കോഴിക്കോട്: കളരിയുടെ നാട് ക്ഷീരോത്സവ ലഹരിയിൽ. ആദ്യമായി വടകരയിൽ വിരുന്നെത്തിയ സംസ്ഥാന ക്ഷീരകർഷക സംഗമത്തെ ജനം നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു ആദ്യദിവസത്തെ ജനപങ്കാളിത്തം. കത്തുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് ചോമ്പാല മിനി സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്.
ഡെയറി എക്സ്പോ കാണാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും കാണാനെത്തിയവരുടെ നിര പുറത്ത് മൈതാനത്തേക്ക് നീണ്ടു. കന്നുകാലി പ്രദർശനം കാണാനും ഏറെ പേരെത്തി. ക്ഷീരമേഖലയുടെ വൈവിധ്യവും സാധ്യതകളും ജനത്തിനു മുന്നിൽ തുറന്നിടാൻ ആദ്യദിവസം തന്നെ സംഘാടകർക്ക് സാധിച്ചു.
കാണാം, പരിചയപ്പെടാം 48 ഇനം തീറ്റപ്പുല്ല്
തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റയുടെയും വൈവിധ്യവുമായി ക്ഷീരവികസനവകുപ്പിന്റെ സ്റ്റാൾ. സാധാരണയായി കേരളത്തിൽ കൃഷി ചെയ്യുന്ന സി.ഒ. ഒന്ന് ഇനം മുതൽ തായ്ലൻഡിൽനിന്നും ഗ്വാട്ടിമലയിൽ നിന്നുമുള്ള ഇനങ്ങൾവരെ ചോമ്പാലയിൽ നടക്കുന്ന ക്ഷീരകർഷകസംഗമത്തിന്റെ ഭാഗമായുള്ള ഡയറി എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം കാലിത്തീറ്റയായി നൽകാൻ കഴിയുന്ന ഇനങ്ങൾ, തീറ്റപ്പുല്ലിന്റെ വിത്തുകൾ എന്നിവയും പ്രദർശനത്തിലുണ്ട്. തൃശ്ശൂർ പട്ടേപ്പടത്തുനിന്നെത്തിയ ജോഷിയുടെ ശേഖരത്തിൽ 48 ഇനം തീറ്റപ്പുൽ ഇനങ്ങളുണ്ട്. തായ്ലൻഡിൽ നിന്നുള്ള പക്കോങ്, ഗ്വാട്ടിമലയിൽനിന്നുള്ള എം.പി. 3 എന്നിവ ഇതിൽ വ്യത്യസ്തം. ഇവ കേരളത്തിന്റെ മണ്ണിൽ വളരുമെന്ന് ജോഷി പറയുന്നു. സുപ്രിയ, സുഗുള, തുമ്പൂർമുഴി, അഗത്തി, പീലിവാല, കറുക, ഹ്യൂമിലികോള, കോംഗോ സിഗൻ, പരുത്തി തുടങ്ങി ഒട്ടേറെ ഇനങ്ങൾ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഇവ ക്ഷീരകർഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചോളപ്പൊടി, ഉഴുന്നുപൊടി, കടലത്തൊണ്ട്, അരിത്തവിട് തുടങ്ങിയ തീറ്റകളെയും പരിചയപ്പെടുത്തുന്നു. തീറ്റപ്പുൽ കൃഷിയുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്റ്റാളുകൾ മേളയിലുണ്ട്.
Content highlights: Kozhikode, Dairy expo, Agriculture, Vadakara, Milk fest
ഡെയറി എക്സ്പോ കാണാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും കാണാനെത്തിയവരുടെ നിര പുറത്ത് മൈതാനത്തേക്ക് നീണ്ടു. കന്നുകാലി പ്രദർശനം കാണാനും ഏറെ പേരെത്തി. ക്ഷീരമേഖലയുടെ വൈവിധ്യവും സാധ്യതകളും ജനത്തിനു മുന്നിൽ തുറന്നിടാൻ ആദ്യദിവസം തന്നെ സംഘാടകർക്ക് സാധിച്ചു.
കാണാം, പരിചയപ്പെടാം 48 ഇനം തീറ്റപ്പുല്ല്
തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റയുടെയും വൈവിധ്യവുമായി ക്ഷീരവികസനവകുപ്പിന്റെ സ്റ്റാൾ. സാധാരണയായി കേരളത്തിൽ കൃഷി ചെയ്യുന്ന സി.ഒ. ഒന്ന് ഇനം മുതൽ തായ്ലൻഡിൽനിന്നും ഗ്വാട്ടിമലയിൽ നിന്നുമുള്ള ഇനങ്ങൾവരെ ചോമ്പാലയിൽ നടക്കുന്ന ക്ഷീരകർഷകസംഗമത്തിന്റെ ഭാഗമായുള്ള ഡയറി എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം കാലിത്തീറ്റയായി നൽകാൻ കഴിയുന്ന ഇനങ്ങൾ, തീറ്റപ്പുല്ലിന്റെ വിത്തുകൾ എന്നിവയും പ്രദർശനത്തിലുണ്ട്. തൃശ്ശൂർ പട്ടേപ്പടത്തുനിന്നെത്തിയ ജോഷിയുടെ ശേഖരത്തിൽ 48 ഇനം തീറ്റപ്പുൽ ഇനങ്ങളുണ്ട്. തായ്ലൻഡിൽ നിന്നുള്ള പക്കോങ്, ഗ്വാട്ടിമലയിൽനിന്നുള്ള എം.പി. 3 എന്നിവ ഇതിൽ വ്യത്യസ്തം. ഇവ കേരളത്തിന്റെ മണ്ണിൽ വളരുമെന്ന് ജോഷി പറയുന്നു. സുപ്രിയ, സുഗുള, തുമ്പൂർമുഴി, അഗത്തി, പീലിവാല, കറുക, ഹ്യൂമിലികോള, കോംഗോ സിഗൻ, പരുത്തി തുടങ്ങി ഒട്ടേറെ ഇനങ്ങൾ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഇവ ക്ഷീരകർഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചോളപ്പൊടി, ഉഴുന്നുപൊടി, കടലത്തൊണ്ട്, അരിത്തവിട് തുടങ്ങിയ തീറ്റകളെയും പരിചയപ്പെടുത്തുന്നു. തീറ്റപ്പുൽ കൃഷിയുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്റ്റാളുകൾ മേളയിലുണ്ട്.
Content highlights: Kozhikode, Dairy expo, Agriculture, Vadakara, Milk fest