ഓണക്കാലത്ത് അതിർത്തികടന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന കർശനമാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഓണത്തോടനുബന്ധിച്ച് 10 ലക്ഷം ലിറ്റർ പാലിന്റെ അധിക ഉപഭോഗമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് താത്കാലിക പരിശോധനാസംവിധാനം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരാമൃതം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ തൈക്കാട് ഗാന്ധി ഭവനിലാണ് ക്ഷീരാമൃതം പരിപാടി സംഘടിപ്പിച്ചത്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണമേന്മാ ബോധവത്കരണ പരിപാടിയും പ്രദർശനവുമായിരുന്നു ക്ഷീരാമൃതം. പരിപാടിയോടനുബന്ധിച്ച് രുചിക്കൂട്ടെന്ന പേരിൽ പായസമത്സരവും നടന്നു.
പാൽപ്പായസങ്ങളായിരുന്നു മത്സരത്തിൽ എത്തിയത്. 21 പേർ പായസമത്സരത്തിൽ പങ്കെടുത്തു. ജഗതി സ്വദേശിയായ ശൈലജാ വേണുഗോപാലാണ് പായസ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്. കേശവദാസപുരം സ്വദേശി രാജശ്രീ, അരുവിക്കര സ്വദേശി ജയശ്രീ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇതു കൂടാതെ രണ്ടു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു. പത്മജാ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വിധിനിർണയം നടന്നത്.
പ്രദർശനത്തിൽ പട്ടം ക്ഷീരപരിശീലന കേന്ദ്രത്തിന്റെയും ഡെയറി സയൻസ് കോളേജിന്റെയും സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പാലുത്പന്നങ്ങളായ നെയ്യ്, പനീർ, ഫ്ളേവേഡ് മിൽക്ക്, ഐസ്ക്രീം കുൽഫി, സിപ്പ് അപ്പ്, ഖോവ, പേഡ, ബർഫി, ഗുലാബ്ജാമുൽ, ചോക്ക്ലേറ്റ്, കോഫിബൈറ്റ് കോവകേക്ക്, രസഗുള, രസമലായി, കട്ലറ്റ് തുടങ്ങിയവയാണ് പ്രദർശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഡെയറി സയൻസ് കോളേജിന്റെ സ്റ്റാളിൽ സൗജന്യ പാൽ പരിശോധനയും ഉണ്ടായിരുന്നു.
ഗവ. ആയുർവേദ കോളേജിലെ ഡോ. എസ്. ഗോപകുമാർ, നാഷണൽ അസോള മിഷൻ കോ-ഓർഡിനേറ്റർ ഡോ. കമലാസനൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.
നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വി.എസ്.ശിവകുമാർ.എം.എൽ.എ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, കൗൺസിലർ വിദ്യാമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, ജോയിന്റ് ഡയറക്ടർ ബിജി വി. ഈശോ എന്നിവർ പങ്കെടുത്തു.
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ തൈക്കാട് ഗാന്ധി ഭവനിലാണ് ക്ഷീരാമൃതം പരിപാടി സംഘടിപ്പിച്ചത്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണമേന്മാ ബോധവത്കരണ പരിപാടിയും പ്രദർശനവുമായിരുന്നു ക്ഷീരാമൃതം. പരിപാടിയോടനുബന്ധിച്ച് രുചിക്കൂട്ടെന്ന പേരിൽ പായസമത്സരവും നടന്നു.
പാൽപ്പായസങ്ങളായിരുന്നു മത്സരത്തിൽ എത്തിയത്. 21 പേർ പായസമത്സരത്തിൽ പങ്കെടുത്തു. ജഗതി സ്വദേശിയായ ശൈലജാ വേണുഗോപാലാണ് പായസ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്. കേശവദാസപുരം സ്വദേശി രാജശ്രീ, അരുവിക്കര സ്വദേശി ജയശ്രീ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇതു കൂടാതെ രണ്ടു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു. പത്മജാ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വിധിനിർണയം നടന്നത്.
പ്രദർശനത്തിൽ പട്ടം ക്ഷീരപരിശീലന കേന്ദ്രത്തിന്റെയും ഡെയറി സയൻസ് കോളേജിന്റെയും സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പാലുത്പന്നങ്ങളായ നെയ്യ്, പനീർ, ഫ്ളേവേഡ് മിൽക്ക്, ഐസ്ക്രീം കുൽഫി, സിപ്പ് അപ്പ്, ഖോവ, പേഡ, ബർഫി, ഗുലാബ്ജാമുൽ, ചോക്ക്ലേറ്റ്, കോഫിബൈറ്റ് കോവകേക്ക്, രസഗുള, രസമലായി, കട്ലറ്റ് തുടങ്ങിയവയാണ് പ്രദർശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഡെയറി സയൻസ് കോളേജിന്റെ സ്റ്റാളിൽ സൗജന്യ പാൽ പരിശോധനയും ഉണ്ടായിരുന്നു.
ഗവ. ആയുർവേദ കോളേജിലെ ഡോ. എസ്. ഗോപകുമാർ, നാഷണൽ അസോള മിഷൻ കോ-ഓർഡിനേറ്റർ ഡോ. കമലാസനൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.
നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വി.എസ്.ശിവകുമാർ.എം.എൽ.എ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, കൗൺസിലർ വിദ്യാമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, ജോയിന്റ് ഡയറക്ടർ ബിജി വി. ഈശോ എന്നിവർ പങ്കെടുത്തു.