കോഴിക്കോട് കാക്കൂരിലെ പാടങ്ങൾ കൊയ്തൊഴിഞ്ഞതോടെ പച്ചക്കറിക്കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ് നെൽപ്പാടങ്ങൾ ഒഴിഞ്ഞതോടെ കാക്കൂരിലെ വയലുകളിൽ പുതിയ കൃഷിയൊരുങ്ങുകയാണ്. വെള്ളരിയും മത്തനും പയറും കയ്പയും ചീരയും വെണ്ടയും പച്ചമുളകും ഇളവനും കക്കിരിയും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും വിളയുന്ന മികച്ച തോട്ടങ്ങളായി മാറിത്തുടങ്ങി. കാക്കൂർ പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലായി കൃഷിഭവന്റെ മേൽനോട്ടത്തിൽ അമ്പത് ഏക്കർ പച്ചക്കറിത്തോട്ടമാണ് ജനകീയ കൂട്ടായ്മയിൽ ഒരുങ്ങുന്നത്.
കുനിയടിത്താഴം, രാമല്ലൂർ, ഇളവഴിത്താഴം, പുന്നശ്ശേരി, കല്ലാരംകെട്ട്, കുട്ടമ്പൂർ, ചെറുവലത്ത്താഴം, കാക്കൂർ അങ്ങാടി, ആപ്പുറം വയൽ, പാവണ്ടൂർ, ഇയ്യക്കുഴി, ഈന്താട്, നടുവല്ലൂർ, പി.സി. പാലം, ചെമ്പൂക്കര തുടങ്ങിയയിടങ്ങളിൽ നാലും അഞ്ചും ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ജൈവപച്ചക്കറിത്തോട്ടങ്ങളാണ്
വരുന്നത്.
വിഷരഹിതം
വിഷമയമാർന്ന പച്ചക്കറികളെ നമുക്ക് അടുക്കളകളിൽനിന്ന് അകറ്റിനിർത്താം എന്ന സന്ദേശവുമായി ജൈവകൃഷി രീതിയിലാണ് കാക്കൂരിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നത്. നിലമൊരുക്കലിന്റെ ആദ്യഘട്ടം മുതൽ വിളവെടുപ്പ് വരെയുള്ള കാലയളവത്രയും രാസവളപ്രയോഗമോ കീടനാശിനികളോ ഇല്ല.
ചാണകം, വെണ്ണീർ, പഞ്ചഗവ്യം, ഗോമൂത്രം. ഫിഷ് അമിനോ ആസിഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ജൈവപച്ചക്കറി ആയതിനാൽത്തന്നെ വിളവെടുപ്പുകാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുപോലും ധാരാളംപേർ എത്തുന്നു. കൂടാതെ പ്രാദേശിക വിപണികളിലും വിൽക്കുന്നുണ്ട്. അതുകൊണ്ട് നഷ്ടമെന്ന പല്ലവിക്ക് ഇവിടെ ഇടമില്ല.
ജനകീയകൂട്ടായ്മ സൂപ്പർഹിറ്റ്
കാക്കൂരിൽ ഓരോ വർഷവും പച്ചക്കറിക്കൃഷി കൂടിവരികയാണ്. മിക്കയിടങ്ങളിലും ജനകീയ കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. ഓരോ പ്രദേശത്തും ഒട്ടനവധി കുടുംബങ്ങൾ കൃഷിയിൽ പങ്കാളികളാവുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ പച്ചക്കറിത്തോട്ടമൊരുക്കുന്നതിൽ സജീവമാണ്.
ഓരോവർഷവും പിന്നിടുന്നതിനനുസരിച്ച് കൃഷി ചെയ്യുന്നതിന് പുതിയ ആളുകൾ തയ്യാറായി വരുന്നുണ്ടെന്നാണ് കഴിഞ്ഞ നാലുവർഷമായി കുനിയടിത്താഴം വയലിൽ ജനകീയ പച്ചക്കറി കൃഷിക്ക് നേതൃത്വംനൽകുന്ന പുതുക്കോത്തുകണ്ടി ഗിരീഷ്കുമാർ പറയുന്നത്. ഇത്തവണ ഇവിടെ നൂറിനടുത്ത് കുടുംബങ്ങളാണ് ആറ് ഏക്കറിലേറെ വരുന്ന വയലിൽ കൃഷിചെയ്യുന്നതെന്ന് ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.
പിന്തുണയുമായി കാക്കൂർ കൃഷിഭവൻ
കാക്കൂരിലെ പച്ചക്കറിക്കൃഷിക്ക് വേണ്ടതായ നിർദേശങ്ങളും പിന്തുണയും നൽകുന്നതിൽ കൃഷിഭവൻ നേതൃത്വം നൽകുന്നുണ്ട്. കർഷകർക്ക് ആവശ്യമായ വിത്ത്, വളം, മോട്ടോർ, ടാർപോളിൻ, വളർച്ചാത്വരകങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്.
എ ഗ്രേഡ് ക്ളസ്റ്ററിൽ ഹെക്ടറിന് പതിനഞ്ചായിരവും ജനകീയാസൂത്രണ പദ്ധതിയിൽ പതിനേഴായിരവും തരിശ് നിലത്താണെങ്കിൽ ഹെക്ടറിന് മുപ്പതിനായിരം രൂപയും കർഷക കൂട്ടായ്മകൾക്ക് സബ്സിഡി ലഭിക്കും. കർഷകർക്കാവശ്യമായ ബോധവത്കരണ ക്ളാസുകളും വിവിധപ്രദേശങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. കൃഷി ഓഫീസർ കെ. നിഷ, അസിസ്റ്റന്റുമാരായ കെ.കെ. ജെയ്സൽ, ബിജു, റസാഖ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വില്പന നടത്തുന്നതിനായി കാക്കൂരിൽ ആഴ്ചച്ചന്തയും പ്രവർത്തിക്കുന്നുണ്ട്. സ്ഥിരം വിപണനകേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.
കുനിയടിത്താഴം, രാമല്ലൂർ, ഇളവഴിത്താഴം, പുന്നശ്ശേരി, കല്ലാരംകെട്ട്, കുട്ടമ്പൂർ, ചെറുവലത്ത്താഴം, കാക്കൂർ അങ്ങാടി, ആപ്പുറം വയൽ, പാവണ്ടൂർ, ഇയ്യക്കുഴി, ഈന്താട്, നടുവല്ലൂർ, പി.സി. പാലം, ചെമ്പൂക്കര തുടങ്ങിയയിടങ്ങളിൽ നാലും അഞ്ചും ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ജൈവപച്ചക്കറിത്തോട്ടങ്ങളാണ്
വരുന്നത്.
വിഷരഹിതം
വിഷമയമാർന്ന പച്ചക്കറികളെ നമുക്ക് അടുക്കളകളിൽനിന്ന് അകറ്റിനിർത്താം എന്ന സന്ദേശവുമായി ജൈവകൃഷി രീതിയിലാണ് കാക്കൂരിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നത്. നിലമൊരുക്കലിന്റെ ആദ്യഘട്ടം മുതൽ വിളവെടുപ്പ് വരെയുള്ള കാലയളവത്രയും രാസവളപ്രയോഗമോ കീടനാശിനികളോ ഇല്ല.
ചാണകം, വെണ്ണീർ, പഞ്ചഗവ്യം, ഗോമൂത്രം. ഫിഷ് അമിനോ ആസിഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ജൈവപച്ചക്കറി ആയതിനാൽത്തന്നെ വിളവെടുപ്പുകാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുപോലും ധാരാളംപേർ എത്തുന്നു. കൂടാതെ പ്രാദേശിക വിപണികളിലും വിൽക്കുന്നുണ്ട്. അതുകൊണ്ട് നഷ്ടമെന്ന പല്ലവിക്ക് ഇവിടെ ഇടമില്ല.
ജനകീയകൂട്ടായ്മ സൂപ്പർഹിറ്റ്
കാക്കൂരിൽ ഓരോ വർഷവും പച്ചക്കറിക്കൃഷി കൂടിവരികയാണ്. മിക്കയിടങ്ങളിലും ജനകീയ കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. ഓരോ പ്രദേശത്തും ഒട്ടനവധി കുടുംബങ്ങൾ കൃഷിയിൽ പങ്കാളികളാവുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ പച്ചക്കറിത്തോട്ടമൊരുക്കുന്നതിൽ സജീവമാണ്.
ഓരോവർഷവും പിന്നിടുന്നതിനനുസരിച്ച് കൃഷി ചെയ്യുന്നതിന് പുതിയ ആളുകൾ തയ്യാറായി വരുന്നുണ്ടെന്നാണ് കഴിഞ്ഞ നാലുവർഷമായി കുനിയടിത്താഴം വയലിൽ ജനകീയ പച്ചക്കറി കൃഷിക്ക് നേതൃത്വംനൽകുന്ന പുതുക്കോത്തുകണ്ടി ഗിരീഷ്കുമാർ പറയുന്നത്. ഇത്തവണ ഇവിടെ നൂറിനടുത്ത് കുടുംബങ്ങളാണ് ആറ് ഏക്കറിലേറെ വരുന്ന വയലിൽ കൃഷിചെയ്യുന്നതെന്ന് ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.
പിന്തുണയുമായി കാക്കൂർ കൃഷിഭവൻ
കാക്കൂരിലെ പച്ചക്കറിക്കൃഷിക്ക് വേണ്ടതായ നിർദേശങ്ങളും പിന്തുണയും നൽകുന്നതിൽ കൃഷിഭവൻ നേതൃത്വം നൽകുന്നുണ്ട്. കർഷകർക്ക് ആവശ്യമായ വിത്ത്, വളം, മോട്ടോർ, ടാർപോളിൻ, വളർച്ചാത്വരകങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്.
എ ഗ്രേഡ് ക്ളസ്റ്ററിൽ ഹെക്ടറിന് പതിനഞ്ചായിരവും ജനകീയാസൂത്രണ പദ്ധതിയിൽ പതിനേഴായിരവും തരിശ് നിലത്താണെങ്കിൽ ഹെക്ടറിന് മുപ്പതിനായിരം രൂപയും കർഷക കൂട്ടായ്മകൾക്ക് സബ്സിഡി ലഭിക്കും. കർഷകർക്കാവശ്യമായ ബോധവത്കരണ ക്ളാസുകളും വിവിധപ്രദേശങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. കൃഷി ഓഫീസർ കെ. നിഷ, അസിസ്റ്റന്റുമാരായ കെ.കെ. ജെയ്സൽ, ബിജു, റസാഖ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വില്പന നടത്തുന്നതിനായി കാക്കൂരിൽ ആഴ്ചച്ചന്തയും പ്രവർത്തിക്കുന്നുണ്ട്. സ്ഥിരം വിപണനകേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.