Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പൂക്കളുടെ വര്‍ണ വസന്തം തിരുവനന്തപുരത്ത് പൂക്കളുടെ വര്‍ണ വസന്തം തിരുവനന്തപുരത്ത്

$
0
0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുഷ്പ ഫല സസ്യ പ്രദർശനമായ വസന്തോത്സവത്തിന് തിരുവനന്തപുരത്ത് കനകക്കുന്നിൽ തുടക്കമായി. ലോക കേരള സഭയ്ക്ക് തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് വസന്തോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്ന പുഷ്പമേളയിൽ പതിനായിരത്തിൽപരം വർണ്ണപുഷ്പങ്ങളും മുപ്പതിനായിരത്തിൽപരം ഇനങ്ങളിലുള്ള ചെടികളും അണിനിരത്തിയിട്ടുണ്ട്.

ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന വസന്തോത്സവം സംസ്ഥാനത്ത് വികസനത്തിന്റെ വസന്തം വിരിയിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച ബഹുകേരള ഗവർണർജസ്റ്റിസ് റിട്ട.പി സദാശിവം പറഞ്ഞു. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ലോകമെങ്ങുമുള്ള പ്രവാസികളെ പുഷ്പ പരവതാനി വിരിച്ച് വരവേൽക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

ലോകത്തിനു മുൻപിൽ കേരളത്തിന്റെ കാർഷിക സംസ്കാരം പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയായി ഇത് മാറും. ഔഷധ സസ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യ മേളയും ഗോത്ര വർഗ സംസ്കാരത്തിന്റെ നേർക്കാഴ്ചകളും അതാത് മേഖലകളിൽ ഉണർവും ഉന്മേഷവും പകർന്നു നൽകും. സമീപ കാലത്തായി സംസ്ഥാനത്ത് കൃഷി , ഹോർട്ടി കൾച്ചർ മേഖലകളിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. കൂടുതൽ ആളുകൾ ഓർഗാനിക് കാർഷിക രീതിയിലേക്ക് കടന്നു വരുന്നുണ്ട്. ആഗോള വിപണിയിൽ പൂക്കൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം നാം ഉപയോഗപ്പെടുത്തണം . കേരളത്തിന്റെ ടൂറിസം മേഖല ശക്തിപ്പെടാൻ കണക്റ്റിവിറ്റി സുപ്രധാന ഘടകമാണ്. അതിനായി സ്വകാര്യ എയർ ലൈനുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

പൂക്കളുടെ വർണ്ണ വസന്തം തിരുവനന്തപുരത്ത് രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലോക മലയാളികൾക്കുള്ള കേരളത്തിന്റെ സമ്മാനമാണ് വസന്തോത്സവം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം, സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുഷ്പമേളകൾ സംഘടിപ്പിക്കാൻ മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. എന്നാൽ ലോക കേരള സഭയുടെ ഭാഗമായി ഒരു പുഷ്പോത്സവം കൂടി സംഘടിപ്പിക്കാനാകുമോ എന്ന് മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ചോദിച്ചപ്പോൾ അതൊരു നല്ല ആശയമായി തോന്നി.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നടപ്പിലാക്കുകയായിരുന്നു. ആരംഭത്തിൽ തന്നെ ഏതാണ്ട് പൂർണതയിൽ എത്തിയ ഒരു പുഷ്പോത്സവം നടക്കുന്നത് ഇതാദ്യമായിരിക്കും. ആവേശകരവും സന്തോഷം പകരുന്നതുമായ അനുഭവമാണത് . വിജ്ഞാന പ്രദവും മനസ്സിന് കുളിർമ പകരുന്നതുമാണ് വസന്തോത്സവം. ലോക കേരള സഭയുടെ ഭാഗമായാണ് നടത്തുന്നതെങ്കിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മുഴുവൻ വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ട് എല്ലാ വർഷവും വസന്തോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു . ടൂറിസം കലണ്ടറിലെ പ്രധാനപ്പെട്ട ഒരു ഇനമായും രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെല്ലാം ഭാഗഭാക്കാവും വിധം ഒരു മഹത്തായ സംഭവമായും വസന്തോത്സവം മാറിത്തീരുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ബഹുമാനപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. വി.കെ .പ്രശാന്ത്, ശ്രീ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ടൂറിസത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നും അതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നതെന്നും കെ.മുരളീധരൻ എം.എൽ എ പറഞ്ഞു.

പട്ടികജാതി -പട്ടിക വർഗ്ഗ ക്ഷേമം ,വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ .വേണു വി. ഐ എ എസ് എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി. റാണി ജോർജ് ഐ എ എസ് സ്വാഗതവും കെ ടി ഐ എൽ ചെയർമാൻ ശ്രീ .കെ.ജി. മോഹൻലാൽ ഐ എഫ് എസ് നന്ദിയും പറഞ്ഞു.

പുഷ്പമേള കൂടാതെ കേരളത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പ്രതീകമായ കാവുകളുടെ പുനരാവിഷ്ക്കാരം ഗോത്രവർഗ്ഗ സംസ്ക്കാരത്തിന്റെ നേർക്കാഴ്ചയുമായി ഗോത്രവർഗ്ഗ ഊരിന്റെ മാതൃക വയനാടൻ വിത്തു പുരതേൻ കൃഷിയും പരിപാലനവും വിപണനവുമായി തേൻകൂട്വനക്കാഴ്ചകൾ ശലഭോദ്യാനം കാർഷികോത്പന്നങ്ങളുടെ പ്രദർശനം ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പുഷ്പമേളയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തിൽപരം വർണ്ണപുഷ്പങ്ങൾ ഉണ്ടാകും. കേരളത്തിൽ തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പുഷ്പമേളയാകും ഇത്തവണ വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ ആയിരത്തിൽപരം ഔഷധസസ്യങ്ങളുടെ പ്രദർശനം സൂര്യകാന്തിയുടെ ആദ്യ തട്ടിൽ ഒരുക്കിയിട്ടുണ്ട.് ദശപുഷ്പങ്ങളും ദശമൂലവും നക്ഷത്രവനവും ആരോഗ്യപ്പച്ചയുമൊക്കെ ഉൾപ്പെടുന്ന ഔഷധ സസ്യപ്രദർശനം ഇവയുടെ സംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്

വിശുദ്ധ വനങ്ങളെന്നറിയപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളായ കാവുകളുടെ പുനരാവിഷ്ക്കാരം സന്ദർശകർക്ക് അപൂർവ്വ വിരുന്നായിരിക്കും. കുളവും പ്രതിഷ്ഠയും കാവിനു മാത്രം സ്വന്തമായ ചെടികളും അണിയിച്ചൊരുക്കുന്നത് ടിബിജിആർഐയാണ്സസ്യലോകത്തിലെ അത്ഭുതമായ ഇരപിടിയൻ സസ്യങ്ങളാണ് മറ്റൊരു ആകർഷണംകെണിയൊരുക്കി പ്രാണികളായ ഇരകൾക്കുവേണ്ടി കാത്തിരിക്കുന്ന ഡ്രൊസീറയും നെപ്പന്തസ്സുംതുടങ്ങി അനേകം ജനുസ്സുകൾ സന്ദർശകർക്ക് വിസ്മയത്തിന്റെ നിമിഷങ്ങൾ സമ്മാനിയ്ക്കുംഓർക്കിഡുകളും, ആന്തൂറിയവുംബോൺസായിയും അടങ്ങുന്ന അപൂർവ്വ ശേഖരം തീർത്തും വ്യത്യസ്തമായ അനുഭവമാകും

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ശലഭങ്ങളുടെ പറുദീസയായ ശലഭോദ്യാനംമറ്റൊരു പ്രധാന ആകർഷണമായിരിക്കുംശലഭങ്ങളുടെ ആഹാരക്രമംപ്രജനന രീതിആവാസ വ്യവസ്ഥ എന്നിവയൊക്കെ മനസ്സിലാക്കാനുള്ള അപൂർവ്വ അവസരമാണ് സമ്മാനിക്കുക

ഗോത്രവർഗ്ഗ സംസ്ക്കാരത്തിന്റെ നേർക്കാഴ്ചയൊരുക്കി കിർത്താട്സും വസന്തോത്സവത്തിൽ പങ്കാളികളാകുന്നുതനത് ഗോത്രവർഗ്ഗ ഈരിന്റെ പുനഃസൃഷ്ടിയിൽ കുടിലും ദൈവപ്പുരയും ഏറുമാടവും കലാരൂപങ്ങളും ഉണ്ടായിരിക്കും

ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന തേൻകൂടെന്ന പ്രദർശനത്തിൽ തേനീച്ച വളർത്തൽ , പരിപാലനം, വിപണനം തുടങ്ങിയവ തനത് രീതിയിൽ പുനരാവിഷ്കരിയ്ക്കപ്പെടും. വനക്കാഴ്ചകളുടെ സൗന്ദര്യവുമായി വനം വകുപ്പും വൈവിധ്യമാർന്ന കാർഷികോത്പന്നങ്ങളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശനം ഒരരുക്കി സംസ്ഥാന കൃഷിവകുപ്പും മേളയിൽ പങ്കാളികളാകും

സൂര്യകാന്തിയിൽ അരങ്ങേറുന്ന ഭക്ഷ്യമേള രുചിയുടെ വകഭേദങ്ങൾ ഒരുക്കും. തെക്കൻ കേരളത്തിന്റെ തനത് രുചികളും, കുട്ടനാടൻ വിഭവങ്ങളും, മലബാറിന്റെ തനിമയാർന്ന വിഭവങ്ങളും, ബിരിയാണികളും മുതൽ വ്യത്യസ്ത പായസങ്ങൾ വരെ സൂര്യകാന്തിയിലെ ഭക്ഷ്യമേളയിൽ ഉണ്ടാകും. നിശാഗന്ധിയിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളും വസന്തോത്സവത്തിന്റെ ഭാഗമായി നടത്തും. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തവും കലാപരിപാടികളിൽ ഉണ്ടാകും.

കൽപ്പറ്റയിലെഎം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രം ഒരുക്കുന്ന വയനാടൻ വിത്തുപുരയിൽ ജീരകശാലഗ്രന്ഥശാല തുടങ്ങിയ അപൂർവ്വ നെൽ വിത്തിനങ്ങളും തനത് പയർ വിത്തിനങ്ങളും ഉണ്ടാകും

ഹരിത കേരളം,ആർദ്രം, വിദ്യാഭ്യാസം, ജീവനം തുടങ്ങിയ മിഷനുകളുടെ സ്റ്റാളുകളും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വ്യാപാര സ്റ്റാളുകളും വസന്തോത്സവത്തിൽ ഉണ്ടാകുംകരകൗശല ഉത്പന്നങ്ങൾ ഇരിങ്ങൽ ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രത്യേക സ്റ്റാളിലുണ്ടാകും



Viewing all articles
Browse latest Browse all 2897

Trending Articles