Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വടകരയില്‍ കാറ്റില്‍ 1.54 കോടിയുടെ കൃഷിനാശംവടകരയില്‍ കാറ്റില്‍ 1.54 കോടിയുടെ കൃഷിനാശം

$
0
0
വടകര: ശക്തമായ കാറ്റിൽ കാർഷികമേഖലയിൽ മാത്രം 1.54 കോടി രൂപയുടെ നാശനഷ്ടം. കൃഷിവകുപ്പ് വെള്ളിയാഴ്ച വൈകീട്ട് കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരമാണിത്.

ശനിയാഴ്ചയും ഒട്ടേറെപ്പേരുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതുംകൂടി കണക്കാക്കുമ്പോൾ നഷ്ടം രണ്ടുകോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. മൊത്തം 633 കർഷകരുടെ വിളകൾ നശിച്ചു. വില്യാപ്പള്ളി, തിരുവള്ളൂർ, മണിയൂർ, ചോറോട് പഞ്ചായത്തുകൾ, വടകര നഗരസഭ എന്നിവിടങ്ങളിലാണ് കാര്യമായ നഷ്ടമുണ്ടായത്. കനത്ത നാശം തെങ്ങിനാണ്. 4750 കായ്ച്ച തെങ്ങുകളും 30 കായ്ക്കാത്ത തെങ്ങുകളും കാറ്റിൽ നശിച്ചു. ഈയിനത്തിൽ മാത്രം 95.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 16,680 കുലച്ച വാഴകളാണ് കാറ്റിൽ പൂർണമായും നശിച്ചത്. നഷ്ടം കണക്കാക്കിയത് 37.13 ലക്ഷം രൂപ. 8110 കുലയ്ക്കാത്ത വാഴകളും കടപുഴകി. ഈ വകയിൽ 8.11 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2330 കവുങ്ങുകളും നശിച്ചു. നഷ്ടം 13.98 ലക്ഷം രൂപ. നൂറോളം കുരുമുളക് വള്ളികൾക്കും നാശം സംഭവിച്ചു. 20,000 രൂപ നഷ്ടമുണ്ടായി.

ഇതിനുപുറമേയാണ് മാവ്, പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ പൊട്ടിവീണുള്ള നഷ്ടം. പല മരങ്ങളും ഉപയോഗിക്കാൻ കഴിയാത്തവിധം നെടുകെ പിളർന്നുപോയിട്ടുണ്ട്. 1.54 കോടി രൂപ നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും കർഷകർക്ക് നഷ്ടപരിഹാരമായി കിട്ടുക ചെറിയ തുകയാണ്. തെങ്ങിന് 700 രൂപയാണ് നഷ്ടപരിഹാരം. ഇൻഷൂർ ചെയ്തിട്ടുണ്ടെങ്കിൽ 1000 രൂപ ലഭിക്കും. വാഴയ്ക്ക് 100 രൂപയാണ് നഷ്ടപരിഹാരം. ഇത് നാമമാത്രമാണെന്ന പരാതി കർഷകർക്കിടയിൽ ശക്തമാണ്. വടകര നഗരസഭയിലെ മേപ്പയിൽ ഉദയം കാർഷികക്ലബ്ബിന്റെ 250 വാഴയാണ് കാറ്റിൽ നശിച്ചത്. നഷ്ടം ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നാൽ, നഷ്ടപരിഹാരമായി കിട്ടുക 25,000 രൂപയാണ്.

Content highlights: Agriculture, Cyclone, Crops worth Rs.1.54 crore lost in Vadakara

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>