Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മൂന്ന് വനിതകള്‍, 18 ഏക്കര്‍ സ്ഥലം, 450 ടണ്‍ വിളവ്; പച്ചപ്പുല്ലിലുണ്ട് അധ്വാനത്തിന്റെ വിജയഗാഥമൂന്ന് വനിതകള്‍, 18 ഏക്കര്‍ സ്ഥലം, 450 ടണ്‍ വിളവ്; പച്ചപ്പുല്ലിലുണ്ട് അധ്വാനത്തിന്റെ വിജയഗാഥ

$
0
0
മൂന്ന് വനിതകൾ... 18 ഏക്കർ സ്ഥലം... ഓരോ വിളവിലും ശരാശരി 450 ടൺ തീറ്റപ്പുൽ.. പച്ചപ്പുല്ലിന് ക്ഷാമംനേരിടുന്ന കാലത്ത് പശുക്കൾ പട്ടിണിയാകാതിരിക്കാൻ മണ്ണിൽ അധ്വാനിച്ച് തീറ്റപ്പുല്ലും വിത്തും ഉത്പാദിപ്പിക്കയാണ് ഇവർ. നല്ലേപ്പിള്ളി പഞ്ചായത്തിലെ സ്ത്രീകളാണ് തീറ്റപ്പുല്ലിലൂടെ ക്ഷീരവികസനത്തിന് കരുത്തേകുന്നതും വരുമാനം കണ്ടെത്തുന്നതും.

കൃഷിയിലേക്കുള്ള തുടക്കം

നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശിയും ക്ഷീരകർഷകയുമായ കെ.എ. ഓമന നാലുവർഷംമുമ്പ് വീട്ടിലെ പശുക്കൾക്കായി തീറ്റപ്പുൽക്കൃഷി ചെയ്തതാണ് പിന്നീട് വലിയ സംരംഭത്തിലേക്ക് വഴിതുറന്നത്. ഒരേക്കർ തെങ്ങിൻതോപ്പിൽ ഇടവിളയായി നടത്തിയ കൃഷിയിൽ അന്ന് നല്ലവിളവ് കിട്ടി. ഇതോടെ നാലേക്കറിലധികം സ്ഥലത്തേക്ക് കൃഷി വ്യാപിച്ചു. 2018 ലെ പ്രളയത്തിൽ നിലമ്പൂരിലടക്കം മലബാർമേഖലയിലെ ക്ഷീരകർഷകർ തീറ്റപ്പുല്ലില്ലാതെ വിഷമിപ്പിച്ചപ്പോൾ ഇവിടേക്ക് പുല്ലുതേടി ആളുകളെത്തി.

ഇതോടെയാണ് തീറ്റപ്പുൽക്കൃഷി വ്യാപിപ്പിച്ചാലോയെന്ന് ഓമനയ്ക്കും സുഹൃത്തുക്കളായ ആർ. പുഷ്പ, കെ. സജിത എന്നിവർക്കും തോന്നിയത്. ചിറ്റൂർ കുമരന്നൂർ ക്ഷീരസംഘം സെക്രട്ടറിയും ഓമനയുടെ സഹോദരിയുമായ കെ.എ. ശോഭനയിൽനിന്നും ക്ഷീരവികസന വകുപ്പിന്റെ ഫോർഡർ മാർക്കറ്റിങ് പദ്ധതിയെക്കുറിച്ച് അറിഞ്ഞു. കൃഷിക്ക് വകുപ്പ് 75,000 രൂപ സബ്സിഡിയും നൽകുമെന്നറിഞ്ഞതോടെ മൂവരും ചേർന്ന് ഗോകുലം ഫോർഡർ മാർക്കറ്റിങ് ഗ്രൂപ്പ് എന്ന പേരിൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിതുടങ്ങുകയായിരുന്നു. ഇന്ന് നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി 18 ഏക്കറിൽ ഇവർക്ക് കൃഷിയുണ്ട്.

ഉത്പാദനം 450 ടൺ

തമിഴ്നാട്ടിൽനിന്നും എത്തിച്ച സൂപ്പർ നേപ്പിയർ ഇനം തീറ്റപ്പുല്ലാണ് ഇവരുടെ കൃഷി. വിത്തിനും അടിവളത്തിനും കളപറിക്കുമെല്ലാമായി ഒരേക്കറിൽ കൃഷി തുടങ്ങാൻ 25,000 രൂപയോളം ചിലവുവരും. ആദ്യം 90 ദിവസവും പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. ഒരേക്കറിൽനിന്ന് 25 ടണ്ണിലധികം തീറ്റപ്പുൽ കിട്ടുന്നുണ്ടെന്നും 18 ഏക്കറിൽനിന്നായി 450 ടണ്ണോളം നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും സംഘം കൺവീനർ കൂടിയായ ഓമന പറഞ്ഞു. കൃഷി പരിപാലനത്തിന് ഏഴ് തൊഴിലാളികൾ സ്ഥിരമായുണ്ട്. ഇവർക്ക് 300രൂപ ദിവസക്കൂലി നൽകുന്നുണ്ട്.

നിലവിൽ ക്ഷീരവകുപ്പ് മുഖേന ജില്ലയിലെ ക്ഷീരകർഷകർക്കും മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കർഷകർക്കും സംഘത്തിന്റെ തീറ്റപ്പുൽ വിൽക്കുന്നുണ്ട്. വിത്തായി ഉപയോഗിക്കുന്ന തീറ്റപ്പുൽക്കടയും (തണ്ട് ) സബ്സിഡി നിരക്കിലും അല്ലാതെയുമായി നൽകുന്നുണ്ട്. ഒരേക്കറിൽനിന്ന് കുറഞ്ഞത് വർഷം 15,000 രൂപയോളം ലാഭമുണ്ടാക്കാനാവുന്നുണ്ടെന്ന് സംഘത്തിലുള്ളവർ പറഞ്ഞു. നല്ലേപ്പിള്ളി സ്വദേശികളായ ബേബി, സഫിയ, നൂർജഹാൻ, സരിത, ഭാഗ്യം, ഗീത എന്നിവരാണ് തൊഴിലാളികളായി കൃഷിക്ക് കരുത്ത് പകരുന്നത്.

Content Highlights: Success story of three women in fodder cultivation

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>