Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നാട്ടിലെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിയത് 20 ലക്ഷം വിദേശമീനുകള്‍നാട്ടിലെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിയത് 20 ലക്ഷം വിദേശമീനുകള്‍

$
0
0
തൃശ്ശൂർ: വെള്ളപ്പൊക്കത്തെത്തുടർന്ന് ഫാമുകളിൽ നിന്നും ഡാമുകളിൽ നിന്ന് പുറത്തേക്കെത്തിയ വിദേശ ഇനം മീനുകൾ ഭീഷണിയാവുക നാടൻ മീനുകൾക്ക്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ചുരുങ്ങിയത് 20 ലക്ഷം വിദേശ മീനുകൾ നാട്ടിലെ പുഴകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തിയിട്ടുണ്ടെന്നാണ് നിഗമനം.

അക്വേറിയങ്ങളിലെ മീനുകളും പുഴകളിൽ വൻതോതിൽ എത്തിയിട്ടുണ്ട്. ഇത്തരം അധിനിവേശ മത്സ്യങ്ങളുടെ ആധിപത്യമടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും പ്രതിനിധികളുടെ യോഗം സെപ്റ്റംബർ നാലിന് വിളിച്ചിട്ടുണ്ട്.

ഉണ്ടായേക്കാവുന്ന മൂന്നു പ്രശ്നങ്ങൾ

1)എത്രമോശം വെള്ളത്തിലും ജീവിക്കാൻ ശേഷിയുള്ള മീനുകൾവരെ പുറംലോകത്തേക്ക് എത്തിയിട്ടുണ്ട്. വെള്ളം മലിനമാവുന്ന അവസ്ഥയിൽ അതിജീവനത്തിനുള്ള മത്സരത്തിൽ നാടൻമീനുകൾ പിടിച്ചുനിൽക്കില്ല.

2) കിട്ടിയതെന്തും തിന്നുന്ന മത്സ്യങ്ങളാണ് പുറത്തേക്കെത്തിയവയിൽ ഭൂരിഭാഗവും. നാടൻമീനുകളെ വൻതോതിൽ ഇവ തിന്നൊടുക്കും.

3)ഇപ്പോൾ പുഴകളിലുള്ള മീനുകൾക്ക് ഒരു സ്വാഭാവിക ഇരപിടിയൻ ഉണ്ട്. അതിനാൽ അവയുടെ വംശത്തിന്റെ സന്തുലനം നടക്കും. എന്നാൽ, അധിനിവേശ മത്സ്യങ്ങളുടെ കാര്യത്തിൽ ഇവിടത്തെ ആവാസവ്യവസ്ഥയിൽ ഇരപിടിയനില്ല. അതിനാൽ അവ വൻതോതിൽ പെരുകാൻ ഇടയുണ്ട്.

നാട്ടിൽ നീന്തുന്ന വിദേശികൾ

ഏറ്റവും കൂടുതൽ നാട്ടിലേക്കിറങ്ങിയിട്ടുള്ളത് റെഡ്ബെല്ലി എന്ന മീനാണ്. തെക്കേ അമേരിക്കയാണ് ജന്മദേശം. കുട്ടനാട്ടിൽ വൻതോതിൽ ഇത് ഫാമുകളിൽ വളർത്തിയിരുന്നു. നട്ടർ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. മറ്റു മീനുകളും പുഴക്കരയിലെ സസ്യങ്ങളുടെ ഇലകളും ഇവ തിന്നും. നാടൻമീനുകളുടെ മുട്ടകളും വ്യാപകമായി അകത്താക്കും.

ആഫ്രിക്കൻ മുഷിയാണ് മറ്റൊരു ഭീഷണി. ഇത് വളർത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, പ്രളയശേഷം പെരിയാർ, ചാലക്കുടിപ്പുഴ എന്നിവിടങ്ങളിൽനിന്ന് ഇവയെ ധാരാളം കിട്ടി. സംസ്ഥാനത്തെ 15 ഡാമുകളിൽ ആഫ്രിക്കൻമുഷിയെ അനധികൃതമായി വളർത്തുന്നുവെന്ന് പ്രളയത്തിനുമുമ്പുതന്നെ കണ്ടെത്തിയിരുന്നു.

കോഴിഫാമുകളിലെ മാലിന്യമിട്ടു കൊടുത്ത് ഇവയ്ക്ക് തൂക്കംകൂട്ടുന്ന പ്രവണതയുമുണ്ട്. അന്തരീക്ഷവായു ശ്വസിക്കാൻ ശേഷിയുള്ള ഇവയെ ബംഗ്ളാദേശിൽനിന്ന് കൊൽക്കത്തയിലെത്തിച്ച് തീവണ്ടിമാർഗമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. 20 കിലോ വരെ വളരുന്ന ഇവ കിട്ടുന്ന ഇറച്ചി എന്തും തിന്നും. തിലോപ്പിയ, മലേഷ്യൻ വാള തുടങ്ങിയ വിദേശ മത്സ്യങ്ങളും നാട്ടിലേക്കിറങ്ങിയിട്ടുണ്ട്.

സക്കർ ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും വ്യാപകമായി ഉണ്ട്. ഇവ നാടൻമീനുകളുടെ മുട്ട തിന്നുന്നവയാണ്. ത്രീ സ്പോട്ട് ഗൗരാമി എന്ന ഇനം മീൻവലകൾ കടിച്ചുമുറിക്കുകയും ചെയ്യും. പ്രളയത്തിനുശേഷമാണ് ചാലക്കുടിപ്പുഴയിൽ 35 കിലോയുള്ള അരപൈമ എന്ന മത്സ്യത്തെ കണ്ടത്. കേരളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ശുദ്ധജലമീനാണിത്.

സാമ്പിൾ എത്തിക്കണം

പുഴകളിൽനിന്ന് കിട്ടുന്ന വിദേശമീനുകളിൽ ഒന്നോ രണ്ടോ എണ്ണത്തിനെ പഠനത്തിന് ഫിഷറീസ് സർവകലാശാലയിൽ എത്തിക്കുന്നത് നന്നായിരിക്കും. ഇവയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണ്-ഡോ. രാജീവ് രാഘവൻ, അസോസിയേറ്റ് പ്രൊഫസർ, കേരള ഫിഷറീസ് സർവകലാശാല.

Content highlights : Aqua culture, Fish, Aquarium, River,Suckercatfish, Three spot gourami , Foreign fish

Viewing all articles
Browse latest Browse all 2897

Trending Articles


ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷം


പാലിന്റെ ഗുണമേന്‍മ തിരിച്ചറിയുന്നതെങ്ങനെ?പാലിന്റെ ഗുണമേന്‍മ...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


Nandhanam Serial Online – 16 To 20 December 2013 Episodes


'നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്'


വല്യമ്മ പറയും: ``ഓന് ചോറിന്റെ കൂടെ ഇത്തിരി പാട്ടും കൂടി കൂട്ടിക്കൊഴച്ച്...


‘ഭൂമിക്ക് ഒരു ചരമഗീതം’


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം...


1930 –സ്തവരത്നമാല



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>