കറുകച്ചാൽ: എന്നും കൃഷിയിറക്കും. എല്ലാ ദിവസവും വിളവെടുക്കും. ഇതാണ് സജിയുടെ കൃഷിരീതി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പാട്ടമെടുത്ത സ്ഥലത്ത് ബഹുവിള കൃഷിയിലൂടെ പുതിയ പരീക്ഷണം നടത്തുകയാണ് വെങ്കോട്ട സ്വദേശി സജി മത്തായി. ഒരേക്കറിൽ കിഴങ്ങുവർഗങ്ങളും പച്ചക്കറികളുമടക്കം പത്തിലേറെ വിളകളാണ് സജി നട്ടുവളർത്തുന്നത്. സജിയുടെ കൃഷിക്ക് കാലമോ സമയമോ ഒന്നും പ്രശ്നമല്ല. ഒന്ന് വിളവെടുത്തുകഴിയുമ്പോൾ അടുത്തത് പാകമാകും. ഇത്തരത്തിലാണ് കൃഷി.
കറുകച്ചാൽ ശാന്തിപുരത്തെ ഈ കൃഷിയിടത്തിലെത്തിയാണ് പലരും പച്ചക്കറിയും കിഴങ്ങുവർഗങ്ങളുമെല്ലാം നേരിൽക്കണ്ട് വാങ്ങുന്നത്. ചൂണ്ടിക്കാണിക്കുന്ന ഏതും അപ്പോൾത്തന്നെ പറിച്ചുനൽകും. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, പയർ, വെണ്ട, വഴുതന, ചീര, വെള്ളരി, പച്ചമുളക് തുടങ്ങിയ വിളകളെല്ലാം പറമ്പിൽ എന്നും വിളവെടുപ്പിന് പാകമായുണ്ട്. എല്ലാ ദിവസവും കൃഷിയിടത്തിലെത്തുന്ന സജി എല്ലാ ജോലികളും ഒറ്റയ്ക്കാണ് ചെയ്യുന്നത്.
ഒരു മൂട്ടിൽ രണ്ട് വിള
ഒരു മൂട്ടിൽ രണ്ട് വിള എന്നതാണ് സജിയുടെ കൃഷിയുടെ പ്രത്യേകത. പച്ചക്കറിയായാലും കിഴങ്ങുവിളയായാലും രണ്ടെണ്ണംവീതമാണ് ഒന്നിച്ച് നടുന്നത്. ഇതിലൂടെ പരിചരണം, കൃഷിച്ചെലവ്, എന്നിവ കുറയ്ക്കാനും ഇരട്ടി വിളവ് നേടാനും സ്ഥലം ലാഭിക്കാനും കഴിയുമെന്നാണ് സജിയുടെ പക്ഷം. പയർ, പാവൽ തുടങ്ങിയവ നട്ട് വിളവെടുപ്പിന് പാകമാകുമ്പോൾ ഇതേമൂട്ടിൽ പുതിയ വിത്തുകൾ നടും. വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്കും നട്ട പച്ചക്കറികൾ കായ്ച്ചുതുടങ്ങും.
മുന്നൂറ് തടത്തിലായി 600 മൂട് ചേന. ഇതിനിടവിളയായി വെള്ളരിയും വെണ്ടയും. പയർ, പാവൽ, പടവലം തുടങ്ങിയവ ഒരു തടത്തിൽ ഏഴുവരെ നടും. കൃത്യമായി പരിചരിക്കുന്നതിനാൽ 45-ാംദിവസംമുതൽ സജി വിളവെടുപ്പ് നടത്തും. സ്ഥലം പാഴാക്കാതെ പറമ്പിനുചുറ്റുമായാണ് കാച്ചിൽ നട്ടിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തോളമായി സജിയുടെ ഏക വരുമാനമാർഗം കൃഷിയാണ്. 2015-ൽ കുന്നന്താനം പഞ്ചായത്ത് മികച്ച കർഷകനായി തിരഞ്ഞെടുത്തിരുന്നു.
വല്ലപ്പോഴുംമാത്രം കൃഷിയിറക്കി വിളവെടുത്താൽ അടുപ്പ് പുകയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തമായി പുതിയ കൃഷിരീതി സജിതന്നെ കണ്ടെത്തിയത്. സുഹൃത്തും അധ്യാപകനുമായ ജ്യോതിഷ് ബാബുവിന്റെ പറമ്പിലാണ് രണ്ടുവർഷത്തോളമായി കൃഷി. കൂടുതൽ സ്ഥലം പാട്ടമെടുത്ത് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ കർഷകർ.
Content Highlights:Mixed Cropping Agriculture
കറുകച്ചാൽ ശാന്തിപുരത്തെ ഈ കൃഷിയിടത്തിലെത്തിയാണ് പലരും പച്ചക്കറിയും കിഴങ്ങുവർഗങ്ങളുമെല്ലാം നേരിൽക്കണ്ട് വാങ്ങുന്നത്. ചൂണ്ടിക്കാണിക്കുന്ന ഏതും അപ്പോൾത്തന്നെ പറിച്ചുനൽകും. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, പയർ, വെണ്ട, വഴുതന, ചീര, വെള്ളരി, പച്ചമുളക് തുടങ്ങിയ വിളകളെല്ലാം പറമ്പിൽ എന്നും വിളവെടുപ്പിന് പാകമായുണ്ട്. എല്ലാ ദിവസവും കൃഷിയിടത്തിലെത്തുന്ന സജി എല്ലാ ജോലികളും ഒറ്റയ്ക്കാണ് ചെയ്യുന്നത്.
ഒരു മൂട്ടിൽ രണ്ട് വിള
ഒരു മൂട്ടിൽ രണ്ട് വിള എന്നതാണ് സജിയുടെ കൃഷിയുടെ പ്രത്യേകത. പച്ചക്കറിയായാലും കിഴങ്ങുവിളയായാലും രണ്ടെണ്ണംവീതമാണ് ഒന്നിച്ച് നടുന്നത്. ഇതിലൂടെ പരിചരണം, കൃഷിച്ചെലവ്, എന്നിവ കുറയ്ക്കാനും ഇരട്ടി വിളവ് നേടാനും സ്ഥലം ലാഭിക്കാനും കഴിയുമെന്നാണ് സജിയുടെ പക്ഷം. പയർ, പാവൽ തുടങ്ങിയവ നട്ട് വിളവെടുപ്പിന് പാകമാകുമ്പോൾ ഇതേമൂട്ടിൽ പുതിയ വിത്തുകൾ നടും. വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്കും നട്ട പച്ചക്കറികൾ കായ്ച്ചുതുടങ്ങും.
മുന്നൂറ് തടത്തിലായി 600 മൂട് ചേന. ഇതിനിടവിളയായി വെള്ളരിയും വെണ്ടയും. പയർ, പാവൽ, പടവലം തുടങ്ങിയവ ഒരു തടത്തിൽ ഏഴുവരെ നടും. കൃത്യമായി പരിചരിക്കുന്നതിനാൽ 45-ാംദിവസംമുതൽ സജി വിളവെടുപ്പ് നടത്തും. സ്ഥലം പാഴാക്കാതെ പറമ്പിനുചുറ്റുമായാണ് കാച്ചിൽ നട്ടിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തോളമായി സജിയുടെ ഏക വരുമാനമാർഗം കൃഷിയാണ്. 2015-ൽ കുന്നന്താനം പഞ്ചായത്ത് മികച്ച കർഷകനായി തിരഞ്ഞെടുത്തിരുന്നു.
വല്ലപ്പോഴുംമാത്രം കൃഷിയിറക്കി വിളവെടുത്താൽ അടുപ്പ് പുകയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തമായി പുതിയ കൃഷിരീതി സജിതന്നെ കണ്ടെത്തിയത്. സുഹൃത്തും അധ്യാപകനുമായ ജ്യോതിഷ് ബാബുവിന്റെ പറമ്പിലാണ് രണ്ടുവർഷത്തോളമായി കൃഷി. കൂടുതൽ സ്ഥലം പാട്ടമെടുത്ത് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ കർഷകർ.
Content Highlights:Mixed Cropping Agriculture