അമ്പലവയൽ: ബ്രസീലിൽ നിന്നുള്ള റോലീനിയ പഴം, ഹിമാലയൻ ഫ്രൂട്ട്, സലാക്ക് ഫ്രൂട്ട്... സാധാരണക്കാരന് കേട്ടുപരിചയം പോലുമില്ലാത്ത പഴങ്ങളുടെ അമ്പരപ്പിക്കുന്ന ശേഖരവുമായാണ് വില്യം മാത്യു പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോത്സവത്തിനെത്തിയിരിക്കുന്നത്. വില്യം മാത്യുവിന്റെ വെസ്റ്റേൺ ഗാട്ട് ട്രോപ്പിക്കൽ ഗാർഡൻ ഫാമിന്റെ നേതൃത്വത്തിൽ 400-ഓളം പഴവർഗങ്ങളുടെ തൈകളാണ് പ്രദർശനത്തിനും വില്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.
1996ൽ എം.സി.എ. കഴിഞ്ഞ് ഐ.ടി. സ്പെഷ്യലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്യം മാത്യു കൃഷിയോടുള്ള താത്പര്യത്താലാണ് നാട്ടിലെത്തി ഫാം തുടങ്ങിയത്. കർഷകകുടുംബാംഗമായ വില്യം ഏകദേശം 10 വർഷങ്ങളായി സ്വപ്നം കാണുന്നതാണ് സ്വന്തമായി ഫാമെന്ന ആശയം. ബ്രസീൽ, ഇൻഡൊനീഷ്യ, തായ്ലാൻഡ്, ബോർഡോ, ആമസോൺ എന്നിവിടങ്ങളിൽനിന്നുള്ള പഴവർഗങ്ങളാണ് ശേഖരത്തിൽ കൂടുതലുള്ളത്. ഇവിടങ്ങളിൽ കേരളത്തിന് സമാനമായ കാലാവസ്ഥയായതിനാൽ ചെടികൾ ഇവിടെയെത്തിച്ചാലും എളുപ്പം വളരും. പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന മലയാളികൾക്ക് പഴങ്ങൾ ശീലമാക്കിയുള്ള ഒരു പുതിയ സംസ്കാരമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.
ഫാമിലെ അത്യപൂർവയിനം ബ്രസീലിൽ നിന്നുള്ള റോലീനിയ പഴമാണ്. ഈ ഫലത്തെ ബ്രസീലുകാരുടെ ആരോഗ്യരഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്റെ ഒരു നേരത്തേ അത്താഴത്തിനു സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റോലീനിയ ചെടി ഏകദേശം നാല് വർഷങ്ങൾക്കുള്ളിൽ കായ്ച്ചുതുടങ്ങും. അതോടൊപ്പം 19-ഓളം ഇനം അത്തിപ്പഴം, 28-ഓളം നാരങ്ങാവർഗം, ഹിമാലയൻ ഫ്രൂട്ട്, മൾബറി തുടങ്ങിയവയും പ്രദർശനത്തിലെ ആകർഷണങ്ങളാണ്. കൂടാതെ മനുഷ്യനും മൃഗങ്ങളും തമ്മിൽ നിരന്തര സംഘർഷം നടക്കുന്ന ജില്ലയിൽ വനാതിർത്തി ഗ്രാമങ്ങളിൽ സലാക്ക് ഫ്രൂട്ട് ഒരു രക്ഷാകവചമായി ഉപയോഗിക്കാനാവുമെന്നും വില്യം പറഞ്ഞു.
പഴവർഗങ്ങളുടെ പ്രോത്സാഹനത്തിന് 200 പേർ അംഗങ്ങളായുള്ള വാട്സാപ്പ് കൂട്ടായ്മകൾക്കും വില്യം നേതൃത്വം നൽകുന്നു. വിവിധതരം വിദേശയിനം ഫലങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വില്യം പറഞ്ഞു.
Content highlights:Rollinia deliciosa,Himalayan fruit,Salak fruit,Pooppoli, International Fruit and Flori Fest ,Agriculture
1996ൽ എം.സി.എ. കഴിഞ്ഞ് ഐ.ടി. സ്പെഷ്യലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്യം മാത്യു കൃഷിയോടുള്ള താത്പര്യത്താലാണ് നാട്ടിലെത്തി ഫാം തുടങ്ങിയത്. കർഷകകുടുംബാംഗമായ വില്യം ഏകദേശം 10 വർഷങ്ങളായി സ്വപ്നം കാണുന്നതാണ് സ്വന്തമായി ഫാമെന്ന ആശയം. ബ്രസീൽ, ഇൻഡൊനീഷ്യ, തായ്ലാൻഡ്, ബോർഡോ, ആമസോൺ എന്നിവിടങ്ങളിൽനിന്നുള്ള പഴവർഗങ്ങളാണ് ശേഖരത്തിൽ കൂടുതലുള്ളത്. ഇവിടങ്ങളിൽ കേരളത്തിന് സമാനമായ കാലാവസ്ഥയായതിനാൽ ചെടികൾ ഇവിടെയെത്തിച്ചാലും എളുപ്പം വളരും. പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന മലയാളികൾക്ക് പഴങ്ങൾ ശീലമാക്കിയുള്ള ഒരു പുതിയ സംസ്കാരമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.
ഫാമിലെ അത്യപൂർവയിനം ബ്രസീലിൽ നിന്നുള്ള റോലീനിയ പഴമാണ്. ഈ ഫലത്തെ ബ്രസീലുകാരുടെ ആരോഗ്യരഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്റെ ഒരു നേരത്തേ അത്താഴത്തിനു സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റോലീനിയ ചെടി ഏകദേശം നാല് വർഷങ്ങൾക്കുള്ളിൽ കായ്ച്ചുതുടങ്ങും. അതോടൊപ്പം 19-ഓളം ഇനം അത്തിപ്പഴം, 28-ഓളം നാരങ്ങാവർഗം, ഹിമാലയൻ ഫ്രൂട്ട്, മൾബറി തുടങ്ങിയവയും പ്രദർശനത്തിലെ ആകർഷണങ്ങളാണ്. കൂടാതെ മനുഷ്യനും മൃഗങ്ങളും തമ്മിൽ നിരന്തര സംഘർഷം നടക്കുന്ന ജില്ലയിൽ വനാതിർത്തി ഗ്രാമങ്ങളിൽ സലാക്ക് ഫ്രൂട്ട് ഒരു രക്ഷാകവചമായി ഉപയോഗിക്കാനാവുമെന്നും വില്യം പറഞ്ഞു.
പഴവർഗങ്ങളുടെ പ്രോത്സാഹനത്തിന് 200 പേർ അംഗങ്ങളായുള്ള വാട്സാപ്പ് കൂട്ടായ്മകൾക്കും വില്യം നേതൃത്വം നൽകുന്നു. വിവിധതരം വിദേശയിനം ഫലങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വില്യം പറഞ്ഞു.
Content highlights:Rollinia deliciosa,Himalayan fruit,Salak fruit,Pooppoli, International Fruit and Flori Fest ,Agriculture