കോഴിക്കോട്: നിപ വൈറസ് ബാധമൂലം നഷ്ടം അതിർത്തിഗ്രാമങ്ങളിലെയും അയൽ സംസ്ഥാനങ്ങളിലെയും പഴം, പച്ചക്കറി കർഷകർക്കും. ഗൾഫ് രാജ്യങ്ങളിലെ നിരോധനവും കേരളത്തിലെ പ്രാദേശിക വിപണിയിലുണ്ടായ മന്ദതയും കാരണം പല വൻകിട തോട്ടങ്ങളിലും പഴങ്ങൾ കെട്ടിക്കിടക്കുകയാണ്. പകുതി വിലയേ ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നുള്ളൂ. കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കച്ചവടക്കാർക്കും വൻ നഷ്ടമാണ്.
പ്രാദേശിക വിപണിയെയും ഗൾഫിലേക്കുള്ള കയറ്റുമതിയെയും ആശ്രയിക്കുന്ന ആയിരക്കണക്കിന് കർഷകരാണ് അതിർത്തിപ്രദേശങ്ങളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുമുള്ളത്. അട്ടപ്പാടി അടക്കമുള്ള അതിർത്തി മേഖലകളിലെ തോട്ടങ്ങളിൽ മൂപ്പെത്തിയ വാഴക്കുലകൾ വെട്ടാനാകാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
അട്ടപ്പാടിയിൽ ഇരുപതിനായിരത്തോളം കർഷകർ 20 ലക്ഷത്തോളം വാഴ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇ.കൂടി നിരോധനം പ്രഖ്യാപിച്ചതോടെ ഇവിടെനിന്നുള്ള പഴങ്ങൾക്ക് ആവശ്യക്കാർ തീരെ കുറഞ്ഞു. വില പകുതിയാക്കിയിട്ടും തോട്ടങ്ങളിൽ പാകമായ കുലകൾ വെട്ടാതെ നിർത്തേണ്ട അവസ്ഥയാണെന്ന് അട്ടപ്പാടിയിലെ കർഷകനും കച്ചവടക്കാരനുമായ ബാബുരാജ് പറയുന്നു.
കുല പഴുത്താൽപിന്നെ ആവശ്യക്കാർ ഉണ്ടാകില്ല. ഇത് കർഷകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ദിവസേന അഞ്ചുലോഡ് കുല കയറ്റി അയച്ചിരുന്ന എനിക്ക് കഴിഞ്ഞ ബുധനാഴ്ച ഒരു ലോഡുപോലും കയറ്റാനായില്ല -അദ്ദേഹം പറഞ്ഞു. നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 50 രൂപയാണ് കർഷകർക്ക് കിട്ടിയിരുന്നത്. ഇപ്പോഴത് 28-30 രൂപയായി.
കോയമ്പത്തൂരിൽ കയറ്റുമതിക്കായി തയ്യാറാക്കിയിരുന്ന പച്ചക്കറിയിനങ്ങൾക്ക് പകുതിവിലയേ കിട്ടുന്നുള്ളൂവെന്ന് മലയാളിയായ കച്ചവടക്കാരൻ പറഞ്ഞു. കേരളത്തിൽ ആവശ്യം കുറഞ്ഞതിനെത്തുടർന്ന്, ഇപ്പോൾ ചെന്നൈയിലേക്കാണ് ഉത്പന്നങ്ങൾ പോകുന്നത്.
യു.എ.ഇ. നിരോധനമേർപ്പെടുത്തിയത് പഴവർഗ കയറ്റുമതിക്ക് വലിയ തിരിച്ചടിയായതായി കാലിക്കറ്റ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ഇ. അഷ്റഫലി പറയുന്നു. പ്രാദേശിക വിപണിയിലും ആവശ്യക്കാർ കുറവാണ്. ചരക്ക് എടുക്കുന്നതുതന്നെ നിർത്തിവെക്കേണ്ടിവന്നു.
രണ്ടു ദിവസംമുമ്പ് 55 രൂപ നിരക്കിൽ എടുത്തത് നാട്ടിൽത്തന്നെ 25 രൂപ നിരക്കിൽ വിറ്റഴിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
Content highlights: Agriculture, Organic farming, Plantain, Vegetables, Nipah virus
പ്രാദേശിക വിപണിയെയും ഗൾഫിലേക്കുള്ള കയറ്റുമതിയെയും ആശ്രയിക്കുന്ന ആയിരക്കണക്കിന് കർഷകരാണ് അതിർത്തിപ്രദേശങ്ങളിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുമുള്ളത്. അട്ടപ്പാടി അടക്കമുള്ള അതിർത്തി മേഖലകളിലെ തോട്ടങ്ങളിൽ മൂപ്പെത്തിയ വാഴക്കുലകൾ വെട്ടാനാകാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
അട്ടപ്പാടിയിൽ ഇരുപതിനായിരത്തോളം കർഷകർ 20 ലക്ഷത്തോളം വാഴ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇ.കൂടി നിരോധനം പ്രഖ്യാപിച്ചതോടെ ഇവിടെനിന്നുള്ള പഴങ്ങൾക്ക് ആവശ്യക്കാർ തീരെ കുറഞ്ഞു. വില പകുതിയാക്കിയിട്ടും തോട്ടങ്ങളിൽ പാകമായ കുലകൾ വെട്ടാതെ നിർത്തേണ്ട അവസ്ഥയാണെന്ന് അട്ടപ്പാടിയിലെ കർഷകനും കച്ചവടക്കാരനുമായ ബാബുരാജ് പറയുന്നു.
കുല പഴുത്താൽപിന്നെ ആവശ്യക്കാർ ഉണ്ടാകില്ല. ഇത് കർഷകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ദിവസേന അഞ്ചുലോഡ് കുല കയറ്റി അയച്ചിരുന്ന എനിക്ക് കഴിഞ്ഞ ബുധനാഴ്ച ഒരു ലോഡുപോലും കയറ്റാനായില്ല -അദ്ദേഹം പറഞ്ഞു. നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 50 രൂപയാണ് കർഷകർക്ക് കിട്ടിയിരുന്നത്. ഇപ്പോഴത് 28-30 രൂപയായി.
കോയമ്പത്തൂരിൽ കയറ്റുമതിക്കായി തയ്യാറാക്കിയിരുന്ന പച്ചക്കറിയിനങ്ങൾക്ക് പകുതിവിലയേ കിട്ടുന്നുള്ളൂവെന്ന് മലയാളിയായ കച്ചവടക്കാരൻ പറഞ്ഞു. കേരളത്തിൽ ആവശ്യം കുറഞ്ഞതിനെത്തുടർന്ന്, ഇപ്പോൾ ചെന്നൈയിലേക്കാണ് ഉത്പന്നങ്ങൾ പോകുന്നത്.
യു.എ.ഇ. നിരോധനമേർപ്പെടുത്തിയത് പഴവർഗ കയറ്റുമതിക്ക് വലിയ തിരിച്ചടിയായതായി കാലിക്കറ്റ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ഇ. അഷ്റഫലി പറയുന്നു. പ്രാദേശിക വിപണിയിലും ആവശ്യക്കാർ കുറവാണ്. ചരക്ക് എടുക്കുന്നതുതന്നെ നിർത്തിവെക്കേണ്ടിവന്നു.
രണ്ടു ദിവസംമുമ്പ് 55 രൂപ നിരക്കിൽ എടുത്തത് നാട്ടിൽത്തന്നെ 25 രൂപ നിരക്കിൽ വിറ്റഴിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
Content highlights: Agriculture, Organic farming, Plantain, Vegetables, Nipah virus