കേരള കാർഷികസർവകലാശാലയിലെ വിത്തുകളുമായിമാലിദ്വീപിലെ വട്ടാരുദ്വീപിലെത്തി മണ്ണിൽ പൊന്നുവിളയിച്ച ചരിത്രമാണ് മനോഹരനെന്ന എൻജിനീയർക്ക് പറയാനുള്ളത്. കുരുവില്ലാത്ത തണ്ണിമത്തൻ വട്ടാരുവിന്റെ മനംനിറച്ചപ്പോൾ അവിടത്തുകാരുടെ പ്രിയപ്പെട്ട കൃഷിക്കാരനായി മാറുകയായിരുന്നു.
അവിടെയുള്ളവരെ ഏറ്റവും ആകർഷിച്ച കൃഷിയിനം കുരുവില്ലാത്ത തണ്ണിമത്തനും അകക്കാമ്പിന് മഞ്ഞനിറമുള്ള തണ്ണിമത്തനുമായിരുന്നു. കേരള കാർഷികസർവകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാർ വികസിപ്പിച്ച കുരുവില്ലാത്ത തണ്ണിമത്തന് ആഗോളതലത്തിൽ ഏറെ പ്രചാരം നൽകിയത് മനോഹരൻതന്നെ.
കേരളത്തിലെ കാലാവസ്ഥയിൽ പരമാവധി നാലുകിലോഗ്രാംവരെ തൂക്കത്തിൽ വളരുന്ന കുരുവില്ലാ തണ്ണിമത്തൻ മനോഹരന്റെ വട്ടാരുദ്വീപിലെ തോട്ടത്തിൽ പത്തുകിലോഗ്രാമോളം വിളവു നൽകി. കേരളത്തിലെ മാർക്കറ്റിൽ കിലോഗ്രാമിന് പത്തുരൂപയ്ക്ക് വിൽക്കേണ്ടിവരുന്ന കുരുവില്ലാ തണ്ണിമത്തന് മാലിദ്വീപിൽ 120 രൂപവരെ കിട്ടി. കുരുവില്ലാത്ത തണ്ണിമത്തൻ അവിടത്തുകാർക്ക് അതിശയം മാത്രമായിരുന്നില്ല, ലഭിച്ചതിൽവെച്ച് ഏറ്റവും രുചിയേറിയ ഇനവുമായിരുന്നു.
കൃഷിയിലെ തുടക്കം
സിവിൽ എൻജിനീയറായാണ് മനോഹരൻ 2013-ൽ മാലിദ്വീപിലെത്തുന്നത്. അവിടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. തൊഴിലിന്റെ ഭാഗമായാണ് വട്ടാരുദ്വീപിലും എത്തിയത്. അവിടെ തൊഴിലുടമയ്ക്ക് ചെറിയതോതിൽ കൃഷിയുണ്ടായിരുന്നു. കൃഷിക്കാവശ്യമായ വിത്തുകൾ ലണ്ടൻ, തായ്ലാൻഡ് എന്നിവിടങ്ങളിൽനിന്നാണ് എത്തിച്ചിരുന്നത്.
ഡോ. ടി. പ്രദീപ്കുമാറും മനോഹരനും കേരള കാർഷിക സർവകലാശാല അങ്കണത്തിൽ
വിത്ത് ഉത്പാദിപ്പിക്കുന്നയിടങ്ങളിലെ കാലാവസ്ഥയും മണ്ണുമല്ല വട്ടാരുദ്വീപിൽ എന്നതിനാൽ കാര്യമായ വിളവുകിട്ടിയില്ല. അങ്ങനെ ഒരുനാൾ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കേരള കാർഷികസർവകലാശാലയുടെ വിത്തുവിതരണകേന്ദ്രത്തിലെത്തി പാവൽവിത്തുകൾ വാങ്ങിയത്.
പ്രീതി ഇനം പാവൽവിത്തുകളായിരുന്നു. പ്രതീക്ഷിച്ചതിലേറെ വിളവുകിട്ടി. കേടില്ലാത്തതും രൂപഭംഗിയൊത്തതുമായിരുന്നു പാവയ്ക്ക. തുടർന്ന് കേരള കാർഷികസർവ്വകലാശാലയിൽനിന്ന് മുളക്, മത്തൻ, വെള്ളരി, പയർ, ചുരയ്ക്ക തുടങ്ങിയവയുടെ വിത്തും വാങ്ങി. അവയെല്ലാം കൊച്ചുദ്വീപിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ വേണ്ടുവോളം വിളവു ലഭിച്ചു. അവയ്ക്കെല്ലാം മാലിദ്വീപിൽ നല്ല വിലയും കിട്ടി.
തേനീച്ചയില്ലാത്ത നാട്
വട്ടാരുദ്വീപിൽ വെറുതെയങ്ങ് വിത്തിട്ടാൽ നൂറുമേനി കിട്ടില്ല. അതിന് കഠിനാധ്വാനവും ആത്മാർപ്പണവും വേണം. തേനീച്ചയും പൂമ്പാറ്റയുമില്ല ദ്വീപിൽ. അതിനാൽ കാർഷിക ഇനങ്ങൾക്ക് കൃത്രിമ പരാഗണം നടത്തണം. രാവിലെ എഴുന്നേറ്റ് പരാഗണം നടത്തിയാൽമാത്രമേ വിളവു കിട്ടൂ. അല്ലെങ്കിൽ പുഷ്പങ്ങളിൽ കായുണ്ടാകില്ല.
മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ
മനോഹരൻ രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് രണ്ടുമണിക്കൂറോളം പരാഗണം നടത്തും. ഒഴിവുള്ള സമയങ്ങളിൽ വളമിടുന്നതും നനയ്ക്കുന്നതുമെല്ലാം മനോഹരൻതന്നെ. സഹായത്തിന് ബംഗ്ലാദേശികളുണ്ട്. പക്ഷേ, മേൽനോട്ടവും കണക്കെടുപ്പുമെല്ലാം മനോഹരന്റെ ചുമതലയാണ്.
കൃഷിയിറക്കുന്നത് സംബന്ധിച്ചും പരാഗണം നടത്തുന്നതു സംബന്ധിച്ചും മനോഹരൻ പഠിച്ചത് കാർഷികസർവകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാറിൽനിന്ന്. കുരുവില്ലാത്ത തണ്ണിമത്തന് കൃത്രിമപരാഗണം ആവശ്യമാണെന്നതിനാൽ അതിലാണ് ആദ്യം പരിശീലനം നടത്തിയത്. പിന്നീട് എല്ലാ വിളയിനങ്ങളിലും ഇത് പരിശീലിച്ചു.
കേന്ദ്രമന്ത്രിയുടെ പ്രശംസ
കുരുവില്ലാത്ത തണ്ണിമത്തനും മഞ്ഞക്കാമ്പുള്ള തണ്ണിമത്തനും വർഷങ്ങൾക്കുമുമ്പ് കേരള കാർഷികസർവകലാശാലയിൽ വികസിപ്പിച്ചെങ്കിലും നാടറിഞ്ഞത് വട്ടാരുദ്വീപിലെ കൃഷിയിലൂടെ. വട്ടാരുദ്വീപിൽ കൃഷിയിറക്കുന്ന കുരുവില്ലാത്ത തണ്ണിമത്തന്റെ വിശേഷരുചിയെപ്പറ്റി വിനോദസഞ്ചാരികളിലൂടെ കേന്ദ്ര കൃഷിമന്ത്രിയും അറിഞ്ഞു.
അവിടെ വിളവെടുക്കുന്ന കുരുവില്ലാത്തയിനം തണ്ണിമത്തൻ കേരള കാർഷികസർവകലാശാലയിൽ വികസിപ്പിച്ചതാണെന്ന് മന്ത്രി അറിഞ്ഞു. ഏറെ താമസിയാതെ സർവകലാശാലയിലേക്ക് മന്ത്രിയുടെ കത്തു വന്നു. വികസിപ്പിച്ച ഇനം രാജ്യത്ത് വ്യാപകമാക്കണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനായി എന്തു പദ്ധതിയാണ് ആവിഷ്കരിക്കാനാകുക എന്ന് അറിയിക്കണമെന്നും സഹായിക്കാമെന്നും കത്തിലുണ്ടായിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ അധിക ലാഭമെടുക്കാതെ ഇതിന്റെ വിത്ത് ലഭ്യമാക്കാമെന്നും പദ്ധതിക്ക് ഒന്നേമുക്കാൽ കോടി ചെലവുവരുമെന്നും കാണിച്ച് സർവകലാശാല കത്തയച്ചു. ഒരുവർഷമായിട്ടും മറുപടി വന്നില്ല. മനോഹരൻ തെളിച്ച വഴിയിൽ വട്ടാരുദ്വീപിലിപ്പോഴും കുരുവില്ലാത്ത തണ്ണിമത്തന്റെ വിളവെടുപ്പ് തുടരുകയാണ്.
Content highlights : Kerala Agricultural Universitydevelops hybrid seedless watermelon
അവിടെയുള്ളവരെ ഏറ്റവും ആകർഷിച്ച കൃഷിയിനം കുരുവില്ലാത്ത തണ്ണിമത്തനും അകക്കാമ്പിന് മഞ്ഞനിറമുള്ള തണ്ണിമത്തനുമായിരുന്നു. കേരള കാർഷികസർവകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാർ വികസിപ്പിച്ച കുരുവില്ലാത്ത തണ്ണിമത്തന് ആഗോളതലത്തിൽ ഏറെ പ്രചാരം നൽകിയത് മനോഹരൻതന്നെ.
കേരളത്തിലെ കാലാവസ്ഥയിൽ പരമാവധി നാലുകിലോഗ്രാംവരെ തൂക്കത്തിൽ വളരുന്ന കുരുവില്ലാ തണ്ണിമത്തൻ മനോഹരന്റെ വട്ടാരുദ്വീപിലെ തോട്ടത്തിൽ പത്തുകിലോഗ്രാമോളം വിളവു നൽകി. കേരളത്തിലെ മാർക്കറ്റിൽ കിലോഗ്രാമിന് പത്തുരൂപയ്ക്ക് വിൽക്കേണ്ടിവരുന്ന കുരുവില്ലാ തണ്ണിമത്തന് മാലിദ്വീപിൽ 120 രൂപവരെ കിട്ടി. കുരുവില്ലാത്ത തണ്ണിമത്തൻ അവിടത്തുകാർക്ക് അതിശയം മാത്രമായിരുന്നില്ല, ലഭിച്ചതിൽവെച്ച് ഏറ്റവും രുചിയേറിയ ഇനവുമായിരുന്നു.
കൃഷിയിലെ തുടക്കം
സിവിൽ എൻജിനീയറായാണ് മനോഹരൻ 2013-ൽ മാലിദ്വീപിലെത്തുന്നത്. അവിടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. തൊഴിലിന്റെ ഭാഗമായാണ് വട്ടാരുദ്വീപിലും എത്തിയത്. അവിടെ തൊഴിലുടമയ്ക്ക് ചെറിയതോതിൽ കൃഷിയുണ്ടായിരുന്നു. കൃഷിക്കാവശ്യമായ വിത്തുകൾ ലണ്ടൻ, തായ്ലാൻഡ് എന്നിവിടങ്ങളിൽനിന്നാണ് എത്തിച്ചിരുന്നത്.
ഡോ. ടി. പ്രദീപ്കുമാറും മനോഹരനും കേരള കാർഷിക സർവകലാശാല അങ്കണത്തിൽ
വിത്ത് ഉത്പാദിപ്പിക്കുന്നയിടങ്ങളിലെ കാലാവസ്ഥയും മണ്ണുമല്ല വട്ടാരുദ്വീപിൽ എന്നതിനാൽ കാര്യമായ വിളവുകിട്ടിയില്ല. അങ്ങനെ ഒരുനാൾ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കേരള കാർഷികസർവകലാശാലയുടെ വിത്തുവിതരണകേന്ദ്രത്തിലെത്തി പാവൽവിത്തുകൾ വാങ്ങിയത്.
പ്രീതി ഇനം പാവൽവിത്തുകളായിരുന്നു. പ്രതീക്ഷിച്ചതിലേറെ വിളവുകിട്ടി. കേടില്ലാത്തതും രൂപഭംഗിയൊത്തതുമായിരുന്നു പാവയ്ക്ക. തുടർന്ന് കേരള കാർഷികസർവ്വകലാശാലയിൽനിന്ന് മുളക്, മത്തൻ, വെള്ളരി, പയർ, ചുരയ്ക്ക തുടങ്ങിയവയുടെ വിത്തും വാങ്ങി. അവയെല്ലാം കൊച്ചുദ്വീപിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ വേണ്ടുവോളം വിളവു ലഭിച്ചു. അവയ്ക്കെല്ലാം മാലിദ്വീപിൽ നല്ല വിലയും കിട്ടി.
തേനീച്ചയില്ലാത്ത നാട്
വട്ടാരുദ്വീപിൽ വെറുതെയങ്ങ് വിത്തിട്ടാൽ നൂറുമേനി കിട്ടില്ല. അതിന് കഠിനാധ്വാനവും ആത്മാർപ്പണവും വേണം. തേനീച്ചയും പൂമ്പാറ്റയുമില്ല ദ്വീപിൽ. അതിനാൽ കാർഷിക ഇനങ്ങൾക്ക് കൃത്രിമ പരാഗണം നടത്തണം. രാവിലെ എഴുന്നേറ്റ് പരാഗണം നടത്തിയാൽമാത്രമേ വിളവു കിട്ടൂ. അല്ലെങ്കിൽ പുഷ്പങ്ങളിൽ കായുണ്ടാകില്ല.
മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ
മനോഹരൻ രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് രണ്ടുമണിക്കൂറോളം പരാഗണം നടത്തും. ഒഴിവുള്ള സമയങ്ങളിൽ വളമിടുന്നതും നനയ്ക്കുന്നതുമെല്ലാം മനോഹരൻതന്നെ. സഹായത്തിന് ബംഗ്ലാദേശികളുണ്ട്. പക്ഷേ, മേൽനോട്ടവും കണക്കെടുപ്പുമെല്ലാം മനോഹരന്റെ ചുമതലയാണ്.
കൃഷിയിറക്കുന്നത് സംബന്ധിച്ചും പരാഗണം നടത്തുന്നതു സംബന്ധിച്ചും മനോഹരൻ പഠിച്ചത് കാർഷികസർവകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാറിൽനിന്ന്. കുരുവില്ലാത്ത തണ്ണിമത്തന് കൃത്രിമപരാഗണം ആവശ്യമാണെന്നതിനാൽ അതിലാണ് ആദ്യം പരിശീലനം നടത്തിയത്. പിന്നീട് എല്ലാ വിളയിനങ്ങളിലും ഇത് പരിശീലിച്ചു.
കേന്ദ്രമന്ത്രിയുടെ പ്രശംസ
കുരുവില്ലാത്ത തണ്ണിമത്തനും മഞ്ഞക്കാമ്പുള്ള തണ്ണിമത്തനും വർഷങ്ങൾക്കുമുമ്പ് കേരള കാർഷികസർവകലാശാലയിൽ വികസിപ്പിച്ചെങ്കിലും നാടറിഞ്ഞത് വട്ടാരുദ്വീപിലെ കൃഷിയിലൂടെ. വട്ടാരുദ്വീപിൽ കൃഷിയിറക്കുന്ന കുരുവില്ലാത്ത തണ്ണിമത്തന്റെ വിശേഷരുചിയെപ്പറ്റി വിനോദസഞ്ചാരികളിലൂടെ കേന്ദ്ര കൃഷിമന്ത്രിയും അറിഞ്ഞു.
അവിടെ വിളവെടുക്കുന്ന കുരുവില്ലാത്തയിനം തണ്ണിമത്തൻ കേരള കാർഷികസർവകലാശാലയിൽ വികസിപ്പിച്ചതാണെന്ന് മന്ത്രി അറിഞ്ഞു. ഏറെ താമസിയാതെ സർവകലാശാലയിലേക്ക് മന്ത്രിയുടെ കത്തു വന്നു. വികസിപ്പിച്ച ഇനം രാജ്യത്ത് വ്യാപകമാക്കണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനായി എന്തു പദ്ധതിയാണ് ആവിഷ്കരിക്കാനാകുക എന്ന് അറിയിക്കണമെന്നും സഹായിക്കാമെന്നും കത്തിലുണ്ടായിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ അധിക ലാഭമെടുക്കാതെ ഇതിന്റെ വിത്ത് ലഭ്യമാക്കാമെന്നും പദ്ധതിക്ക് ഒന്നേമുക്കാൽ കോടി ചെലവുവരുമെന്നും കാണിച്ച് സർവകലാശാല കത്തയച്ചു. ഒരുവർഷമായിട്ടും മറുപടി വന്നില്ല. മനോഹരൻ തെളിച്ച വഴിയിൽ വട്ടാരുദ്വീപിലിപ്പോഴും കുരുവില്ലാത്ത തണ്ണിമത്തന്റെ വിളവെടുപ്പ് തുടരുകയാണ്.
Content highlights : Kerala Agricultural Universitydevelops hybrid seedless watermelon