ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകൾ പാകാം. വെള്ളം കെട്ടി നിൽക്കാത്ത വിധത്തിൽ തറനിരപ്പിൽ നിന്നുയർന്ന തവാരണകളുണ്ടാക്കി വിത്തുതേങ്ങകൾ പാകുക. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ളയിടങ്ങളിൽ ചാലുകൾ കീറി നീർവാർച്ചയ്ക്ക് സൗകര്യമുണ്ടാക്കണം
മണ്ണിന്റെ പുളിരസം കുറയ്ക്കാൻ കുമ്മായം
കേരളത്തിലെ മിക്കവാറും ജില്ലകളിലെ മണ്ണിലും അമ്ലത്വം കൂടുതലായി കാണുന്നുണ്ട്. തെങ്ങുകൾക്ക് കുമ്മായം ചേർക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു, മൂന്നു കനത്ത മഴ ലഭിച്ചു കഴിഞ്ഞാൽ തടം തുറന്ന് ഒരു തെങ്ങിന് 1 കി.ഗ്രാം വീതം കുമ്മായം തടത്തിൽ വിതറുക. കുമ്മായത്തിന് പകരം ഡോളമൈറ്റായാലും മതി.
തടം തുറന്ന് തെങ്ങുകൾക്ക് വളം ചേർക്കാം
തെങ്ങിനു ചുറ്റും 2 മീറ്റർ വ്യാസത്തിൽ തടംതുറന്ന് തടത്തിൽ വേണം വളം ഇടാൻ. കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേർക്കാൻ പറ്റിയ സമയമാണ്. വിവിധതരം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, ചാരം, മീൻവളം, ബയോഗ്യാസ് സ്ലറി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ ചേർത്ത് കൊടുക്കാം. കായ്ക്കുന്ന ഒരു തെങ്ങിന് ഒരു വർഷം 25.50 കി.ഗ്രാം ജൈവവളം ലഭ്യത അനുസരിച്ച് ചേർത്ത് കൊടുക്കാം. വേണ്ടത്ര ജൈവവളം ചേർത്തതിനുശേഷം രാസവളം ചേർക്കുന്നതാണ് നല്ലത്.
തെങ്ങൊന്നിന് 1 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കി.ഗ്രാം പൊട്ടാഷ് ഇവയാണ് ഒരു വർഷം ചേർത്തുകൊടുക്കേണ്ട രാസവളം. ഇത് രണ്ട് ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്. അതായത് മൊത്തവളത്തിന്റെ മൂന്നിൽ ഒരു ഭാഗം ഈ മഴക്കാലത്തും മൂന്നിൽ രണ്ടുഭാഗം സെപ്തംബർ-ഒക്ടോബർ മാസത്തിലും ചേർത്ത് കൊടുക്കണം.
കൂടാതെ മഞ്ഞളിപ്പുള്ള തെങ്ങുകൾക്ക് തെങ്ങൊന്നിന് 1/2 കി.ഗ്രാം എന്ന തോതിൽ മഗ്നീഷ്യം സൾഫേറ്റ് എന്ന വളം ചേർത്തുകൊടുക്കണം. കരപ്രദേശങ്ങളിൽ നിൽക്കുന്ന കായ്ക്കുന്ന തെങ്ങിന് കൂടുതൽ വെള്ളയ്ക്ക വീഴാൻ മഴക്കാലത്ത് 1 കി.ഗ്രാം എന്ന തോതിൽ കറിയുപ്പ് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. മണ്ണിൽ നല്ല ഈർപ്പമുള്ളപ്പോൾ അതായത്, മഴക്കാലത്ത് മാത്രമേ ഉപ്പ് ചേർക്കാവു.
ചെമ്പൻചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളിൽ തടിയിൽ നിന്നും ചുവന്ന ദ്രാവകം ഒലിയ്ക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക് വരുന്നതായും കാണാം. ഏറ്റവും മുകളിൽ കാണപ്പെടുന്ന സുഷിരമൊഴിതെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബാറിൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പൻചെല്ലിയെ നിയന്ത്രിക്കുവാൻ ഫിറമോൺ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കർഷകർ ഒരുമിച്ച് ചേർന്ന് കെണികൾ വയ്ക്കണമെന്നു മാത്രം.
കൂമ്പുചീയൽ/മണ്ടചീയൽ രോഗത്തിനെതിരെ ജാഗ്രത
മഴക്കാലത്ത്, തെങ്ങിനെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. ഈ രോഗം ആദ്യം ബാധിക്കുന്നത് കൂമ്പോലയുടെ ഏറ്റവും അടിഭാഗത്താണ്. തുടർന്ന് കൂമ്പോലകൾ ചേരുന്ന മണ്ടയുടെ മുകൾഭാഗത്തുള്ള മാർദ്ദവമേറിയ ഭാഗങ്ങളും കുമിൾബാധയേറ്റ് അഴുകുന്നു. അതോടെ മണ്ട മറിഞ്ഞും തെങ്ങ് നശിക്കുന്നു.
രോഗം കാണുന്ന ആദ്യഘട്ടത്തിൽ അഴുകിയ കൂമ്പ് മുറിച്ചുമാറ്റി അഴുകിയ ഭാഗം മുഴുവനും ചെത്തിമാറ്റി കളയണം. അതിനുശേഷം ആ ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി ഒരു പോളിത്തീൻ ഷീറ്റുകൊണ്ട് പൊതിഞ്ഞു വയ്ക്കുക. കൂടാതെ രോഗം വരാതിരിക്കുവാനായി മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയിൽ ഇൻഡോഫിൻ എം 45 എന്ന കുമിൾനാശിനി രണ്ടു ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കവറിൽ നിറച്ച് കെട്ടിയിടുക. മഴ വരുമ്പോൾ ഇത് മണ്ടയിൽ ലയിച്ച് കൂമ്പോലകളുടെ ചുവട്ടിൽ എത്തുകയും കുമിൾ മൂലം അഴുകൽ ഉണ്ടാകുന്നത് തടയുകയും ചെയ്യും.
(കടപ്പാട്: ഇന്ത്യൻ നാളീകേര ജേണൽ )
മണ്ണിന്റെ പുളിരസം കുറയ്ക്കാൻ കുമ്മായം
കേരളത്തിലെ മിക്കവാറും ജില്ലകളിലെ മണ്ണിലും അമ്ലത്വം കൂടുതലായി കാണുന്നുണ്ട്. തെങ്ങുകൾക്ക് കുമ്മായം ചേർക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു, മൂന്നു കനത്ത മഴ ലഭിച്ചു കഴിഞ്ഞാൽ തടം തുറന്ന് ഒരു തെങ്ങിന് 1 കി.ഗ്രാം വീതം കുമ്മായം തടത്തിൽ വിതറുക. കുമ്മായത്തിന് പകരം ഡോളമൈറ്റായാലും മതി.
തടം തുറന്ന് തെങ്ങുകൾക്ക് വളം ചേർക്കാം
തെങ്ങിനു ചുറ്റും 2 മീറ്റർ വ്യാസത്തിൽ തടംതുറന്ന് തടത്തിൽ വേണം വളം ഇടാൻ. കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേർക്കാൻ പറ്റിയ സമയമാണ്. വിവിധതരം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, ചാരം, മീൻവളം, ബയോഗ്യാസ് സ്ലറി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ ചേർത്ത് കൊടുക്കാം. കായ്ക്കുന്ന ഒരു തെങ്ങിന് ഒരു വർഷം 25.50 കി.ഗ്രാം ജൈവവളം ലഭ്യത അനുസരിച്ച് ചേർത്ത് കൊടുക്കാം. വേണ്ടത്ര ജൈവവളം ചേർത്തതിനുശേഷം രാസവളം ചേർക്കുന്നതാണ് നല്ലത്.
തെങ്ങൊന്നിന് 1 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കി.ഗ്രാം പൊട്ടാഷ് ഇവയാണ് ഒരു വർഷം ചേർത്തുകൊടുക്കേണ്ട രാസവളം. ഇത് രണ്ട് ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്. അതായത് മൊത്തവളത്തിന്റെ മൂന്നിൽ ഒരു ഭാഗം ഈ മഴക്കാലത്തും മൂന്നിൽ രണ്ടുഭാഗം സെപ്തംബർ-ഒക്ടോബർ മാസത്തിലും ചേർത്ത് കൊടുക്കണം.
കൂടാതെ മഞ്ഞളിപ്പുള്ള തെങ്ങുകൾക്ക് തെങ്ങൊന്നിന് 1/2 കി.ഗ്രാം എന്ന തോതിൽ മഗ്നീഷ്യം സൾഫേറ്റ് എന്ന വളം ചേർത്തുകൊടുക്കണം. കരപ്രദേശങ്ങളിൽ നിൽക്കുന്ന കായ്ക്കുന്ന തെങ്ങിന് കൂടുതൽ വെള്ളയ്ക്ക വീഴാൻ മഴക്കാലത്ത് 1 കി.ഗ്രാം എന്ന തോതിൽ കറിയുപ്പ് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. മണ്ണിൽ നല്ല ഈർപ്പമുള്ളപ്പോൾ അതായത്, മഴക്കാലത്ത് മാത്രമേ ഉപ്പ് ചേർക്കാവു.
ചെമ്പൻചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളിൽ തടിയിൽ നിന്നും ചുവന്ന ദ്രാവകം ഒലിയ്ക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക് വരുന്നതായും കാണാം. ഏറ്റവും മുകളിൽ കാണപ്പെടുന്ന സുഷിരമൊഴിതെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബാറിൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പൻചെല്ലിയെ നിയന്ത്രിക്കുവാൻ ഫിറമോൺ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കർഷകർ ഒരുമിച്ച് ചേർന്ന് കെണികൾ വയ്ക്കണമെന്നു മാത്രം.
കൂമ്പുചീയൽ/മണ്ടചീയൽ രോഗത്തിനെതിരെ ജാഗ്രത
മഴക്കാലത്ത്, തെങ്ങിനെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. ഈ രോഗം ആദ്യം ബാധിക്കുന്നത് കൂമ്പോലയുടെ ഏറ്റവും അടിഭാഗത്താണ്. തുടർന്ന് കൂമ്പോലകൾ ചേരുന്ന മണ്ടയുടെ മുകൾഭാഗത്തുള്ള മാർദ്ദവമേറിയ ഭാഗങ്ങളും കുമിൾബാധയേറ്റ് അഴുകുന്നു. അതോടെ മണ്ട മറിഞ്ഞും തെങ്ങ് നശിക്കുന്നു.
രോഗം കാണുന്ന ആദ്യഘട്ടത്തിൽ അഴുകിയ കൂമ്പ് മുറിച്ചുമാറ്റി അഴുകിയ ഭാഗം മുഴുവനും ചെത്തിമാറ്റി കളയണം. അതിനുശേഷം ആ ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി ഒരു പോളിത്തീൻ ഷീറ്റുകൊണ്ട് പൊതിഞ്ഞു വയ്ക്കുക. കൂടാതെ രോഗം വരാതിരിക്കുവാനായി മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയിൽ ഇൻഡോഫിൻ എം 45 എന്ന കുമിൾനാശിനി രണ്ടു ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കവറിൽ നിറച്ച് കെട്ടിയിടുക. മഴ വരുമ്പോൾ ഇത് മണ്ടയിൽ ലയിച്ച് കൂമ്പോലകളുടെ ചുവട്ടിൽ എത്തുകയും കുമിൾ മൂലം അഴുകൽ ഉണ്ടാകുന്നത് തടയുകയും ചെയ്യും.
(കടപ്പാട്: ഇന്ത്യൻ നാളീകേര ജേണൽ )