ആലുവ: കൃഷി നശിച്ചപ്പോൾ ഈ പാടശേഖരം മാലിന്യ സംഭരണ കേന്ദ്രമായിരുന്നു. രാവും പകലുമില്ലാതെ ടൺകണക്കിന് മാലിന്യങ്ങൾ ഇവിടേക്കെത്തി. പാടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലൂടെ വാഹനങ്ങളിലെത്തിച്ച മാലിന്യ ച്ചാക്കുകൾ പാടത്തിനരികിൽ തള്ളി. കക്കൂസ് മാലിന്യം ശേഖരിക്കുന്നവർ നിരന്തരം മാലിന്യം തള്ളാൻ തിരഞ്ഞെടുത്തതും ഇവിടെയായിരുന്നു. ഇതെല്ലാം പഴങ്കഥയാക്കി ചൂർണിക്കര പഞ്ചായത്തിലെ നാട്ടുകാരുടെ ഗ്രാമീണ വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ചവറുപാടം.
വൈകുന്നേരമാകുന്നതോടെ നിരവധി കുടുംബങ്ങളാണ് ഇവിടെ കാറ്റുകൊള്ളാനും വിശ്രമിക്കാനുമെത്തുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ ചാരുബഞ്ചുകൾ ഇവിടെ സ്ഥാപിച്ചു. പാടത്തിനരികിൽ പുത്തൻ കൃഷി രീതിയായ ബന്തിയും കുറ്റിപ്പയറും ഇടംപിടിച്ചു. ഇതോടെ മെട്രോ റെയിലിനും മെട്രോ യാർഡിനുമിടയിൽ പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം നാട്ടുകാരുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുകയായിരുന്നു.
മെട്രോ യാർഡിന് തൊട്ടടുത്തുള്ള ചവറുപാടത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ വർഷമാണ് കൃഷിയിറക്കിയത്. ചൂർണിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പതിനഞ്ചേക്കറോളം വരുന്ന ചവറുപാടത്ത്അടയാളം പുരുഷ സ്വയംസഹായ സംഘം കൃഷിയിറക്കിയത്. കൃഷി വിജയമായതോടെ ഈ വർഷവും ഇത് തുടരുകയായിരുന്നു. പൂർണമായും ജൈവകൃഷി നടപ്പിലാക്കാൻ തീരുമാനിച്ചതോടെ നാലായിരത്തോളം ബന്തിച്ചെടികളാണ് അമ്പാട്ടുകാവ് റോഡരികിൽ ഇടംപിടിച്ചത്. ഇത് കൂടാതെ കുറ്റിപ്പയറുകളും ഇവിടെ നട്ടു പിടിപ്പിച്ചു. നെൽകൃഷിയെ കീടങ്ങളുടെ ആക്രമണങ്ങളിൽനിന്ന് പരിരക്ഷിക്കുന്നതിനായാണ് ബന്തിപ്പൂ കൃഷിയും പയർ കൃഷിയും നടത്തിയത്.
റോഡരികിൽ ആദ്യം ബന്തിപ്പൂവും തൊട്ടുതാഴെ കുറ്റിപ്പയറും അതിനു താഴെ പാടശേഖരത്തിൽ നെൽകൃഷിയുമാണ് ചെയ്യുന്നത്. ബന്തിപ്പൂവിലും കുറ്റിപ്പയറിലും എത്തുന്ന മിത്ര കീടങ്ങൾ നെൽകൃഷിയുടെ ശല്യക്കാരായ കീടങ്ങളെ തുരത്തും. ബന്തിച്ചെടിയിൽ നിറയെ പൂക്കൾ വിരിഞ്ഞതോടെയാണ് കുട്ടികളുമായി ഇവിടേക്കെത്തുന്ന നാട്ടുകാരുടെ എണ്ണം വർധിച്ചത്. ഒഴിവുസമയം ചെലവഴിക്കാൻ ഗ്രാമത്തിലുള്ളവർ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശവുമായി ഇവിടം മാറി. ചവറുപാടത്തെ കുറ്റിപ്പയർ കൃഷിയുടെ വിളവെടുപ്പും തിങ്കളാഴ്ച നടക്കും. രാവിലെ 11-ന് ഇന്നസെന്റ് എം.പി. ഉദ്ഘാടനം നിർവഹിക്കും.
Content highlights: Aluva, Agriculture, Organic farming ,Wastelands
വൈകുന്നേരമാകുന്നതോടെ നിരവധി കുടുംബങ്ങളാണ് ഇവിടെ കാറ്റുകൊള്ളാനും വിശ്രമിക്കാനുമെത്തുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ ചാരുബഞ്ചുകൾ ഇവിടെ സ്ഥാപിച്ചു. പാടത്തിനരികിൽ പുത്തൻ കൃഷി രീതിയായ ബന്തിയും കുറ്റിപ്പയറും ഇടംപിടിച്ചു. ഇതോടെ മെട്രോ റെയിലിനും മെട്രോ യാർഡിനുമിടയിൽ പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം നാട്ടുകാരുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുകയായിരുന്നു.
മെട്രോ യാർഡിന് തൊട്ടടുത്തുള്ള ചവറുപാടത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ വർഷമാണ് കൃഷിയിറക്കിയത്. ചൂർണിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പതിനഞ്ചേക്കറോളം വരുന്ന ചവറുപാടത്ത്അടയാളം പുരുഷ സ്വയംസഹായ സംഘം കൃഷിയിറക്കിയത്. കൃഷി വിജയമായതോടെ ഈ വർഷവും ഇത് തുടരുകയായിരുന്നു. പൂർണമായും ജൈവകൃഷി നടപ്പിലാക്കാൻ തീരുമാനിച്ചതോടെ നാലായിരത്തോളം ബന്തിച്ചെടികളാണ് അമ്പാട്ടുകാവ് റോഡരികിൽ ഇടംപിടിച്ചത്. ഇത് കൂടാതെ കുറ്റിപ്പയറുകളും ഇവിടെ നട്ടു പിടിപ്പിച്ചു. നെൽകൃഷിയെ കീടങ്ങളുടെ ആക്രമണങ്ങളിൽനിന്ന് പരിരക്ഷിക്കുന്നതിനായാണ് ബന്തിപ്പൂ കൃഷിയും പയർ കൃഷിയും നടത്തിയത്.
റോഡരികിൽ ആദ്യം ബന്തിപ്പൂവും തൊട്ടുതാഴെ കുറ്റിപ്പയറും അതിനു താഴെ പാടശേഖരത്തിൽ നെൽകൃഷിയുമാണ് ചെയ്യുന്നത്. ബന്തിപ്പൂവിലും കുറ്റിപ്പയറിലും എത്തുന്ന മിത്ര കീടങ്ങൾ നെൽകൃഷിയുടെ ശല്യക്കാരായ കീടങ്ങളെ തുരത്തും. ബന്തിച്ചെടിയിൽ നിറയെ പൂക്കൾ വിരിഞ്ഞതോടെയാണ് കുട്ടികളുമായി ഇവിടേക്കെത്തുന്ന നാട്ടുകാരുടെ എണ്ണം വർധിച്ചത്. ഒഴിവുസമയം ചെലവഴിക്കാൻ ഗ്രാമത്തിലുള്ളവർ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശവുമായി ഇവിടം മാറി. ചവറുപാടത്തെ കുറ്റിപ്പയർ കൃഷിയുടെ വിളവെടുപ്പും തിങ്കളാഴ്ച നടക്കും. രാവിലെ 11-ന് ഇന്നസെന്റ് എം.പി. ഉദ്ഘാടനം നിർവഹിക്കും.
Content highlights: Aluva, Agriculture, Organic farming ,Wastelands