ഓളപ്പരപ്പിലെ കൃഷിക്കായി ചേർത്തല വേമ്പനാട്ടുകായലിൽ ഒഴുകിനടക്കുന്ന കൃഷിയിടങ്ങൾ ഒരുങ്ങുന്നു. ആദ്യം ബന്തിക്കൃഷിയും പിന്നാലെ മറ്റുകൃഷികളുമാണു ലക്ഷ്യമിടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനു തടസ്സമാകുന്ന പോള(പായൽ) ശല്യത്തിനും പരിഹാരമാകും.
പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി. അതിനായി പോളകൾ കായൽപ്പരപ്പിൽ കൃത്യമായ ഇടത്ത് അടുക്കും. 10 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള അത്തരം രണ്ടു പോളത്തടങ്ങൾ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം കണ്ണങ്കരയിൽ ഒരുക്കിയാണു പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. മണ്ണ് ആവശ്യമില്ല. നനയും വേണ്ടാ. ഞായറാഴ്ച വൈകുന്നേരം കൃഷിമന്ത്രി പി. പ്രസാദ് കൃഷിക്കു തുടക്കംകുറിക്കും.
ചൊരിമണലിൽ സൂര്യകാന്തിയടക്കം വിളയിച്ച യുവകർഷകൻ സുജിത് സ്വാമിനികർത്തിലാണു പരീക്ഷണത്തിനുപിന്നിൽ. 45 ദിവസംകൊണ്ടാണു സുജിത് കൃഷിക്കുപറ്റിയ പോളത്തടം ഒരുക്കിയത്. നാലഞ്ചുടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തിൽ മൂന്നുനാലുതവണ കൃഷിയിറക്കാം.
പദ്ധതി വിജയമായാൽ കൂടുതൽപ്പേർ കായൽക്കൃഷിയിലിറങ്ങുമെന്നാണു പ്രതീക്ഷ. അതിനായി കൃഷിവകുപ്പിന്റെ സഹകരണത്തിൽ പദ്ധതികളും ഒരുങ്ങുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് ഒഴുകിയെത്തി വലിയപ്രതിസന്ധി സൃഷ്ടിക്കുന്ന ടൺകണക്കിനു പോള നീക്കാൻ പലപഞ്ചായത്തുകളും ലക്ഷങ്ങളാണു ചെലവിടുന്നത്. ഓളപ്പരപ്പിലെ കൃഷി വിജയമായാൽ പോളശല്യത്തിനു കുറച്ചെങ്കിലും പരിഹാരമാകുമെന്നാണു പ്രതീക്ഷ.
വലിയപ്രതീക്ഷ
പൂക്കൃഷിക്കു പ്രാധാന്യംനൽകുന്നതു വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ടാണ്. പച്ചക്കറികളും വിളയിക്കാനാകും. - സുജിത് സ്വാമിനികർത്തിൽ, കർഷകൻ
പ്രത്യേകപദ്ധതി തയ്യാറാക്കും
കാർഷികമേഖലയ്ക്കൊപ്പം മത്സ്യ- വിനോദസഞ്ചാര മേഖലയ്ക്കുകൂടി പ്രയോജനകരമാണു പദ്ധതി. ഇതിനു പ്രോത്സാഹനം നൽകാൻ പ്രത്യേകപദ്ധതി തയ്യാറാക്കും.- പ്രവീൺ ജി. പണിക്കർ, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്
Content Highlights: Floating agriculture idea by a farmer from Alappuzha
പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി. അതിനായി പോളകൾ കായൽപ്പരപ്പിൽ കൃത്യമായ ഇടത്ത് അടുക്കും. 10 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള അത്തരം രണ്ടു പോളത്തടങ്ങൾ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം കണ്ണങ്കരയിൽ ഒരുക്കിയാണു പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. മണ്ണ് ആവശ്യമില്ല. നനയും വേണ്ടാ. ഞായറാഴ്ച വൈകുന്നേരം കൃഷിമന്ത്രി പി. പ്രസാദ് കൃഷിക്കു തുടക്കംകുറിക്കും.
ചൊരിമണലിൽ സൂര്യകാന്തിയടക്കം വിളയിച്ച യുവകർഷകൻ സുജിത് സ്വാമിനികർത്തിലാണു പരീക്ഷണത്തിനുപിന്നിൽ. 45 ദിവസംകൊണ്ടാണു സുജിത് കൃഷിക്കുപറ്റിയ പോളത്തടം ഒരുക്കിയത്. നാലഞ്ചുടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തിൽ മൂന്നുനാലുതവണ കൃഷിയിറക്കാം.
പദ്ധതി വിജയമായാൽ കൂടുതൽപ്പേർ കായൽക്കൃഷിയിലിറങ്ങുമെന്നാണു പ്രതീക്ഷ. അതിനായി കൃഷിവകുപ്പിന്റെ സഹകരണത്തിൽ പദ്ധതികളും ഒരുങ്ങുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് ഒഴുകിയെത്തി വലിയപ്രതിസന്ധി സൃഷ്ടിക്കുന്ന ടൺകണക്കിനു പോള നീക്കാൻ പലപഞ്ചായത്തുകളും ലക്ഷങ്ങളാണു ചെലവിടുന്നത്. ഓളപ്പരപ്പിലെ കൃഷി വിജയമായാൽ പോളശല്യത്തിനു കുറച്ചെങ്കിലും പരിഹാരമാകുമെന്നാണു പ്രതീക്ഷ.
വലിയപ്രതീക്ഷ
പൂക്കൃഷിക്കു പ്രാധാന്യംനൽകുന്നതു വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ടാണ്. പച്ചക്കറികളും വിളയിക്കാനാകും. - സുജിത് സ്വാമിനികർത്തിൽ, കർഷകൻ
പ്രത്യേകപദ്ധതി തയ്യാറാക്കും
കാർഷികമേഖലയ്ക്കൊപ്പം മത്സ്യ- വിനോദസഞ്ചാര മേഖലയ്ക്കുകൂടി പ്രയോജനകരമാണു പദ്ധതി. ഇതിനു പ്രോത്സാഹനം നൽകാൻ പ്രത്യേകപദ്ധതി തയ്യാറാക്കും.- പ്രവീൺ ജി. പണിക്കർ, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്
Content Highlights: Floating agriculture idea by a farmer from Alappuzha