Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി മിത്രകീടങ്ങളെ നല്‍കുന്നുകൃഷിഭവന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി മിത്രകീടങ്ങളെ നല്‍കുന്നു

$
0
0
കോട്ടയം: പ്രവർത്തനം ആരംഭിച്ച് ആദ്യ രണ്ടുമാസം കൊണ്ട് തന്നെ കോഴായിലെ മിത്രകീട പ്രജനനകേന്ദ്രം 250 ഏക്കർ കൃഷിക്കാവശ്യമായ മിത്രകീടങ്ങളെ നൽകി. കിടങ്ങൂരിലും വെച്ചൂരിലുമാണ് കൃഷിഭവന്റെ മേൽനോട്ടത്തിൽ ഇവയെ നൽകുന്നത്. സൗജന്യമായാണിത്. നെൽകൃഷിക്കും പച്ചക്കറികൃഷിക്കുമാണ് ഇത് സഹായമാകുന്നത്. കാർഷികമേഖലയ്ക്ക് എന്നും പേടിസ്വപ്നമാണ് കീടങ്ങളുടെ ഉപദ്രവം.

മിത്രപ്രാണികളെ തയ്യാറാക്കുന്നത്

നശീകരണകീടങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാൻ മിത്രപ്രാണികളെ വളർത്തി അവയുടെ മുട്ടകൾ ശേഖരിക്കും. വിരിയാറായ മുട്ടകൾ പേപ്പർ കാർഡിൽ ശാസ്ത്രീയമായി പതിപ്പിച്ച് കൃഷിസ്ഥലത്ത് പ്രയോഗിക്കും. തെങ്ങിന്റെ കുരുത്തോലയിലുണ്ടാകുന്ന പുഴുവിനെ നിയന്ത്രിക്കുന്ന ബ്രാക്കോൺ ബ്രെവിക്കോർണിസ്, ഗോണിയോസസ് നെഫാന്റിഡിസ്, നെല്ലിന്റെ ഓലചുരട്ടിപ്പുഴുവിനെ നിയന്ത്രിക്കുന്ന ട്രൈക്കോഗ്രാമ ഫിലോണിസ്, തണ്ടുതുരപ്പനെ നിയന്ത്രിക്കുന്ന ട്രൈക്കോഗ്രാമ ജപ്പോണിക്കം, നെല്ല്, പച്ചക്കറി, മാവ് എന്നിവയിലെ കായീച്ചയെ നിയന്ത്രിക്കുന്ന ഫിറമോൺ ട്രാപ്പുകൾ എന്നിവയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 15 ദിവസം കൊണ്ട് വിരിയാറായ മുട്ടകൾ വിതരണത്തിന് തയ്യാറാകും.

പ്രജനനം ഉടൻ

ട്രൈക്കോഡേർമ്മ വിറിഡേ, വെർട്ടിസീലിയം, ബീവേറിയ എന്നിവയ്ക്ക് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടുത്ത സാമ്പത്തികവർഷം മുതൽ പ്രജനനം ആരംഭിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ജെ. ജയലളിത, ജാൻസി ബി. കോശി, കെ. മീന, ജോസഫ് ജെഫ്രിൻ, പി. അനിത എന്നിവർക്കാണ് കേന്ദ്രത്തിന്റെ മേൽനോട്ടം. ടെക്നിക്കൽ അസിസ്റ്റന്റ് ബേബി ഹരിയുടെ നേതൃത്വത്തിൽ ആനി മെർലി മാത്യു, അനീഷ് കെ. പീറ്റർ, ജോം ജോൺ എന്നിവരാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.

വെച്ചൂരിൽ കീടനാശിനി ഇല്ല

വെച്ചൂരിലും കിടങ്ങൂരിലും നെൽകൃഷിക്കും പച്ചക്കറി കൃഷിക്കുമാണ് മിത്രകീടങ്ങളെ നൽകിയത്. വെച്ചൂരിൽ നെല്ലിന്റെ ഓലകൾ പുഴു ആക്രമിച്ച അവസ്ഥയിലായിരുന്നു. കീടങ്ങളെവിട്ട് ആഴ്ചകൾക്കുശേഷം ഇവയുടെ ശല്യം അവസാനിച്ചു - ബേബി ഹരി, ടെക്നിക്കൽ അസിസ്റ്റന്റ്.

Content highlights: Beneficial insects, Agriculture, Vegetables

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>