തൃശൂർ: കിഴൂർ, തിരുത്തിക്കാട് പാടശേഖരത്തിലെ കർഷകർക്ക് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ പിന്തുണ. കർഷകരുടെ പരാതികൾക്ക് പരിഹാരനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി എ.സി. മൊയ്തീനും ഉദ്യോഗസ്ഥരും ഉറപ്പുനൽകി.
കിഴൂർ, തിരുത്തിക്കാട് മേഖലയിൽ 20 വർഷമായി കൃഷി ചെയ്യാതിരുന്ന തരിശുഭൂമിയാണ് മുണ്ടകൻ കൃഷിക്കൊരുക്കുന്നത്. വെള്ളത്തിന്റെ നിയന്ത്രണമാണ് പ്രധാന പ്രശ്നം. പൊന്നാനി കോൾപ്പടവിൽ നിന്നുള്ള വെള്ളം ജനുവരി 15- മുതൽ ഇവിടേക്ക് അടിച്ചുകയറ്റും. ഇതിന് മുമ്പ് കൊയ്തെടുക്കണം. മുണ്ടകൻ സമയത്ത് ഇവിടെ വെള്ളം കൂടിയാൽ അങ്ങോട്ട് പമ്പ് ചെയ്യാനുള്ള സംവിധാനവുമില്ല.
പാടശേഖരത്തിലെ തോടിന്റെയും കൈത്തോടുകളുടെയും ആഴം കൂട്ടി ബലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളം ക്രമീകരിച്ച് നിർത്തും. പാടശേഖരത്തിലേക്ക് എത്തുന്ന മലിനജലത്തിന്റെ അളവ് കുറയ്ക്കാൻ നഗരസഭ നടപടിയെടുക്കും. പമ്പ് ഹൗസിന് സമീപത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കും. പൊന്നാനി കോളിലേക്ക് ഈ പാടശേഖരത്തെ ഉൾപ്പെടുത്താൻ അപേക്ഷ നൽകും.
കർഷകർ നേരിടുന്ന ഭൂമിയുടെ വില നിർണയം സംബന്ധിച്ച പ്രശ്നങ്ങൾ അദാലത്തിലൂടെ പരിഹരിക്കാമെന്ന് കളക്ടർ എ. കൗശികൻ ഉറപ്പുനൽകി. നികുതി അടയ്ക്കാതെയും പട്ടയം കിട്ടാതെയുമുള്ള ഭൂമികളുടെ ഉടമകൾ അപേക്ഷ നൽകിയാൽ അതിന്റെ നടപടികൾ വേഗത്തിലാക്കാം. ഇതിന്റെ പേരിൽ സർക്കാരിൽ നിന്നുള്ള സഹായങ്ങൾ ഇല്ലാതാകില്ല. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓഗസ്റ്റ് ആദ്യവാരത്തിൽ കൃഷി തുടങ്ങുമെന്ന് പാടശേഖര സമിതി ചെയർമാൻ പി.ജി. ജയപ്രകാശ് അറിയിച്ചു. ആദ്യഘട്ടത്തിൽ തോട് വീതി കൂട്ടുകയും പാടം ഉഴുതിടുകയും ചെയ്തു. ഇതിന്റെ മാറ്റങ്ങൾ പാടശേഖരത്തിൽ പ്രകടമായിട്ടുണ്ടെന്നും കർഷകർ അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എ.വി. സുമതി, ഓമന ബാബു, കെ.കെ. സതീശൻ, എ.ഡി.എം. റീന, കെ.കെ. ഭാസ്കരൻ, അനിൽ ഫിലിപ്പ്, ടി.പി. സൗദാമിനി, ബി. സുഭദ്രാദേവി, വി. ജയകുമാർ, കെ.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
കിഴൂർ, തിരുത്തിക്കാട് മേഖലയിൽ 20 വർഷമായി കൃഷി ചെയ്യാതിരുന്ന തരിശുഭൂമിയാണ് മുണ്ടകൻ കൃഷിക്കൊരുക്കുന്നത്. വെള്ളത്തിന്റെ നിയന്ത്രണമാണ് പ്രധാന പ്രശ്നം. പൊന്നാനി കോൾപ്പടവിൽ നിന്നുള്ള വെള്ളം ജനുവരി 15- മുതൽ ഇവിടേക്ക് അടിച്ചുകയറ്റും. ഇതിന് മുമ്പ് കൊയ്തെടുക്കണം. മുണ്ടകൻ സമയത്ത് ഇവിടെ വെള്ളം കൂടിയാൽ അങ്ങോട്ട് പമ്പ് ചെയ്യാനുള്ള സംവിധാനവുമില്ല.
പാടശേഖരത്തിലെ തോടിന്റെയും കൈത്തോടുകളുടെയും ആഴം കൂട്ടി ബലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളം ക്രമീകരിച്ച് നിർത്തും. പാടശേഖരത്തിലേക്ക് എത്തുന്ന മലിനജലത്തിന്റെ അളവ് കുറയ്ക്കാൻ നഗരസഭ നടപടിയെടുക്കും. പമ്പ് ഹൗസിന് സമീപത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കും. പൊന്നാനി കോളിലേക്ക് ഈ പാടശേഖരത്തെ ഉൾപ്പെടുത്താൻ അപേക്ഷ നൽകും.
കർഷകർ നേരിടുന്ന ഭൂമിയുടെ വില നിർണയം സംബന്ധിച്ച പ്രശ്നങ്ങൾ അദാലത്തിലൂടെ പരിഹരിക്കാമെന്ന് കളക്ടർ എ. കൗശികൻ ഉറപ്പുനൽകി. നികുതി അടയ്ക്കാതെയും പട്ടയം കിട്ടാതെയുമുള്ള ഭൂമികളുടെ ഉടമകൾ അപേക്ഷ നൽകിയാൽ അതിന്റെ നടപടികൾ വേഗത്തിലാക്കാം. ഇതിന്റെ പേരിൽ സർക്കാരിൽ നിന്നുള്ള സഹായങ്ങൾ ഇല്ലാതാകില്ല. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓഗസ്റ്റ് ആദ്യവാരത്തിൽ കൃഷി തുടങ്ങുമെന്ന് പാടശേഖര സമിതി ചെയർമാൻ പി.ജി. ജയപ്രകാശ് അറിയിച്ചു. ആദ്യഘട്ടത്തിൽ തോട് വീതി കൂട്ടുകയും പാടം ഉഴുതിടുകയും ചെയ്തു. ഇതിന്റെ മാറ്റങ്ങൾ പാടശേഖരത്തിൽ പ്രകടമായിട്ടുണ്ടെന്നും കർഷകർ അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എ.വി. സുമതി, ഓമന ബാബു, കെ.കെ. സതീശൻ, എ.ഡി.എം. റീന, കെ.കെ. ഭാസ്കരൻ, അനിൽ ഫിലിപ്പ്, ടി.പി. സൗദാമിനി, ബി. സുഭദ്രാദേവി, വി. ജയകുമാർ, കെ.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.