കേരളം പ്രളയത്തിൽ മുങ്ങിയതോടെ വളർത്തുമൃഗങ്ങൾക്ക് പുല്ലും, വൈക്കോലും കിട്ടാത്ത അവസ്ഥയാണുള്ളത്. വിപണിയിൽ നിന്ന്വാങ്ങുന്ന ഖരരൂപത്തിലുള്ള കാലിത്തീറ്റയെ മാത്രം ആശ്രയിക്കുന്നത് ദഹനത്തേയുംഉത്പാദനത്തേയും ബാധിക്കും. ഇതിന് ഒരു പരിധിവരെ സഹായകരമാണ് സൈലേജും, കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന വൃക്ഷങ്ങളുടെ ഇലകളും. മഴക്കാലത്ത് സമൃദ്ധമായി ലഭിക്കുന്ന തീറ്റപ്പുല്ല് വേനലിലേക്ക് സൂക്ഷിക്കുന്ന രീതിയാണ് സൈലേജ് നിർമ്മാണം. വേനലിലെ തീറ്റപ്പുല്ലിന്റെ ദൗർലഭ്യം ഒഴിവാക്കാനാണ് കാലിത്തീറ്റ വൃക്ഷങ്ങളെ ആശ്രയിക്കാറുള്ളത്. എന്നാൽ മഴക്കാലം പ്രളയകാലമായതോടെ വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് സൈലേജ്, പറമ്പുകളിൽ അവശേഷിക്കുന്ന വൃക്ഷവിളകൾ എന്നിവയെ ഖരാഹാരത്തോടൊപ്പം ആശ്രയിക്കേണ്ടതായി വന്നിരിക്കുന്നു.
പെരുമഴ പച്ചപ്പെല്ലാം കൊണ്ടുപോയപ്പോൾ പശുവിന് നൽകാൻ പച്ചപ്പുല്ലുംവൈക്കോലും തേടിപ്പോകേണ്ട. സൈലേജ്, ബാഗുകളിലാക്കി പാക്ക് ചെയ്ത് വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. വേനൽക്കാലത്ത് പുൽക്കൃഷി നടത്താനുള്ള സ്ഥലപരിമിതി, വൈക്കോലിന്റെ പോഷകക്കുറവ്, വിലക്കൂടുതൽ എന്നിവയെ മറികടക്കുകയാണ് സൈലേജിന്റെ ലക്ഷ്യമെങ്കിലും ഈ പ്രളയകാലത്ത് ഇവ അനുഗ്രഹമാകുകയാണ്.
പച്ചപ്പിന്റെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ പ്രത്യേക രീതിയിൽ വായു കടക്കാത്ത അറകളിൽ സൂക്ഷിച്ച് പുളിപ്പിക്കൽ പ്രക്രിയ നടത്തിയുണ്ടാകുന്ന ഉൽപന്നമാണ് സൈലേജ്. നിർമ്മാണ സമയത്തുണ്ടാക്കുന്ന ലാക്ടിക് ആസിഡുകൾ അമ്ല-ക്ഷാര നിലയിൽ കുറവു വരുത്തി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കുവാൻ സഹായിക്കുന്നു.
ഏകദേശം പച്ചപ്പുല്ലിനൊപ്പം തന്നെ പോഷകഗുണവും, വൈക്കോലിനേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലുമാണ് സൈലേജ്. ഒരു പശുവിന് ശരാശരി 15-20 കിലോവരെ സൈലേജ് ദിവസവും കൊടുക്കാവുന്നതാണ്. സൈലേജ് കറവയ്ക്ക് ശേഷം നൽകുന്നതാണ് ഉത്തമം.
കറവയ്ക്ക് മുമ്പ് കൊടുത്താൽ സൈലേജിന്റെ പ്രത്യേക ഗന്ധം പാലിലെത്താൻ സാധ്യതയുണ്ട്. പച്ചപ്പുല്ലിന്റെ ദൗർലഭ്യം നൽകുന്ന വിപണി സാധ്യത മുന്നിൽക്കണ്ട്നിരവധി സ്വകാര്യ സംരംഭകർ സൈലേജ് നിർമ്മിച്ച് ബാഗുകളിലാക്കി വിപണിയിലെത്തിക്കുന്നു. ചോളം പോലെയുള്ള ധാന്യവിളകളാണ് സൈലേജ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ കൂടിയ അളവ് പുളിപ്പിക്കൽ പ്രക്രിയയെ സഹായിക്കുന്നു.
പൊന്നാകുന്ന കാലിത്തീറ്റ വൃക്ഷങ്ങൾ
മിക്ക കാലിത്തീറ്റ വൃക്ഷങ്ങളിലും നല്ലയിനം തീറ്റപ്പുല്ലിനേക്കാൾ മാംസ്യവുംപൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പീലിവാക, മൾബറി, ശീമക്കൊന്ന, അഗത്തി, മുരിക്ക്, മുരിങ്ങ മുതലായവ ലഭ്യമാണെങ്കിൽ അവയുടെ ഇലകൾ കാലിത്തീറ്റാക്കി പച്ചപ്പുല്ലിന്റേയുംവൈക്കോലിന്റെയും ലഭ്യക്കുറവ് പരിഹരിക്കാം. സാവധാനം തീറ്റയിൽ ചേർത്ത് ശീലിപ്പിച്ച് നൽകണം.
Content highlights: Agriculture, Organic farming, Flood
drsabingeorge10@gmail.com
9446203839
പെരുമഴ പച്ചപ്പെല്ലാം കൊണ്ടുപോയപ്പോൾ പശുവിന് നൽകാൻ പച്ചപ്പുല്ലുംവൈക്കോലും തേടിപ്പോകേണ്ട. സൈലേജ്, ബാഗുകളിലാക്കി പാക്ക് ചെയ്ത് വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. വേനൽക്കാലത്ത് പുൽക്കൃഷി നടത്താനുള്ള സ്ഥലപരിമിതി, വൈക്കോലിന്റെ പോഷകക്കുറവ്, വിലക്കൂടുതൽ എന്നിവയെ മറികടക്കുകയാണ് സൈലേജിന്റെ ലക്ഷ്യമെങ്കിലും ഈ പ്രളയകാലത്ത് ഇവ അനുഗ്രഹമാകുകയാണ്.
പച്ചപ്പിന്റെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ പ്രത്യേക രീതിയിൽ വായു കടക്കാത്ത അറകളിൽ സൂക്ഷിച്ച് പുളിപ്പിക്കൽ പ്രക്രിയ നടത്തിയുണ്ടാകുന്ന ഉൽപന്നമാണ് സൈലേജ്. നിർമ്മാണ സമയത്തുണ്ടാക്കുന്ന ലാക്ടിക് ആസിഡുകൾ അമ്ല-ക്ഷാര നിലയിൽ കുറവു വരുത്തി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കുവാൻ സഹായിക്കുന്നു.
ഏകദേശം പച്ചപ്പുല്ലിനൊപ്പം തന്നെ പോഷകഗുണവും, വൈക്കോലിനേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലുമാണ് സൈലേജ്. ഒരു പശുവിന് ശരാശരി 15-20 കിലോവരെ സൈലേജ് ദിവസവും കൊടുക്കാവുന്നതാണ്. സൈലേജ് കറവയ്ക്ക് ശേഷം നൽകുന്നതാണ് ഉത്തമം.
കറവയ്ക്ക് മുമ്പ് കൊടുത്താൽ സൈലേജിന്റെ പ്രത്യേക ഗന്ധം പാലിലെത്താൻ സാധ്യതയുണ്ട്. പച്ചപ്പുല്ലിന്റെ ദൗർലഭ്യം നൽകുന്ന വിപണി സാധ്യത മുന്നിൽക്കണ്ട്നിരവധി സ്വകാര്യ സംരംഭകർ സൈലേജ് നിർമ്മിച്ച് ബാഗുകളിലാക്കി വിപണിയിലെത്തിക്കുന്നു. ചോളം പോലെയുള്ള ധാന്യവിളകളാണ് സൈലേജ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ കൂടിയ അളവ് പുളിപ്പിക്കൽ പ്രക്രിയയെ സഹായിക്കുന്നു.
പൊന്നാകുന്ന കാലിത്തീറ്റ വൃക്ഷങ്ങൾ
മിക്ക കാലിത്തീറ്റ വൃക്ഷങ്ങളിലും നല്ലയിനം തീറ്റപ്പുല്ലിനേക്കാൾ മാംസ്യവുംപൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പീലിവാക, മൾബറി, ശീമക്കൊന്ന, അഗത്തി, മുരിക്ക്, മുരിങ്ങ മുതലായവ ലഭ്യമാണെങ്കിൽ അവയുടെ ഇലകൾ കാലിത്തീറ്റാക്കി പച്ചപ്പുല്ലിന്റേയുംവൈക്കോലിന്റെയും ലഭ്യക്കുറവ് പരിഹരിക്കാം. സാവധാനം തീറ്റയിൽ ചേർത്ത് ശീലിപ്പിച്ച് നൽകണം.
Content highlights: Agriculture, Organic farming, Flood
drsabingeorge10@gmail.com
9446203839