തിരുവനന്തപുരം: കാർഷിക ഗ്രാമമായ കല്ലിയൂരിൽ വെള്ളായണി ക്ഷേത്ര മൈതാനിയിൽ ദേശീയ വാഴ മഹോത്സവത്തിന് തുടക്കം കുറിച്ചു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധ മോഹൻ സിംഗ് ദേശീയ വാഴ മഹോത്സവം 2018 ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എം.പി. പ്രദർശനോദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ കൃഷി ഡയറക്ടറും കൃഷി ശാസ്ത്രജ്ഞനുമായ ആർ. ഹെയ്ലിയെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമഫലമായി കേരളം കാർഷിക മേഖലയിൽ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് മന്ത്രി രാധ മോഹൻ സിംഗ് പറഞ്ഞു. 2013 -14 കാലഘട്ടത്തിൽ 1,18,697 ഹെക്ടർ പ്രദേശത്താണ് വാഴക്കൃഷി ചെയ്തിരുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം 1,39,897 ഹെക്ടർ പ്രദേശത്ത് വാഴക്കൃഷി ചെയ്യുന്നുണ്ട്. 21, 200 ഹെക്ടർ അധികഭൂമിയിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യത്യസ്തയിനം വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 32 പ്രത്യേക കാർഷിക മേഘലകൾ സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചക്ക് വലിയ തോതിൽ വഴിയൊരുക്കും. വാഴക്കൃഷിക്ക് വേണ്ടിയുള്ള പ്രത്യേക കാർഷിക മേഖലയായി തൃശ്ശൂർ ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ട് - മന്ത്രി പറഞ്ഞു.
ജനിതക എഞ്ചിനീയറിംഗ്, മോളിക്കുലാർ ബ്രീഡിങ്, ഓർഗാനിക് ഫാമിങ്, സംയോജിത കീട-രോഗ നിയന്ത്രണം, വിളവെടുപ്പാനന്തര സാങ്കേതിക വിദ്യ, മാലിന്യത്തിൽ നിന്ന് സമ്പത്തുണ്ടാക്കും വിധമുള്ള മൂല്യ വർദ്ധനവ് തുടങ്ങിയ മേഖലകളിൽ കേന്ദ്ര സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ വാഴക്കൃഷിയിലും സംസ്കരണത്തിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലുമെല്ലാം ഉള്ള പ്രശ്നങ്ങളെപ്പറ്റി ഗൗരവപൂവ്വം ചർച്ച ചെയ്യുമെന്നും അത് പുതിയ തരം ഗവേഷണങ്ങളിലേക്ക് വഴിതുറക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആയുർദൈർഘ്യം വലിയതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങളും കാൻസർ പോലുള്ള അപകടകരമായ അസുഖങ്ങളും വർധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉപഭോഗ സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ വഴിമാറ്റമാണ് ഇതിനുള്ള പ്രധാന കാരണം. കൃഷിയെ സ്നേഹിക്കുന്ന ജീവിത ചര്യയും കാർഷിക സംസ്കൃതിയിലേക്കുള്ള മടങ്ങിപ്പോക്കുമാണ് ഈ അവസ്ഥയെ മറികടക്കാനുള്ള പോംവഴി. കല്ലിയൂർ ഗ്രാമത്തിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവം കാർഷിക സംസ്കാരത്തിലേക്കും നല്ല കേരളത്തിലേക്കുള്ള തിരിച്ചുപോക്കിന് പ്രചോദനമേകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സാധാരണ നിലയിൽ നഗരപ്രദേശങ്ങളിലോ പട്ടണങ്ങളിലോ വെച്ചു മാത്രം നടത്താറുള്ള ഇത്തരം പരിപാടികൾ ഒരു ഗ്രാമപ്രദേശത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഇതിലൂടെ ഒരു കേരളീയ ഗ്രാമമാണ് ആദരിക്കപ്പെടുന്നതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. ഭക്ഷ്യ വസ്തുക്കളിൽ നാം ഒരു തെരെഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. ഒരു കാരണവശാലും നമ്മുടെ ആരോഗ്യത്തിന് ഭക്ഷണത്തിലൂടെ ഹാനി സംഭവിക്കരുത് - സുരേഷ് ഗോപി പറഞ്ഞു.
മേളയുടെ ഭാഗമായി ഇരുന്നൂറോളം പ്രദർശന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ എഴുപതോളം സ്റ്റാളുകൾ കേരളത്തിന് പുറത്തുനിന്നുള്ളവയാണ്. ജമ്മു കാശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തതരം ഭക്ഷ്യോൽപ്പന്നങ്ങളും, വാഴയുടെ നാരും പോളയും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും കരകൗശലോൽപ്പന്നങ്ങളും കാർഷിക-സംസ്കരണ മെഷിനറികളുമാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ. കർഷക സംഗമം, സാംസ്കാരിക സമ്മേളനം, കവി സമ്മേളനം, പാചക മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം എന്നിവയും വരും ദിവസങ്ങളിൽ മേളയുടെ ഭാഗമായി നടക്കും.
വാഴമഹോത്സവത്തോടനുബന്ധിച്ചു നടന്ന ദേശീയ സെമിനാറിൽ യുനെസ്കോ (ന്യൂഡൽഹി) ഇക്കോളജിക്കൽ സയൻസസ് നാഷണൽ പ്രോഗ്രാം ഓഫീസർ ഡോ. രാം ഭൂജ് മുഖ്യ പ്രഭാഷണം നടത്തി.സിസ്സ പ്രസിഡന്റ് ഡോ. ജി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ അതിഥികളായിരുന്നു. കെ.വി.ഐ.സി. ദക്ഷിണ മേഖല അംഗം ജി. ചന്ദ്ര മൗലി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ എന്നിവർ ആശംസകൾ നേർന്നു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമഫലമായി കേരളം കാർഷിക മേഖലയിൽ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് മന്ത്രി രാധ മോഹൻ സിംഗ് പറഞ്ഞു. 2013 -14 കാലഘട്ടത്തിൽ 1,18,697 ഹെക്ടർ പ്രദേശത്താണ് വാഴക്കൃഷി ചെയ്തിരുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം 1,39,897 ഹെക്ടർ പ്രദേശത്ത് വാഴക്കൃഷി ചെയ്യുന്നുണ്ട്. 21, 200 ഹെക്ടർ അധികഭൂമിയിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യത്യസ്തയിനം വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 32 പ്രത്യേക കാർഷിക മേഘലകൾ സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചക്ക് വലിയ തോതിൽ വഴിയൊരുക്കും. വാഴക്കൃഷിക്ക് വേണ്ടിയുള്ള പ്രത്യേക കാർഷിക മേഖലയായി തൃശ്ശൂർ ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ട് - മന്ത്രി പറഞ്ഞു.
ജനിതക എഞ്ചിനീയറിംഗ്, മോളിക്കുലാർ ബ്രീഡിങ്, ഓർഗാനിക് ഫാമിങ്, സംയോജിത കീട-രോഗ നിയന്ത്രണം, വിളവെടുപ്പാനന്തര സാങ്കേതിക വിദ്യ, മാലിന്യത്തിൽ നിന്ന് സമ്പത്തുണ്ടാക്കും വിധമുള്ള മൂല്യ വർദ്ധനവ് തുടങ്ങിയ മേഖലകളിൽ കേന്ദ്ര സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ വാഴക്കൃഷിയിലും സംസ്കരണത്തിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലുമെല്ലാം ഉള്ള പ്രശ്നങ്ങളെപ്പറ്റി ഗൗരവപൂവ്വം ചർച്ച ചെയ്യുമെന്നും അത് പുതിയ തരം ഗവേഷണങ്ങളിലേക്ക് വഴിതുറക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആയുർദൈർഘ്യം വലിയതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങളും കാൻസർ പോലുള്ള അപകടകരമായ അസുഖങ്ങളും വർധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉപഭോഗ സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ വഴിമാറ്റമാണ് ഇതിനുള്ള പ്രധാന കാരണം. കൃഷിയെ സ്നേഹിക്കുന്ന ജീവിത ചര്യയും കാർഷിക സംസ്കൃതിയിലേക്കുള്ള മടങ്ങിപ്പോക്കുമാണ് ഈ അവസ്ഥയെ മറികടക്കാനുള്ള പോംവഴി. കല്ലിയൂർ ഗ്രാമത്തിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവം കാർഷിക സംസ്കാരത്തിലേക്കും നല്ല കേരളത്തിലേക്കുള്ള തിരിച്ചുപോക്കിന് പ്രചോദനമേകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സാധാരണ നിലയിൽ നഗരപ്രദേശങ്ങളിലോ പട്ടണങ്ങളിലോ വെച്ചു മാത്രം നടത്താറുള്ള ഇത്തരം പരിപാടികൾ ഒരു ഗ്രാമപ്രദേശത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഇതിലൂടെ ഒരു കേരളീയ ഗ്രാമമാണ് ആദരിക്കപ്പെടുന്നതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. ഭക്ഷ്യ വസ്തുക്കളിൽ നാം ഒരു തെരെഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. ഒരു കാരണവശാലും നമ്മുടെ ആരോഗ്യത്തിന് ഭക്ഷണത്തിലൂടെ ഹാനി സംഭവിക്കരുത് - സുരേഷ് ഗോപി പറഞ്ഞു.
മേളയുടെ ഭാഗമായി ഇരുന്നൂറോളം പ്രദർശന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ എഴുപതോളം സ്റ്റാളുകൾ കേരളത്തിന് പുറത്തുനിന്നുള്ളവയാണ്. ജമ്മു കാശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തതരം ഭക്ഷ്യോൽപ്പന്നങ്ങളും, വാഴയുടെ നാരും പോളയും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും കരകൗശലോൽപ്പന്നങ്ങളും കാർഷിക-സംസ്കരണ മെഷിനറികളുമാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ. കർഷക സംഗമം, സാംസ്കാരിക സമ്മേളനം, കവി സമ്മേളനം, പാചക മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം എന്നിവയും വരും ദിവസങ്ങളിൽ മേളയുടെ ഭാഗമായി നടക്കും.
വാഴമഹോത്സവത്തോടനുബന്ധിച്ചു നടന്ന ദേശീയ സെമിനാറിൽ യുനെസ്കോ (ന്യൂഡൽഹി) ഇക്കോളജിക്കൽ സയൻസസ് നാഷണൽ പ്രോഗ്രാം ഓഫീസർ ഡോ. രാം ഭൂജ് മുഖ്യ പ്രഭാഷണം നടത്തി.സിസ്സ പ്രസിഡന്റ് ഡോ. ജി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ അതിഥികളായിരുന്നു. കെ.വി.ഐ.സി. ദക്ഷിണ മേഖല അംഗം ജി. ചന്ദ്ര മൗലി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ എന്നിവർ ആശംസകൾ നേർന്നു.