നല്ല ഡിമാന്റുള്ള മീനുകളിലൊന്നാണ് വനാമി ചെമ്മീൻ. ലോകത്ത് കൃഷിയിലൂടെ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഇനമാണ് ഇതെങ്കിലും കേരളത്തിൽ വളരെക്കുറച്ചുസ്ഥലത്തേ വനാമി കൃഷിയുള്ളൂ. ഇതിന് വളരാൻ ലവണങ്ങൾ കലർന്ന കടൽവെള്ളംവേണമെന്നതിനാൽ കടലോരങ്ങളിലെ പാടങ്ങളിലാണ് കൃഷിചെയ്യുന്നത്. എന്നാൽ ടാങ്കിൽ ഉപ്പുരസമുള്ള വെള്ളം കൊണ്ടുവന്നുനിറച്ച് വീട്ടിൽ വനാമി കൃഷിചെയ്യുന്ന ഒരാൾ മലപ്പുറം ജില്ലയിലുണ്ട്-പുറത്തൂർ മുള്ളുംപടി വലിയവീട്ടിൽ സുബ്രഹ്മണ്യൻ.
സ്ഥലവും വെള്ളവും പരിമിതമായവർക്ക് യോജിച്ച ബയോഫ്ലോക് രീതിയിലാണ് സുബ്രഹ്മണ്യൻ വനാമി കൃഷിചെയ്യുന്നത്. ബയോഫ്ലോക് ടാങ്കിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതിലെ ബാക്ടീരിയകൾ തിന്നുകയും ആ ബാക്ടീരിയകൾ മീനുകൾക്ക് ഭക്ഷണമാകുകയും ചെയ്യുന്നതിനാൽ തീറ്റയിനത്തിലും ചെലവുകുറവാണ് ബയോഫ്ലോക് കൃഷിക്ക്. 12,000 ലിറ്ററിന്റെ ടാങ്കിൽ 4,000 വനാമി ചെമ്മീനുകളെയാണ് ഇത്തവണ സുബ്രഹ്മണ്യൻ കൃഷിചെയ്തത്. 120 ദിവസത്തിനുശേഷം വിളവെടുത്തപ്പോൾ കിലോയ്ക്ക് നാനൂറുരൂപയായി നാട്ടിൽത്തന്നെ വിറ്റു. കയറ്റുമതിക്കുകൂടി സാധ്യതയുള്ള മീനാണിതെങ്കിലും അതിന് ചുരുങ്ങിയത് ഒരുടണ്ണെങ്കിലും വിളവെടുപ്പ് വേണം. അത്രയ്ക്ക് ബിസിനസ് മോഹം ഉള്ളയാളല്ല സുബ്രഹ്മണ്യൻ.
കൃഷിയിലും പുതിയ പരീക്ഷണങ്ങളിലുമുള്ള ക്രെയ്സ് ആണ് അറുപത്തിനാലുകാരനായ സുബ്രഹ്മണ്യന്റെ പുരയിടത്തെ വ്യത്യസ്തമാക്കുന്നത്. ജില്ലയിൽ ബയോഫ്ളോക് കൃഷിരീതിയുടെയും വനാമി കൃഷിയുടെയും തുടക്കക്കാരിലൊരാളാണ് സുബ്രഹ്മണ്യനെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര പറഞ്ഞു. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം കുഞ്ഞുങ്ങളെവരുത്തിയാണ് വനാമി കൃഷിചെയ്യുന്നത്.
വനാമി ചെമ്മീൻ
വെള്ളം അധികം ആവശ്യമില്ലാത്ത കൃഷിരീതിയായ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, മണ്ണും രാസവളങ്ങളുമില്ലാതെ, മത്സ്യവിസർജ്യം പ്രയോജനപ്പെടുത്തിയുള്ള അക്വാപോണിക്സ് തുടങ്ങിയ രീതികളെല്ലാം വിജയകരമാക്കുന്നുണ്ട് ഇദ്ദേഹം. 20,000 ലിറ്റർ ടാങ്കിൽ 1500 വരാൽ കൃഷിയിറക്കിയിട്ടുണ്ട്. ഗിഫ്റ്റ്, തിലപ്പിയ എന്നിവയുമുണ്ട്. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയിൽ കരിമീൻ വിത്തുല്പാദനയൂണിറ്റും നടത്തുന്നു.
പ്രവാസത്തിൽനിന്ന് കൃഷിയിലേക്ക്
33 വർഷം അബുദാബിയിലായിരുന്നു സുബ്രഹ്മണ്യൻ. കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിൽ ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. മക്കൾ വിദ്യാഭ്യാസത്തിനായി പുറത്തുപോയപ്പോൾ വീട്ടിൽ ആളില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്. കൃഷിയിൽ താത്പര്യമുണ്ടായിരുന്നതിനാൽ പോളിഹൗസ് പണിത് കക്കരിക്ക കൃഷി തുടങ്ങി.
ആദ്യതവണതന്നെ 13 സെന്റിൽ ഏഴരടൺവരെ വിളവുകിട്ടി. പിന്നെയങ്ങോട്ട് പലതരം പച്ചക്കറികൾ. 2017-ലാണ് അരസെന്റിൽ മത്സ്യക്കൃഷിയിലേക്കുകടക്കുന്നത്. പിന്നീട് കേന്ദ്രഗവൺമെന്റിന്റെ ബ്ലൂ റവലൂഷൻ, ഫിഷറീസിന്റെ ജനകീയ മത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളിൽ സബ്സിഡിയോടെ മത്സ്യക്കൃഷി നടത്തി. സുഭിക്ഷകേരളം പദ്ധതിയിലും കൃഷിയിറക്കി.
തൈവഴികൾ
തിരൂർ ബ്ലോക്കിലെ ഏഴ് കൃഷിഭവനുകൾക്ക് പച്ചക്കറിത്തൈകൾ മുളപ്പിച്ചുനൽകുന്നത് ഇവിടെനിന്നാണ്. നാലുലക്ഷം തൈകൾവരെ ഒരു സീസണിൽ നൽകിയിട്ടുണ്ട്.
Content Highlights: Malappuram native farmer who Growes Vannamei Prawns or Shrimps in biofloc tank
സ്ഥലവും വെള്ളവും പരിമിതമായവർക്ക് യോജിച്ച ബയോഫ്ലോക് രീതിയിലാണ് സുബ്രഹ്മണ്യൻ വനാമി കൃഷിചെയ്യുന്നത്. ബയോഫ്ലോക് ടാങ്കിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതിലെ ബാക്ടീരിയകൾ തിന്നുകയും ആ ബാക്ടീരിയകൾ മീനുകൾക്ക് ഭക്ഷണമാകുകയും ചെയ്യുന്നതിനാൽ തീറ്റയിനത്തിലും ചെലവുകുറവാണ് ബയോഫ്ലോക് കൃഷിക്ക്. 12,000 ലിറ്ററിന്റെ ടാങ്കിൽ 4,000 വനാമി ചെമ്മീനുകളെയാണ് ഇത്തവണ സുബ്രഹ്മണ്യൻ കൃഷിചെയ്തത്. 120 ദിവസത്തിനുശേഷം വിളവെടുത്തപ്പോൾ കിലോയ്ക്ക് നാനൂറുരൂപയായി നാട്ടിൽത്തന്നെ വിറ്റു. കയറ്റുമതിക്കുകൂടി സാധ്യതയുള്ള മീനാണിതെങ്കിലും അതിന് ചുരുങ്ങിയത് ഒരുടണ്ണെങ്കിലും വിളവെടുപ്പ് വേണം. അത്രയ്ക്ക് ബിസിനസ് മോഹം ഉള്ളയാളല്ല സുബ്രഹ്മണ്യൻ.
കൃഷിയിലും പുതിയ പരീക്ഷണങ്ങളിലുമുള്ള ക്രെയ്സ് ആണ് അറുപത്തിനാലുകാരനായ സുബ്രഹ്മണ്യന്റെ പുരയിടത്തെ വ്യത്യസ്തമാക്കുന്നത്. ജില്ലയിൽ ബയോഫ്ളോക് കൃഷിരീതിയുടെയും വനാമി കൃഷിയുടെയും തുടക്കക്കാരിലൊരാളാണ് സുബ്രഹ്മണ്യനെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര പറഞ്ഞു. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം കുഞ്ഞുങ്ങളെവരുത്തിയാണ് വനാമി കൃഷിചെയ്യുന്നത്.
വനാമി ചെമ്മീൻ
വെള്ളം അധികം ആവശ്യമില്ലാത്ത കൃഷിരീതിയായ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, മണ്ണും രാസവളങ്ങളുമില്ലാതെ, മത്സ്യവിസർജ്യം പ്രയോജനപ്പെടുത്തിയുള്ള അക്വാപോണിക്സ് തുടങ്ങിയ രീതികളെല്ലാം വിജയകരമാക്കുന്നുണ്ട് ഇദ്ദേഹം. 20,000 ലിറ്റർ ടാങ്കിൽ 1500 വരാൽ കൃഷിയിറക്കിയിട്ടുണ്ട്. ഗിഫ്റ്റ്, തിലപ്പിയ എന്നിവയുമുണ്ട്. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയിൽ കരിമീൻ വിത്തുല്പാദനയൂണിറ്റും നടത്തുന്നു.
പ്രവാസത്തിൽനിന്ന് കൃഷിയിലേക്ക്
33 വർഷം അബുദാബിയിലായിരുന്നു സുബ്രഹ്മണ്യൻ. കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിൽ ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. മക്കൾ വിദ്യാഭ്യാസത്തിനായി പുറത്തുപോയപ്പോൾ വീട്ടിൽ ആളില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്. കൃഷിയിൽ താത്പര്യമുണ്ടായിരുന്നതിനാൽ പോളിഹൗസ് പണിത് കക്കരിക്ക കൃഷി തുടങ്ങി.
ആദ്യതവണതന്നെ 13 സെന്റിൽ ഏഴരടൺവരെ വിളവുകിട്ടി. പിന്നെയങ്ങോട്ട് പലതരം പച്ചക്കറികൾ. 2017-ലാണ് അരസെന്റിൽ മത്സ്യക്കൃഷിയിലേക്കുകടക്കുന്നത്. പിന്നീട് കേന്ദ്രഗവൺമെന്റിന്റെ ബ്ലൂ റവലൂഷൻ, ഫിഷറീസിന്റെ ജനകീയ മത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളിൽ സബ്സിഡിയോടെ മത്സ്യക്കൃഷി നടത്തി. സുഭിക്ഷകേരളം പദ്ധതിയിലും കൃഷിയിറക്കി.
തൈവഴികൾ
തിരൂർ ബ്ലോക്കിലെ ഏഴ് കൃഷിഭവനുകൾക്ക് പച്ചക്കറിത്തൈകൾ മുളപ്പിച്ചുനൽകുന്നത് ഇവിടെനിന്നാണ്. നാലുലക്ഷം തൈകൾവരെ ഒരു സീസണിൽ നൽകിയിട്ടുണ്ട്.
Content Highlights: Malappuram native farmer who Growes Vannamei Prawns or Shrimps in biofloc tank