കറുകച്ചാൽ:വേനൽ കനത്തതോടെ മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ആശ്വാസമായി കുറച്ച് മഴ ലഭിച്ചെങ്കിലും ജാതിയും റബ്ബറുമടക്കമുള്ള തൈകൾ കരിഞ്ഞുണങ്ങി തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലയായ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, മണിമല പ്രദേശങ്ങളിൽ ഇപ്പോൾ റബ്ബറിനേക്കാൾ കൂടുതൽ ജാതിക്കൃഷിയാണുള്ളത്.
റബ്ബറിന്റെ വിലയിടിവ് കാരണം മരങ്ങൾ മുറിച്ചുനീക്കി ജാതിക്കൃഷി ആരംഭിച്ച കർഷകരാണ് പ്രതിസന്ധിയിലായത്. മറ്റ് വിളകളെക്കാൾ കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ വേനൽക്കാലത്ത് ജാതിക്ക് പരിചരണം ആവശ്യമാണ്.
ചെടിയുടെ ചുവട് തണുപ്പിക്കാൻ പച്ചിലയും വാഴക്കച്ചിയും പിണ്ടിയും ഉപയോഗിച്ച് പ്രത്യേകം പരിചരണം നൽകിയിട്ടും തൈകൾ ചുവടെ ഉണങ്ങുകയാണ്. നഴ്സറികളിൽനിന്ന് വാങ്ങുന്ന മുന്തിയ ഇനം തൈകളാണ് പ്രദേശത്തെ കർഷകർ നട്ടിട്ടുള്ളത്. അഞ്ഞൂറ് രൂപ മുതൽ മുകളിലേക്കാണ് തൈകളുടെ വില. പണിക്കൂലിയടക്കം ലക്ഷങ്ങൾ െചലവഴിച്ച കർഷകരാണ് കടുത്ത സമ്പത്തിക പ്രതിസന്ധിയിലായത്.
മിക്കവരും ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികൾക്ക് വെള്ളം നനച്ചിരുന്നു. എന്നാൽ ജലക്ഷാമം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവർ. റബ്ബർ കർഷകരും ഇതേ അവസ്ഥയിലാണ്. തൈകൾക്ക് വെള്ളമണ്ണ് പൂശുന്നതടക്കം നടത്തി പരിചരിക്കുന്നുണ്ടെങ്കിലും ചൂട് കൂടുതലായതിനാൽ ഭൂരിഭാഗവും വാടുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. ചൂട് കനക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം തൈകളും ഉണങ്ങാൻ സാധ്യതയുണ്ട്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായി നശിക്കുമെന്നാണ് കർഷകർ പറയുന്നത്.
സാമ്പത്തികനഷ്ടമുണ്ടാക്കും
വെള്ളം അധികം ആവശ്യമുള്ള വിളയാണ് ജാതി. ചൂട് കൂടിയതോടെ തൈകൾ മിക്കതും വാടി പോകുന്നു. ഇത് തുടർന്നാൽ വൻ സാമ്പത്തികനഷ്ടമാകും കർഷകർക്ക്. -എബ്രഹാം ജോർജ് പൂവത്തിങ്കൽ (ജാതി കർഷകൻ)
റബ്ബറിന്റെ വിലയിടിവ് കാരണം മരങ്ങൾ മുറിച്ചുനീക്കി ജാതിക്കൃഷി ആരംഭിച്ച കർഷകരാണ് പ്രതിസന്ധിയിലായത്. മറ്റ് വിളകളെക്കാൾ കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ വേനൽക്കാലത്ത് ജാതിക്ക് പരിചരണം ആവശ്യമാണ്.
ചെടിയുടെ ചുവട് തണുപ്പിക്കാൻ പച്ചിലയും വാഴക്കച്ചിയും പിണ്ടിയും ഉപയോഗിച്ച് പ്രത്യേകം പരിചരണം നൽകിയിട്ടും തൈകൾ ചുവടെ ഉണങ്ങുകയാണ്. നഴ്സറികളിൽനിന്ന് വാങ്ങുന്ന മുന്തിയ ഇനം തൈകളാണ് പ്രദേശത്തെ കർഷകർ നട്ടിട്ടുള്ളത്. അഞ്ഞൂറ് രൂപ മുതൽ മുകളിലേക്കാണ് തൈകളുടെ വില. പണിക്കൂലിയടക്കം ലക്ഷങ്ങൾ െചലവഴിച്ച കർഷകരാണ് കടുത്ത സമ്പത്തിക പ്രതിസന്ധിയിലായത്.
മിക്കവരും ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികൾക്ക് വെള്ളം നനച്ചിരുന്നു. എന്നാൽ ജലക്ഷാമം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവർ. റബ്ബർ കർഷകരും ഇതേ അവസ്ഥയിലാണ്. തൈകൾക്ക് വെള്ളമണ്ണ് പൂശുന്നതടക്കം നടത്തി പരിചരിക്കുന്നുണ്ടെങ്കിലും ചൂട് കൂടുതലായതിനാൽ ഭൂരിഭാഗവും വാടുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. ചൂട് കനക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം തൈകളും ഉണങ്ങാൻ സാധ്യതയുണ്ട്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായി നശിക്കുമെന്നാണ് കർഷകർ പറയുന്നത്.
സാമ്പത്തികനഷ്ടമുണ്ടാക്കും
വെള്ളം അധികം ആവശ്യമുള്ള വിളയാണ് ജാതി. ചൂട് കൂടിയതോടെ തൈകൾ മിക്കതും വാടി പോകുന്നു. ഇത് തുടർന്നാൽ വൻ സാമ്പത്തികനഷ്ടമാകും കർഷകർക്ക്. -എബ്രഹാം ജോർജ് പൂവത്തിങ്കൽ (ജാതി കർഷകൻ)