അമ്പലവയൽ: വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന ക്ലാസ്സുകളിൽനിന്ന് പാഠമുൾക്കൊണ്ട് അവ കൃഷിയിടത്തിൽ പ്രാവർത്തികമാക്കുന്ന യുവകർഷകനെ പരിചയപ്പെടാം. നെൻമേനി പഞ്ചായത്തിലെ കരടിപ്പാറ കറുത്താണ്ടൻ കൃഷ്ണദാസാണ് തന്റെ കൃഷിയിടം നൂതന കൃഷിപരീക്ഷണങ്ങളുടെ വിളനിലമാക്കി മാറ്റിയിരിക്കുന്നത്. 25 വർഷമായി കൃഷി വരുമാനമാർഗമാക്കിയ കൃഷ്ണദാസിന്റെ മൂന്നേക്കർ കൃഷിയിടം ഇന്ന് കാർഷിക വിദ്യാർഥികളുടെയും കൃഷി വിദഗ്ധരുടെയും റഫറൻസ് പാടമാണ്.
തേയില, കാപ്പി, കുരുമുളക് എന്നീ നാണ്യവിളകളിലാണ് കൃഷ്ണദാസ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഒരേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ബത്തേരി ബ്ലോക്കിലെ മുഴുവൻ കൃഷിഭവനുകൾക്കും ആവശ്യമായ പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കുന്നത് കൃഷ്ണദാസിന്റെ കൃഷിയിടത്തിലാണ്. പ്രദേശത്തെ 28 കർഷകരുടെ സംഘമാണ് ഇതിനുപിന്നിൽ. ഇവർ ചേർന്ന് നിർമിച്ച തേയില സംസ്കരണഫാക്ടറി പ്രവർത്തനമാരംഭിക്കാനിരിക്കുന്നു. അങ്ങനെ കാർഷിക മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കൈയും മെയ്യും മറന്ന് പണിയെടുക്കുകയാണ് ഈ യുവകർഷകൻ.
വെള്ളം പാഴാകാത്ത തിരിനനയിൽ കോളിഫ്ളവർ കൃഷി
പ്രകൃതിക്കൃഷി ചിലവില്ലാതെ
പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ സുഭാഷ് പാലേക്കറിന്റെ ചെലവില്ലാ കൃഷിരീതിയാണ് കൃഷ്ണദാസ് ഏഴുവർഷമായി പിന്തുടരുന്നത്. ആത്മയും കൃഷിഭവനും നൽകുന്ന ക്ലാസുകളിൽനിന്നുള്ള അറിവാണ് പിൻബലം. ജീവാമൃതവും ജൈവവളങ്ങളും മാത്രമുപയോഗിച്ചുള്ള പ്രകൃതിക്കൃഷിയുടെ ഉത്തമമാതൃകയാണ് കൃഷ്ണദാസിന്റെ കൃഷിയിടം.
തുള്ളിനന മൂന്നുതരം
ജലക്ഷാമം വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്ന വയനാട്ടിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിലാകാതിരിക്കാൻ കൃഷ്ണദാസ് തന്റെ കൃഷിയിടത്തിൽ തുള്ളിനനയുടെ ലളിതമായ മൂന്നുമാർഗങ്ങൾ പരിചയപ്പെടുത്തുന്നു. ഒരുതുള്ളി വെള്ളംപോലും പാഴാകാതെയുള്ള തിരിനനയാണ് ഒരുരീതി. മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പ് വാട്ടർലെവലിൽ മണ്ണിൽ കുഴിച്ചിട്ടാണ് തിരിനന സജ്ജീകരിക്കുന്നത്. പൈപ്പിനുള്ളിൽ നിറയ്ക്കുന്ന ജലം ചകിരിച്ചോറിലൂടെ ചെടികൾ വലിച്ചെടുക്കുന്ന രീതിയാണിത്. ആഴ്ചയിലൊരിക്കൽ പൈപ്പിൽ വെള്ളം നിറച്ചാൽ മതിയെന്നുമാത്രമല്ല ഒരുതുള്ളിപോലും പാഴാകുകയുമില്ല. കീടങ്ങളുടെ ശല്യം തീരെയില്ലാത്തതിനാൽ നല്ല വിളവുലഭിക്കുന്നു. ഇത്തരത്തിൽ കോളിഫ്ലവറും കാബേജും തക്കാളിയുമെല്ലാം കൃഷിചെയ്യാനാകുമെന്ന് കൃഷ്ണദാസ് പറയുന്നു.
വെർട്ടിക്കൽ ഫാമിങ്
സ്ഥലപരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്നതാണ് രണ്ടാമത്തെ രീതി. വിവിധ വലിപ്പത്തിലുള്ള പി.വി.സി. പൈപ്പുകളിൽ സജ്ജീകരിച്ചിരിക്കുന്ന വെർട്ടിക്കൽ ഫാമിങ്. തക്കാളി, വെണ്ട, പയർ തുടങ്ങി പത്തിനം പച്ചക്കറികളാണ് ഈ രീതിയിൽ വളർത്തുന്നത്. ഓരോ ചുവടുകളിലേക്കും വെള്ളം കൃത്യമായ അളവിൽ എത്തുന്നരീതിയിലാണ് ഇതിന്റെ സജ്ജീകരണം. മുകളിലെ പൈപ്പിൽ വെള്ളമൊഴിച്ചാൽ എല്ലായിടത്തും ഒഴുകിയെത്തും. വെർട്ടിക്കൽ ഫാമിങ്ങിൽ ദിവസം ഒരുപ്രാവശ്യം വെള്ളമൊഴിക്കണം.
വിക്ക് ഇറിഗേഷൻ
പ്രകൃതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഫലപ്രദമായ പുനരുപയോഗമാണ് വിക്ക് ഇറിഗേഷൻ രീതി. സ്റ്റീൽ പൈപ്പിൽ നിർമിച്ചിരിക്കുന്ന ഫ്രെയിമിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയുടെ ഒരുഭാഗം ഉറപ്പിച്ചശേഷം മറുഭാഗം തുരന്ന് തിരിയിലൂടെ വെള്ളം ചെടിയുടെ ചുവട്ടിലേക്കെത്തിക്കും. വെർട്ടിക്കൽ ഗാർഡൻ പോലെതന്നെ കുറഞ്ഞ സ്ഥലത്ത് ചെയ്യാമിതും. ആഴ്ചയിലൊരിക്കൽ നനച്ചാൽ മതിയെന്ന പ്രത്യേകത ഇതിനുമുണ്ട്. ഇവ മൂന്നും പൂപ്പൊലിപോലുള്ള കാർഷികമേളകളിൽ പ്രദർശിപ്പിച്ചതിലൂടെ വിദേശികളടക്കം നിരവധിപേരാണ് കൃഷ്ണദാസിന്റെ കൃഷിയിടത്തിൽ എത്തുന്നത്. ജില്ലക്കകത്തും പുറത്തും ഈ മോഡലുകൾ നിർമിച്ചുനൽകാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.
ഗ്രീൻടീയും ഗ്രീൻകോഫിയും
ഇവക്കെല്ലാം പുറമെ ഒരേക്കർ സ്ഥലത്ത് തേയില കൃഷ്ണദാസ് കൃഷിചെയ്യുന്നു. കർഷകരുടെ കൂട്ടായ്മയിൽ വയനാട്ടിൽ ആദ്യമായി തേയില സംസ്കരണ ഫാക്ടറിക്ക് തുടക്കംകുറിച്ച് ഈരംഗത്ത് വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് കൃഷ്ണദാസും കൂട്ടരും. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഉടൻ ഗ്രീ ടീഫാക്ടറി ഉത്പാദനവും വിപണനവും ആരംഭിക്കും. ഹാന്റ് മേയ്ഡ് ഗ്രീൻടീ ഉത്പാദിപ്പിച്ച് കഴിഞ്ഞവർഷം ആത്മയുടെ മികച്ച കർഷകരുടെ ലിസ്റ്റിൽ കൃഷ്ണദാസ് ഇടംനേടിയിരുന്നു. ഇതിൽ നിന്ന് ഊർജമുൾക്കൊണ്ട് ഗ്രീൻ കാപ്പിയടക്കമുള്ള പുതുമയുള്ള ഇനങ്ങൾ പരീക്ഷിക്കുകയാണ് ഇപ്പോൾ. കാർഷികവൃത്തിയിൽ മനസ്സറിഞ്ഞ് പിന്തുണനൽകാൻ ഭാര്യ ലൗനയും ഉണ്ട്. ബിരുദ വിദ്യാർഥികളായ രണ്ടുമക്കളും ഇവരെ സഹായിക്കാനുണ്ട്.
Content highlights: Wick irrigation, Green tea, Green coffee, Agriculture
തേയില, കാപ്പി, കുരുമുളക് എന്നീ നാണ്യവിളകളിലാണ് കൃഷ്ണദാസ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഒരേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ബത്തേരി ബ്ലോക്കിലെ മുഴുവൻ കൃഷിഭവനുകൾക്കും ആവശ്യമായ പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കുന്നത് കൃഷ്ണദാസിന്റെ കൃഷിയിടത്തിലാണ്. പ്രദേശത്തെ 28 കർഷകരുടെ സംഘമാണ് ഇതിനുപിന്നിൽ. ഇവർ ചേർന്ന് നിർമിച്ച തേയില സംസ്കരണഫാക്ടറി പ്രവർത്തനമാരംഭിക്കാനിരിക്കുന്നു. അങ്ങനെ കാർഷിക മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കൈയും മെയ്യും മറന്ന് പണിയെടുക്കുകയാണ് ഈ യുവകർഷകൻ.
വെള്ളം പാഴാകാത്ത തിരിനനയിൽ കോളിഫ്ളവർ കൃഷി
പ്രകൃതിക്കൃഷി ചിലവില്ലാതെ
പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ സുഭാഷ് പാലേക്കറിന്റെ ചെലവില്ലാ കൃഷിരീതിയാണ് കൃഷ്ണദാസ് ഏഴുവർഷമായി പിന്തുടരുന്നത്. ആത്മയും കൃഷിഭവനും നൽകുന്ന ക്ലാസുകളിൽനിന്നുള്ള അറിവാണ് പിൻബലം. ജീവാമൃതവും ജൈവവളങ്ങളും മാത്രമുപയോഗിച്ചുള്ള പ്രകൃതിക്കൃഷിയുടെ ഉത്തമമാതൃകയാണ് കൃഷ്ണദാസിന്റെ കൃഷിയിടം.
തുള്ളിനന മൂന്നുതരം
ജലക്ഷാമം വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്ന വയനാട്ടിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിലാകാതിരിക്കാൻ കൃഷ്ണദാസ് തന്റെ കൃഷിയിടത്തിൽ തുള്ളിനനയുടെ ലളിതമായ മൂന്നുമാർഗങ്ങൾ പരിചയപ്പെടുത്തുന്നു. ഒരുതുള്ളി വെള്ളംപോലും പാഴാകാതെയുള്ള തിരിനനയാണ് ഒരുരീതി. മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പ് വാട്ടർലെവലിൽ മണ്ണിൽ കുഴിച്ചിട്ടാണ് തിരിനന സജ്ജീകരിക്കുന്നത്. പൈപ്പിനുള്ളിൽ നിറയ്ക്കുന്ന ജലം ചകിരിച്ചോറിലൂടെ ചെടികൾ വലിച്ചെടുക്കുന്ന രീതിയാണിത്. ആഴ്ചയിലൊരിക്കൽ പൈപ്പിൽ വെള്ളം നിറച്ചാൽ മതിയെന്നുമാത്രമല്ല ഒരുതുള്ളിപോലും പാഴാകുകയുമില്ല. കീടങ്ങളുടെ ശല്യം തീരെയില്ലാത്തതിനാൽ നല്ല വിളവുലഭിക്കുന്നു. ഇത്തരത്തിൽ കോളിഫ്ലവറും കാബേജും തക്കാളിയുമെല്ലാം കൃഷിചെയ്യാനാകുമെന്ന് കൃഷ്ണദാസ് പറയുന്നു.
വെർട്ടിക്കൽ ഫാമിങ്
സ്ഥലപരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്നതാണ് രണ്ടാമത്തെ രീതി. വിവിധ വലിപ്പത്തിലുള്ള പി.വി.സി. പൈപ്പുകളിൽ സജ്ജീകരിച്ചിരിക്കുന്ന വെർട്ടിക്കൽ ഫാമിങ്. തക്കാളി, വെണ്ട, പയർ തുടങ്ങി പത്തിനം പച്ചക്കറികളാണ് ഈ രീതിയിൽ വളർത്തുന്നത്. ഓരോ ചുവടുകളിലേക്കും വെള്ളം കൃത്യമായ അളവിൽ എത്തുന്നരീതിയിലാണ് ഇതിന്റെ സജ്ജീകരണം. മുകളിലെ പൈപ്പിൽ വെള്ളമൊഴിച്ചാൽ എല്ലായിടത്തും ഒഴുകിയെത്തും. വെർട്ടിക്കൽ ഫാമിങ്ങിൽ ദിവസം ഒരുപ്രാവശ്യം വെള്ളമൊഴിക്കണം.
വിക്ക് ഇറിഗേഷൻ
പ്രകൃതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഫലപ്രദമായ പുനരുപയോഗമാണ് വിക്ക് ഇറിഗേഷൻ രീതി. സ്റ്റീൽ പൈപ്പിൽ നിർമിച്ചിരിക്കുന്ന ഫ്രെയിമിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയുടെ ഒരുഭാഗം ഉറപ്പിച്ചശേഷം മറുഭാഗം തുരന്ന് തിരിയിലൂടെ വെള്ളം ചെടിയുടെ ചുവട്ടിലേക്കെത്തിക്കും. വെർട്ടിക്കൽ ഗാർഡൻ പോലെതന്നെ കുറഞ്ഞ സ്ഥലത്ത് ചെയ്യാമിതും. ആഴ്ചയിലൊരിക്കൽ നനച്ചാൽ മതിയെന്ന പ്രത്യേകത ഇതിനുമുണ്ട്. ഇവ മൂന്നും പൂപ്പൊലിപോലുള്ള കാർഷികമേളകളിൽ പ്രദർശിപ്പിച്ചതിലൂടെ വിദേശികളടക്കം നിരവധിപേരാണ് കൃഷ്ണദാസിന്റെ കൃഷിയിടത്തിൽ എത്തുന്നത്. ജില്ലക്കകത്തും പുറത്തും ഈ മോഡലുകൾ നിർമിച്ചുനൽകാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.
ഗ്രീൻടീയും ഗ്രീൻകോഫിയും
ഇവക്കെല്ലാം പുറമെ ഒരേക്കർ സ്ഥലത്ത് തേയില കൃഷ്ണദാസ് കൃഷിചെയ്യുന്നു. കർഷകരുടെ കൂട്ടായ്മയിൽ വയനാട്ടിൽ ആദ്യമായി തേയില സംസ്കരണ ഫാക്ടറിക്ക് തുടക്കംകുറിച്ച് ഈരംഗത്ത് വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് കൃഷ്ണദാസും കൂട്ടരും. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഉടൻ ഗ്രീ ടീഫാക്ടറി ഉത്പാദനവും വിപണനവും ആരംഭിക്കും. ഹാന്റ് മേയ്ഡ് ഗ്രീൻടീ ഉത്പാദിപ്പിച്ച് കഴിഞ്ഞവർഷം ആത്മയുടെ മികച്ച കർഷകരുടെ ലിസ്റ്റിൽ കൃഷ്ണദാസ് ഇടംനേടിയിരുന്നു. ഇതിൽ നിന്ന് ഊർജമുൾക്കൊണ്ട് ഗ്രീൻ കാപ്പിയടക്കമുള്ള പുതുമയുള്ള ഇനങ്ങൾ പരീക്ഷിക്കുകയാണ് ഇപ്പോൾ. കാർഷികവൃത്തിയിൽ മനസ്സറിഞ്ഞ് പിന്തുണനൽകാൻ ഭാര്യ ലൗനയും ഉണ്ട്. ബിരുദ വിദ്യാർഥികളായ രണ്ടുമക്കളും ഇവരെ സഹായിക്കാനുണ്ട്.
Content highlights: Wick irrigation, Green tea, Green coffee, Agriculture