Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കശുമാവിലും വരുന്നു 'കുള്ളന്‍' ; മൂന്ന് മീറ്റര്‍ പൊക്കം മാത്രം കശുമാവിലും വരുന്നു 'കുള്ളന്‍' ; മൂന്ന് മീറ്റര്‍ പൊക്കം മാത്രം

$
0
0
ചെറുവത്തൂർ: പിലിക്കോട്ടുനിന്ന് വരുന്നു കശുമാവിലെ കുള്ളൻ. 21 വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ കുള്ളൻ കശുമാവ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം.

തളിപ്പറമ്പിന്റെ മലയോര മേഖലയിൽനിന്ന് ഡോ. ബി.ജയപ്രകാശ് നായ്ക് ശേഖരിച്ച കശുമാവ് വിത്തിൽ നിന്നാണ് കുള്ളൻ കശുമാവ് തയ്യാറാക്കിയത്. ആദ്യനാളുകളിൽ ഫലങ്ങൾ കാര്യമായി കിട്ടിയിരുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി പരിചരണവും വളവും തുടങ്ങിയതോടെ നല്ല ഫലം ലഭിച്ചുതുടങ്ങി. കുള്ളൻ കശുമാവ് രണ്ടരമീറ്റർ ഇടവിട്ട് നട്ടാൽ മതിയാകും. സ്ഥലപരിമിതിമൂലം പ്രയാസം അനുഭവിക്കുന്ന കർഷകർക്ക് ഇത് ഏറേ ഗുണം ചെയ്യും.

സാധാരണ എട്ടുമീറ്റർ ഇടവിട്ടാണ് കശുമാവുതൈ നട്ടുവളർത്തുന്നത്. മൂന്നുമീറ്റർ മാത്രമേ പൊക്കമുണ്ടാകൂ എന്നതിനാൽ കശുവണ്ടി ശേഖരിക്കാനും എളുപ്പം. പി.എൽ.ഡി. 57 ഗവേഷണ നമ്പറിൽ കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലാണ് വികസിപ്പിച്ചെടുത്തത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ആലോചനകൾക്കുശേഷം കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെ സംസ്ഥാനതല സമിതിയുടെയും അംഗീകാരം ലഭിച്ചയുടൻ പുതിയ ഇനം പുറത്തിറക്കും.

പുതുതായി വികസിപ്പിച്ചെടുത്ത കുള്ളൻ കശുമാവിൽ കൂടുതൽ പെൺപൂക്കൾ ഉണ്ടെന്നത് പ്രത്യേകതയാണ്. 37 ശതമാനം പെൺപൂക്കൾ കണ്ടെത്താനായി. സാധാരണ 10 ശതമാനം പെൺപൂക്കളാണ് കണ്ടുവരാറ്. കശുവണ്ടിയുടെ തൂക്കത്തിലും വ്യത്യസ്തതയുണ്ട്. അഞ്ചുമുതൽ ഏഴുവരെ തൂക്കമുള്ള കശുവണ്ടി ലഭിക്കുമെന്ന് പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി.ആർ.സുരേഷ്, ഗവേഷക ഡോ. മീരാ മഞ്ജുഷ എന്നിവർ പറഞ്ഞു.

Content highlights: Cashew nut tree, Agriculture,RegionalAgricultural ResearchStation

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>