ഓണത്തിന് വറ്റലും ഉപ്പേരിയും ഉണ്ടാക്കാനുള്ള ഏത്തൻകുലകൾക്ക് മണക്കാട് ചന്തയിൽ ആവശ്യക്കാരേറുകയാണ്. അരനൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് മണക്കാട് ചന്തയിലെ നേന്ത്രക്കായ വിൽപ്പനയ്ക്ക്.
രാവിലെ ആറുമുതൽ വൈകീട്ട് വരെ ഇവിടെ തകർപ്പൻ കച്ചവടമാണ്. ഓണക്കാലമായതിനാൽ തിരക്കിന് കുറവുമില്ല. നാഗർകോവിൽ, തക്കല എന്നിവിടങ്ങളിൽ നിന്നുമാണ് വാഴക്കുലകൾ എത്തുന്നത്. ഒരിക്കൽ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ ഈ രണ്ടിടങ്ങളിലെയും മണ്ണിന്റെ ഗുണമാണ് നല്ലവിളവിനും ഒപ്പം രുചിക്കും കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
മണക്കാട് നേന്ത്രക്കായ് ചന്തയിൽ നിന്നാണ് പഴക്കുലകൾ നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വാങ്ങിക്കൊണ്ടുപോകുന്നത്. രസകദളി, പൂവൻ, കപ്പ, റോബസ്റ്റ, അണ്ണാൻ എന്നിങ്ങനെയുള്ള വിവിധ വാഴപ്പഴങ്ങളും ഈ ചന്തയിൽ വിൽക്കാറുണ്ട്. മേട്ടുപ്പാളയം, വയനാട്, നാഗർകോവിൽ, പുതുക്കോട്ട, വള്ളിയൂർ, തിരുനെൽവേലി, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് മണക്കാട് ചന്തയിലേക്ക് വാഴക്കുലകളെത്തിക്കുന്നത്.
ഒരു ദിവസം 40,000 വാഴക്കുലകളാണ് ഇവിടെ കച്ചവടത്തിനായി കൊണ്ടുവരുന്നത്. കല്യാണത്തിനും ഉത്സവത്തിനുമെല്ലാം ഇവിടെനിന്നാണ് വാഴക്കുലകൾ കൊണ്ടുപോകുക.
ഇവിടെ സദ്യക്കുള്ള വാഴയിലയും വിൽക്കുന്നുണ്ട്. അടുത്തകാലത്തായി നഗരത്തിലെ വിവിധയിടങ്ങളിൽ വാഴക്കുലകൾക്കായി ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ഇവിടത്തെ വാഴക്കുല വ്യാപാരത്തിന് നേരിയ മങ്ങലേറ്റിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പഴയ കച്ചവട പ്രതാപത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.
രാവിലെ ആറുമുതൽ വൈകീട്ട് വരെ ഇവിടെ തകർപ്പൻ കച്ചവടമാണ്. ഓണക്കാലമായതിനാൽ തിരക്കിന് കുറവുമില്ല. നാഗർകോവിൽ, തക്കല എന്നിവിടങ്ങളിൽ നിന്നുമാണ് വാഴക്കുലകൾ എത്തുന്നത്. ഒരിക്കൽ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ ഈ രണ്ടിടങ്ങളിലെയും മണ്ണിന്റെ ഗുണമാണ് നല്ലവിളവിനും ഒപ്പം രുചിക്കും കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
മണക്കാട് നേന്ത്രക്കായ് ചന്തയിൽ നിന്നാണ് പഴക്കുലകൾ നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വാങ്ങിക്കൊണ്ടുപോകുന്നത്. രസകദളി, പൂവൻ, കപ്പ, റോബസ്റ്റ, അണ്ണാൻ എന്നിങ്ങനെയുള്ള വിവിധ വാഴപ്പഴങ്ങളും ഈ ചന്തയിൽ വിൽക്കാറുണ്ട്. മേട്ടുപ്പാളയം, വയനാട്, നാഗർകോവിൽ, പുതുക്കോട്ട, വള്ളിയൂർ, തിരുനെൽവേലി, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് മണക്കാട് ചന്തയിലേക്ക് വാഴക്കുലകളെത്തിക്കുന്നത്.
ഒരു ദിവസം 40,000 വാഴക്കുലകളാണ് ഇവിടെ കച്ചവടത്തിനായി കൊണ്ടുവരുന്നത്. കല്യാണത്തിനും ഉത്സവത്തിനുമെല്ലാം ഇവിടെനിന്നാണ് വാഴക്കുലകൾ കൊണ്ടുപോകുക.
ഇവിടെ സദ്യക്കുള്ള വാഴയിലയും വിൽക്കുന്നുണ്ട്. അടുത്തകാലത്തായി നഗരത്തിലെ വിവിധയിടങ്ങളിൽ വാഴക്കുലകൾക്കായി ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ഇവിടത്തെ വാഴക്കുല വ്യാപാരത്തിന് നേരിയ മങ്ങലേറ്റിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പഴയ കച്ചവട പ്രതാപത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.