പട്ടാമ്പി: സംസ്ഥാനഫലമായി മാറിയ ചക്കയുടെ പ്രചരണാർഥം പ്ലാവിന്റെ മികച്ച ഒട്ടുതൈകൾ ഒരുക്കുകയാണ് പട്ടാമ്പി മധ്യമേഖലാ കാർഷിക ഗവേഷണ കേന്ദ്രം. നല്ലയിനം പ്ലാവുകളിൽനിന്ന് കൂടുതൽ ഒട്ടുതൈകൾ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ മികച്ചരീതിയിൽ നടപ്പാക്കുകയാണ് കേന്ദ്രം.
നിലവിലുള്ള ഗ്രാഫ്റ്റ് രീതിയിൽ 60 ശതമാനം മാത്രം വിജയമുള്ളപ്പോൾ പുതിയ രീതിയിൽ ഒട്ടുതൈകൾ ഉണ്ടാക്കുമ്പോൾ 95 ശതമാനവും മികച്ചയിനങ്ങളായി മാറുന്നുവെന്നതാണ് പ്രത്യേകതയെന്ന് മേൽനോട്ടം വഹിക്കുന്ന ശാസ്ത്രജ്ഞൻ ഡോ. പി.പി. മൂസ പറഞ്ഞു.
വലുപ്പമുള്ള പുതിയ ചക്കക്കുരു തിരഞ്ഞെടുത്ത് മുളപ്പിച്ച് തൈയ്ക്ക് ഏകദേശം 10 സെന്റിമീറ്റർ വലുപ്പമാവുമ്പോൾ ആവശ്യമായ പ്ലാവിനത്തിന്റെ 30 സെന്റിമീറ്റർ വലുപ്പമുള്ള കമ്പെടുത്ത് ഒട്ടിക്കുകയാണ്. തേൻവരിക്ക, മുട്ടൻവരിക്ക, സിംഗപ്പൂർ ജാക്ക്, ചെമ്പകവരിക്ക എന്നിവയാണ് ഒട്ടിക്കുന്നത്. അതിനുശേഷം മൂന്നുമാസം കഴിഞ്ഞാൽ ഇവ കൃഷിയിടങ്ങളിൽ നടാൻ പാകമായിട്ടുണ്ടാവും.
ഇക്കുറി 10,000 തൈകളാണ് ഇവിടെ ഉണ്ടാക്കുന്നത്. വെള്ളാനിക്കര സെന്റർ നഴ്സറിയിലേക്കാണ് കൊണ്ടുപോവുക. ഒന്നിന് 75 രൂപയാണ് വില. ഇക്കുറി അഞ്ചുലക്ഷം രൂപയുടെ തൈക്കൾ ഇവിടെ തയ്യാറാക്കാനാണ് പദ്ധതിയെന്ന് കാർഷികഗവേഷണകേന്ദ്രം മേധാവി എം.സി. നാരായണൻകുട്ടി പറഞ്ഞു.
Content highlights:Agriculture, Regional agricultural research station, Pattambi, Jackfruit
നിലവിലുള്ള ഗ്രാഫ്റ്റ് രീതിയിൽ 60 ശതമാനം മാത്രം വിജയമുള്ളപ്പോൾ പുതിയ രീതിയിൽ ഒട്ടുതൈകൾ ഉണ്ടാക്കുമ്പോൾ 95 ശതമാനവും മികച്ചയിനങ്ങളായി മാറുന്നുവെന്നതാണ് പ്രത്യേകതയെന്ന് മേൽനോട്ടം വഹിക്കുന്ന ശാസ്ത്രജ്ഞൻ ഡോ. പി.പി. മൂസ പറഞ്ഞു.
വലുപ്പമുള്ള പുതിയ ചക്കക്കുരു തിരഞ്ഞെടുത്ത് മുളപ്പിച്ച് തൈയ്ക്ക് ഏകദേശം 10 സെന്റിമീറ്റർ വലുപ്പമാവുമ്പോൾ ആവശ്യമായ പ്ലാവിനത്തിന്റെ 30 സെന്റിമീറ്റർ വലുപ്പമുള്ള കമ്പെടുത്ത് ഒട്ടിക്കുകയാണ്. തേൻവരിക്ക, മുട്ടൻവരിക്ക, സിംഗപ്പൂർ ജാക്ക്, ചെമ്പകവരിക്ക എന്നിവയാണ് ഒട്ടിക്കുന്നത്. അതിനുശേഷം മൂന്നുമാസം കഴിഞ്ഞാൽ ഇവ കൃഷിയിടങ്ങളിൽ നടാൻ പാകമായിട്ടുണ്ടാവും.
ഇക്കുറി 10,000 തൈകളാണ് ഇവിടെ ഉണ്ടാക്കുന്നത്. വെള്ളാനിക്കര സെന്റർ നഴ്സറിയിലേക്കാണ് കൊണ്ടുപോവുക. ഒന്നിന് 75 രൂപയാണ് വില. ഇക്കുറി അഞ്ചുലക്ഷം രൂപയുടെ തൈക്കൾ ഇവിടെ തയ്യാറാക്കാനാണ് പദ്ധതിയെന്ന് കാർഷികഗവേഷണകേന്ദ്രം മേധാവി എം.സി. നാരായണൻകുട്ടി പറഞ്ഞു.
Content highlights:Agriculture, Regional agricultural research station, Pattambi, Jackfruit