കിഴക്കുദിക്കിലെ ചെന്തെങ്ങിൽ
കരിക്ക് പൊന്തിയനേരത്ത്
മുരിക്കിൻ തൈയേ നിന്നുടെചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്...
ഈ പാട്ടുകേൾക്കുന്ന പുതിയ തലമുറയിലെ കുട്ടികൾ എന്താണ് ഈ മുരിക്കിൻതൈ എന്നുചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. രണ്ടുപതിറ്റാണ്ട് മുമ്പുപോലും നാട്ടിൽ വ്യാപകമായിരുന്ന മുരിക്ക് ഇപ്പോൾ കാണാനില്ലാതായിരിക്കുന്നു.
തണ്ടും ഇലകളും തുരന്ന് നശിപ്പിക്കുന്ന എറിത്രീന ഗാൾ വാസ്പ് (Erythrina gall wasp) എന്ന കീടത്തിന്റെ ആക്രമണം കാരണമാണ് കേരളത്തിൽ വ്യാപകമായി മുരിക്ക് നശിച്ചതെന്ന് സസ്യഗവേഷകർ പറയുന്നു. 2005-ന് ശേഷമാണ് ഈ ആക്രമണം രൂക്ഷമായത്.
മുള്ളുമുരിക്കിൽ കെട്ടിയിട്ട് അടിക്കണം എന്ന പ്രയോഗത്തിന് ഒരു കടുത്തശിക്ഷയുടെ സ്വഭാവമുണ്ട്. കാരണം മുരിക്കുമരത്തിൽ മുഴുവൻ മുള്ളാണ്. എന്നാൽ ശിക്ഷയേക്കാൾ കൂടുതൽ രക്ഷയ്ക്കാണ് മുരിക്ക് ഉപയോഗിച്ചിരുന്നത്.
കിണറുകളിൽ കപ്പികൊളുത്താനും വിറകുപുരകൾക്ക് താങ്ങിനും തീപ്പെട്ടിക്കമ്പ് നിർമാണത്തിനും ഇവ വളർത്തിയിരുന്നു. കൻമതിലുകളും മറ്റും വ്യാപകമാകുന്നതിനുമുമ്പ് വേലിയായും ഉപയോഗിച്ചു.
അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണംചെയ്ത് അമോണിയയാക്കി മണ്ണിൽകലർത്താൻ മുരിക്കിന് നല്ല കഴിവുണ്ടെന്നു പറയുന്നു. മുമ്പ് പഴക്കടകളിലേക്ക് മുന്തിരിയും ഓറഞ്ചും ആപ്പിളുമെല്ലാം വന്നിരുന്നത് മുരിക്കിൻ പലകകൊണ്ടുള്ള പെട്ടികളിലാണ്.
മുയലുകളുടെയും കുഞ്ഞാടുകളുടെയും പ്രിയപ്പെട്ട തീറ്റയാണ് മുരിക്കില. ഇതുകൊണ്ട് നമുക്കും നല്ല തോരൻ വെക്കാം. ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ്. നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം. ആർത്തവക്രമക്കേട് ഇല്ലാതാക്കാം.
ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്.
കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്നാട്ടിൽ കൊളസ്ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വാതരോഗികൾ മുരിക്കിൻപലകകൊണ്ടുള്ള കട്ടിലിൽ കിടക്കുന്നതും ഉത്തമം. ഇത്രത്തോളം പ്രാധാന്യമുള്ള മുരിക്കിനെ സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ് മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഡോ. പ്രമോദ് ഇരുമ്പുഴി.
നാട്ടുവൈദ്യത്തിൽ ഗവേഷണം നടത്തുന്ന ഇദ്ദേഹമാണ് ഇരുമ്പുഴിയിൽ ഔഷധസസ്യഗ്രാമം എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. രണ്ടായിരത്തോളം മുരിക്കുചെടികൾ വീട്ടിൽ വളർത്തി ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.
കരിക്ക് പൊന്തിയനേരത്ത്
മുരിക്കിൻ തൈയേ നിന്നുടെചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്...
ഈ പാട്ടുകേൾക്കുന്ന പുതിയ തലമുറയിലെ കുട്ടികൾ എന്താണ് ഈ മുരിക്കിൻതൈ എന്നുചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. രണ്ടുപതിറ്റാണ്ട് മുമ്പുപോലും നാട്ടിൽ വ്യാപകമായിരുന്ന മുരിക്ക് ഇപ്പോൾ കാണാനില്ലാതായിരിക്കുന്നു.
തണ്ടും ഇലകളും തുരന്ന് നശിപ്പിക്കുന്ന എറിത്രീന ഗാൾ വാസ്പ് (Erythrina gall wasp) എന്ന കീടത്തിന്റെ ആക്രമണം കാരണമാണ് കേരളത്തിൽ വ്യാപകമായി മുരിക്ക് നശിച്ചതെന്ന് സസ്യഗവേഷകർ പറയുന്നു. 2005-ന് ശേഷമാണ് ഈ ആക്രമണം രൂക്ഷമായത്.
മുള്ളുമുരിക്കിൽ കെട്ടിയിട്ട് അടിക്കണം എന്ന പ്രയോഗത്തിന് ഒരു കടുത്തശിക്ഷയുടെ സ്വഭാവമുണ്ട്. കാരണം മുരിക്കുമരത്തിൽ മുഴുവൻ മുള്ളാണ്. എന്നാൽ ശിക്ഷയേക്കാൾ കൂടുതൽ രക്ഷയ്ക്കാണ് മുരിക്ക് ഉപയോഗിച്ചിരുന്നത്.
കിണറുകളിൽ കപ്പികൊളുത്താനും വിറകുപുരകൾക്ക് താങ്ങിനും തീപ്പെട്ടിക്കമ്പ് നിർമാണത്തിനും ഇവ വളർത്തിയിരുന്നു. കൻമതിലുകളും മറ്റും വ്യാപകമാകുന്നതിനുമുമ്പ് വേലിയായും ഉപയോഗിച്ചു.
അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണംചെയ്ത് അമോണിയയാക്കി മണ്ണിൽകലർത്താൻ മുരിക്കിന് നല്ല കഴിവുണ്ടെന്നു പറയുന്നു. മുമ്പ് പഴക്കടകളിലേക്ക് മുന്തിരിയും ഓറഞ്ചും ആപ്പിളുമെല്ലാം വന്നിരുന്നത് മുരിക്കിൻ പലകകൊണ്ടുള്ള പെട്ടികളിലാണ്.
മുയലുകളുടെയും കുഞ്ഞാടുകളുടെയും പ്രിയപ്പെട്ട തീറ്റയാണ് മുരിക്കില. ഇതുകൊണ്ട് നമുക്കും നല്ല തോരൻ വെക്കാം. ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ്. നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം. ആർത്തവക്രമക്കേട് ഇല്ലാതാക്കാം.
ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്.
കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്നാട്ടിൽ കൊളസ്ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വാതരോഗികൾ മുരിക്കിൻപലകകൊണ്ടുള്ള കട്ടിലിൽ കിടക്കുന്നതും ഉത്തമം. ഇത്രത്തോളം പ്രാധാന്യമുള്ള മുരിക്കിനെ സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ് മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഡോ. പ്രമോദ് ഇരുമ്പുഴി.
നാട്ടുവൈദ്യത്തിൽ ഗവേഷണം നടത്തുന്ന ഇദ്ദേഹമാണ് ഇരുമ്പുഴിയിൽ ഔഷധസസ്യഗ്രാമം എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. രണ്ടായിരത്തോളം മുരിക്കുചെടികൾ വീട്ടിൽ വളർത്തി ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.