കണ്ണൂർ: പോലീസ് മൈതാനം പൂക്കളുടെയും ഫലവൃക്ഷങ്ങളുടെയും ഉദ്യാനമാക്കി കണ്ണൂർ ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ 49-ാമത് പുഷ്പോത്സവത്തിന് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമായി. ഇനിയുള്ള പത്ത് ദിവസങ്ങൾ നഗരത്തിന് പൂക്കാലം. ഒപ്പം കലയുടെയും സംഗീതത്തിന്റെയും പാചകമത്സരങ്ങളുടെയും പുഷ്പറാണിമത്സരങ്ങളുടെയും മേളം.
പുഷ്പോത്സവം ദേശീയചലച്ചിത്രപുരസ്കാരം നേടിയ നടി സുരഭിലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടി എന്ന നിലയിലല്ല എം.ഐ.ടി. മൂസ്സയിലെ നിങ്ങളുടെ പ്രിയപ്പട്ട പാത്തുവിലൂടെയാണ് ഞാൻ അറിയപ്പെട്ടതെന്ന് സുരഭിലക്ഷ്മി പറഞ്ഞു. കൂടെ അന്റെ മൂസ്സക്കയും വന്നിട്ടുണ്ട് -അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. കണ്ണൂർക്കാർ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. വടക്കോട്ട് വടക്കോട്ട് വരുമ്പോൾ സ്നേഹം കൂടുതലാണ്. ഇവിടെ വരാൻ പറ്റിയത് ഭാഗ്യമാണ്, അതും പുഷ്പോത്സവത്തിന്. തനിക്ക് പൂച്ചെണ്ട് തരുന്നതിനു പകരം ചെടിയോടെ ഒരു പൂച്ചട്ടി തന്നൂടേയെന്നും സുരഭി തമാശയോടെ ചോദിച്ചു. അതാവുമ്പം എന്നും ഓർക്കാനുള്ള ഒന്നായിരിക്കും. അല്ലെങ്കിൽ ആർക്കെങ്കിലും കൊടുക്കാമല്ലോ. ഏതായാലും സുരഭിക്ക് ഉടൻതന്നെ സംഘാടകർ റോസാച്ചെടി ചട്ടിയോടെ നൽകി.
ചടങ്ങിൽ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ ബി.പി. റൗഫ്, ഗൗരിനമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് സുരഭിലക്ഷ്മി, വിനോദ് കോവൂർ എന്നിവർ ചേർന്ന് പാത്തുത്തമാശകൾ അവതരിപ്പിച്ചു. മെലഡിനൈറ്റും ഉണ്ടായിരുന്നു. ശനിയാഴ്ച പുഷ്പാലങ്കാരമത്സരം, നൃത്തനൃത്യങ്ങൾ എന്നിവയും ഞായറാഴ്ച മാതൃഭൂമി കൃഷ്ണാ ബ്ലൂംസ് ഒരുക്കുന്ന ഭരതം ഗാനോത്സവവും ഉണ്ടാവും. തുടർന്നുവരുന്ന എല്ലാ ദിവസങ്ങളിലും കലാപരിപാടികളും പാചകമത്സരങ്ങളും ഉണ്ടാവും.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽനിന്നും നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകൾ ഉണ്ട്. വിദേശങ്ങളിൽ മാത്രം കാണുന്ന അപൂർവ ഫലവൃക്ഷത്തൈകൾ ഇക്കുറി മേളയുടെ ആകർഷണമാണ്. ഔഷധസസ്യങ്ങളും വാങ്ങാം. ഫെബ്രുവരി 13 വരെയാണ് മേള. മുപ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്.
പുഷ്പോത്സവം ദേശീയചലച്ചിത്രപുരസ്കാരം നേടിയ നടി സുരഭിലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടി എന്ന നിലയിലല്ല എം.ഐ.ടി. മൂസ്സയിലെ നിങ്ങളുടെ പ്രിയപ്പട്ട പാത്തുവിലൂടെയാണ് ഞാൻ അറിയപ്പെട്ടതെന്ന് സുരഭിലക്ഷ്മി പറഞ്ഞു. കൂടെ അന്റെ മൂസ്സക്കയും വന്നിട്ടുണ്ട് -അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. കണ്ണൂർക്കാർ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. വടക്കോട്ട് വടക്കോട്ട് വരുമ്പോൾ സ്നേഹം കൂടുതലാണ്. ഇവിടെ വരാൻ പറ്റിയത് ഭാഗ്യമാണ്, അതും പുഷ്പോത്സവത്തിന്. തനിക്ക് പൂച്ചെണ്ട് തരുന്നതിനു പകരം ചെടിയോടെ ഒരു പൂച്ചട്ടി തന്നൂടേയെന്നും സുരഭി തമാശയോടെ ചോദിച്ചു. അതാവുമ്പം എന്നും ഓർക്കാനുള്ള ഒന്നായിരിക്കും. അല്ലെങ്കിൽ ആർക്കെങ്കിലും കൊടുക്കാമല്ലോ. ഏതായാലും സുരഭിക്ക് ഉടൻതന്നെ സംഘാടകർ റോസാച്ചെടി ചട്ടിയോടെ നൽകി.
ചടങ്ങിൽ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ ബി.പി. റൗഫ്, ഗൗരിനമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് സുരഭിലക്ഷ്മി, വിനോദ് കോവൂർ എന്നിവർ ചേർന്ന് പാത്തുത്തമാശകൾ അവതരിപ്പിച്ചു. മെലഡിനൈറ്റും ഉണ്ടായിരുന്നു. ശനിയാഴ്ച പുഷ്പാലങ്കാരമത്സരം, നൃത്തനൃത്യങ്ങൾ എന്നിവയും ഞായറാഴ്ച മാതൃഭൂമി കൃഷ്ണാ ബ്ലൂംസ് ഒരുക്കുന്ന ഭരതം ഗാനോത്സവവും ഉണ്ടാവും. തുടർന്നുവരുന്ന എല്ലാ ദിവസങ്ങളിലും കലാപരിപാടികളും പാചകമത്സരങ്ങളും ഉണ്ടാവും.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽനിന്നും നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകൾ ഉണ്ട്. വിദേശങ്ങളിൽ മാത്രം കാണുന്ന അപൂർവ ഫലവൃക്ഷത്തൈകൾ ഇക്കുറി മേളയുടെ ആകർഷണമാണ്. ഔഷധസസ്യങ്ങളും വാങ്ങാം. ഫെബ്രുവരി 13 വരെയാണ് മേള. മുപ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്.