽ അടച്ചുവെച്ച് മൂന്നുമാസം വരെ ഉപയോഗിക്കാം.
പ്രകൃതികൃഷി വ്യാപകമാക്കാനുറച്ച് കർമസേന
ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം കോഴിക്കോട്ട് മൂന്നു പഞ്ചായത്തുകളലാണ് ഈ പദ്ധതി ലഭിച്ചത്. അതിലൊന്നാണ് ഒളവണ്ണ. പഞ്ചായത്തിൽ പ്രകൃതികൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണൻ പ്രസിഡന്റും സ്മിത സെക്രട്ടറിയുമായിട്ടുള്ള കാർഷിക കർമസേന. ഒളവണ്ണ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണവും കൃഷി ഓഫീസർ എസ്. പ്രമോദിന്റെ ഉപദേശങ്ങളും നിർദേശങ്ങളും പിന്തുണയായുണ്ടെന്ന് കർമസേന അംഗങ്ങൾ പറഞ്ഞു.
Content Highlights:Organic farming at kozhikode Olavanna