കട്ടപ്പന: ഓണക്കാലം ലക്ഷ്യമിട്ട് ഉപ്പേരിവിപണി സജീവമായപ്പോൾ നേന്ത്രന് പൊള്ളുന്ന വില. ഒരുമാസം മുൻപുവരെ 65 രൂപയായിരുന്ന നേന്ത്രപ്പഴത്തിന്റെ വില 80 രൂപയായി ഉയർന്നു.
മുൻപ് മൊത്തവിപണിയിൽ പച്ചക്കായയ്ക്ക് 50 രൂപയായിരുന്നത് 65 രൂപയായി ഉയർന്നെന്ന് വ്യാപാരികളും പറയുന്നു.തമിഴ്നാട്ടിൽനിന്നുള്ള നേന്ത്രക്കായയുടെ വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാൻ കാരണമായത്. ജില്ലയിൽതന്നെ ഉത്പാദിപ്പിക്കുന്ന നാടൻ കായയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. നേന്ത്രക്കായയുടെ വില ഉയർന്നതോടെ പച്ചക്കായയിൽ വറുത്ത ഉപ്പേരിയുടെ വില കിലോയ്ക്ക് 300ൽനിന്ന് 380 രൂപയിലേയ്ക്ക് ഉയർന്നു.
320 രൂപയുണ്ടായിരുന്ന ശർക്കരവരട്ടിയുടെ വിലയും 380 രൂപയിലെത്തി. നേന്ത്രക്കായയുടെ പഴം ഉപ്പേരിയുടെ വില 340ൽനിന്ന് 400ലെത്തി.
എന്നാൽ വിലവർധന വ്യാപാരത്തെ വലിയതോതിൽ ബാധിച്ചിട്ടില്ല. തമിഴ്നാട്ടിൽനിന്ന് നേന്ത്രക്കായ എത്തിയില്ലെങ്കിൽ ഓണക്കാലത്ത് വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
മുൻപ് മൊത്തവിപണിയിൽ പച്ചക്കായയ്ക്ക് 50 രൂപയായിരുന്നത് 65 രൂപയായി ഉയർന്നെന്ന് വ്യാപാരികളും പറയുന്നു.തമിഴ്നാട്ടിൽനിന്നുള്ള നേന്ത്രക്കായയുടെ വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാൻ കാരണമായത്. ജില്ലയിൽതന്നെ ഉത്പാദിപ്പിക്കുന്ന നാടൻ കായയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. നേന്ത്രക്കായയുടെ വില ഉയർന്നതോടെ പച്ചക്കായയിൽ വറുത്ത ഉപ്പേരിയുടെ വില കിലോയ്ക്ക് 300ൽനിന്ന് 380 രൂപയിലേയ്ക്ക് ഉയർന്നു.
320 രൂപയുണ്ടായിരുന്ന ശർക്കരവരട്ടിയുടെ വിലയും 380 രൂപയിലെത്തി. നേന്ത്രക്കായയുടെ പഴം ഉപ്പേരിയുടെ വില 340ൽനിന്ന് 400ലെത്തി.
എന്നാൽ വിലവർധന വ്യാപാരത്തെ വലിയതോതിൽ ബാധിച്ചിട്ടില്ല. തമിഴ്നാട്ടിൽനിന്ന് നേന്ത്രക്കായ എത്തിയില്ലെങ്കിൽ ഓണക്കാലത്ത് വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.