Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങള്‍; താമരവിത്തില്‍ വാഴും വിജയമല്ലോ... എല്‍ദോയുടെ ജീവിതം9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങള്‍; താമരവിത്തില്‍ വാഴും വിജയമല്ലോ... എല്‍ദോയുടെ ജീവിതം

$
0
0
രാഷ്ട്രപതിഭവന്റെ ക്വാർട്ടേഴ്സ് മുറ്റത്ത് കഴിഞ്ഞ മാസം വെള്ളയും പിങ്കും നിറം കലർന്ന ഒരു താമര വിരിഞ്ഞത് വാർത്തയായിരുന്നു. ആ താമരയുടെ വിത്തെത്തിയത് പിറവം മാമലശ്ശേരി പള്ളിയാനോട്ടോക്കുഴിയിൽ എൽദോസ് പി. രാജുവിന്റെ താമര നഴ്സറിയിൽനിന്നാണ്. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫീസറും മലയാളിയുമായ ബിന്ദു ഷാജിയാണിത് അവിടെയെത്തിച്ചത്. വിവിധയിനം താമരകളുടെ വിത്തുകൾ ഉത്പാദിപ്പിച്ച് വിൽക്കുകയാണ് എൽദോസ്.

എൺപതോളം ഇനം താമരകളുണ്ട് എൽദോസിന്റെ ശേഖരത്തിൽ. നഴ്സിങ് കഴിഞ്ഞ് കൊൽക്കത്തയിലും മുംബൈയിലും ജോലി ചെയ്ത എൽദോസ് പത്ത് കൊല്ലം ഖത്തറിലായിരുന്നു. 2019-ൽ മടങ്ങിയെത്തി. തിരികെ പോകാനിരിക്കുമ്പോഴാണ് കോവിഡ് പടർന്നത്. മടങ്ങാൻ സാധിക്കാതെ വന്നപ്പോൾ ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ കുറച്ചുകാലം ക്ലാസെടുക്കാൻ പോയി. ആ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോവില്ലെന്ന് മനസ്സിലാക്കിയാണ് താമര കൃഷിയിലേക്കിറങ്ങിയത്.



വില 850-നു മേൽ

വിത്തായി ഉപയോഗിക്കുന്ന കിഴങ്ങിന് 850 രൂപ മുതൽ 9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങളുണ്ട്. മുറ്റത്തെ ബൗളിൽ വിരിഞ്ഞ താമരപ്പൂവ് രാജ് ഫ്ളോറൽസ് എന്ന തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ഇതു കണ്ട ഗുജറാത്തിൽ നിന്നൊരു വീട്ടമ്മ വിളിച്ച് വളർത്താനായി ഇതിന്റെ കിഴങ്ങ് ആവശ്യപ്പെട്ടു. എൽദോസ് താമരക്കിഴങ്ങ് അവർക്ക് അയച്ചുകൊടുത്തു. ഇതായിരുന്നു ബിസിനസിന്റെ തുടക്കം. അലങ്കാരത്തിനായി താമര വളർത്തുന്നവരിലേറെയും ഉത്തരേന്ത്യക്കാരാണ്.

ബൗൾ താമര

പൂക്കൾക്കു വേണ്ടിയുള്ള താമരകൃഷിക്ക് വിശാലമായ ജലപ്പരപ്പ് വേണമെന്നിരിക്കേ അലങ്കാര താമരകൃഷി ചെയ്യാൻ ചെറിയൊരു ബൗളോ കപ്പോ മതിയാകും. ഒരു കിഴങ്ങിന് 9,000 രൂപ വരെ വിലയുള്ള നിലുംബോ അഖില മുതൽ വിലമതിക്കാനാകാത്ത സഹസ്രദള പത്മം വരെ എൽദോസിന്റെ മുറ്റത്തും മട്ടുപ്പാവിലുമായി കൃഷിചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ടബ്ബുകളിലാണ് കൃഷി. ചാണകവും എല്ലുപൊടിയുമാണ് വളം.

Content Highlights:Success story of a lotus farmer form Piravom

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>