Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നാവില്‍ വെള്ളമൂറുന്ന രുചിയുമായി പാന്‍രുട്ടി ചക്കപ്പഴംനാവില്‍ വെള്ളമൂറുന്ന രുചിയുമായി പാന്‍രുട്ടി ചക്കപ്പഴം

$
0
0
തെങ്ങിൻതോട്ടമെന്നും മാവിൻതോട്ടമെന്നും കേട്ടിട്ടുണ്ട്. പ്ലാവിൻ തോട്ടങ്ങളോ?എവിടെ ? ഇവിടെത്തന്നെ തമിഴ്നാട്ടിലെ പാൻരുട്ടിയിൽ. കടലൂർ ജില്ലയിൽ നെയ് വേലിക്കടുത്തായി ചെന്നൈ-തിരുച്ചിറപ്പള്ളി - വില്ലുപുരം നാഷനൽ ഹൈവേയുടെയും സമീപം.

വർഷം മുഴുവനും ചക്ക ലഭിക്കുന്ന തരത്തിൽ ഇനങ്ങളുണ്ടിവിടെ. പാൻരുട്ടി ചക്കപ്പഴം എന്നു കേട്ടാൽ നാവിൽ വെള്ളമൂറും തമിഴന്. അത്രയ്ക്കാണ് അതിന്റെ രുചി . രാവിലെ 5 മണിക്ക് തുറക്കുന്ന രത്തിനം പിള്ള മാർക്കറ്റിന് ചക്കപ്പഴത്തിന്റെ നറുമണം. ബോംബെയിലേക്കും ചെന്നൈയിലേക്കും ദിവസം 5-6 ലോഡ് ചക്ക കയറ്റിപ്പോകുന്നത് കാണാം.

ഒരേക്കർ മുതൽ 20 ഏക്കർ വരെയുള്ള തോട്ടങ്ങളുണ്ട്. യഥാസമയം വളപ്രയോഗവും നനയും നൽകുന്നവരുമുണ്ട്. ഒരു ഹെക്ടറിൽ നിന്നും 40 ടൺ ചക്ക ലഭിക്കുമത്രേ. ഒരു കുലയിലെ ഏറ്റവും വലുപ്പമുള്ളതും ആകൃതിയൊത്തതുമായ രണ്ട് ചക്ക നിർത്തി ബാക്കിയുള്ളവ ചെറുതായിരിക്കുമ്പോൾത്തന്നെ മുറിച്ചു കളയും.

ശരാശരി 15 കിഗ്രാം ഉള്ള ചക്കകൾക്ക് പ്രിയമേറും. വർഷത്തിൽ 1500 മി.മീ മഴ മാത്രമേ ലഭിക്കുന്നുള്ളു. ആയതിനാൽ ഇവിടുത്തെ ചക്കച്ചുളയ്ക്ക് തേൻമധുരം.ഡിസംബർ മുതൽ ജൂൺ വരെയാണ് പ്രധാന സീസൺ. പാൻരുട്ടിയുടെ സമീപമുള്ള പാലൂർ ഗവേഷണ കേന്ദ്രത്തിൽ നിന്നും മികച്ച രണ്ട് പ്ലാവിനങ്ങൾ ഇറങ്ങിയിട്ടുണ്ട്. പാലൂർ-1 ഉം പാലൂർ-2 ഉം. കശുമാവ് കൃഷിക്കും വ്യവസായത്തിനും പാൻരുട്ടി പ്രസിദ്ധമത്രേ.

Content highlights: Panruti jackfruit, Tamil Nadu, Agriculture

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>