അഗളി: ആഴ്ചകളോളം നീണ്ടുനിന്ന കനത്ത മഴ കഴിഞ്ഞതോടെ വള്ളികളിലും ഇലകളിലും മഞ്ഞളിപ്പുരോഗം പടർന്നുപിടിക്കുന്നു. ഇത് അട്ടപ്പാടിയിലെ കുരുമുളകുകർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഞ്ഞളിപ്പുള്ള ചെടികളിൽ ഇലകളും തരികളും പൊഴിഞ്ഞ് കുരുമുളകുവള്ളി നശിക്കുന്ന അവസ്ഥയാണുള്ളത്.
അട്ടപ്പാടി വിള ആരോഗ്യകേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രദേശത്തെ പല ഭാഗങ്ങളിലായി 72 ഏക്കർ സ്ഥലത്തെ കുരുമുളകുകൃഷിക്ക് മഞ്ഞളിപ്പ് രോഗമുണ്ടായിട്ടുണ്ട്. ഷോളയൂർ പഞ്ചായത്തിലെ മിനർവ, കുറവൻപാടി, അഗളി പഞ്ചായത്തിലെ പുട്ടുമല, ചിറ്റൂർ, ചോലക്കാട്, കൽക്കണ്ടി എന്നിവിടങ്ങളിലാണ് കൂടുതലായും രോഗം കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് വ്യാപകമായി രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുരുമുളകുവള്ളികളുടെ സാമ്പിളുകൾ പട്ടാമ്പി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി. കനത്ത മഴയിൽ വളക്കൂറുള്ള മേൽമണ്ണ് നഷ്ടപ്പെട്ടതാണ് രോഗത്തിന് കാരണമെന്ന് കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ അറിയിച്ചു. നീർവാർച്ച കുറവായാലും വള്ളികൾക്ക് ഇത്തരത്തിൽ മഞ്ഞളിപ്പ് വരാൻ സാധ്യതയുണ്ട്.
കാർഷികമേഖലയായ അട്ടപ്പാടിയിലെ പ്രധാനകൃഷിയാണ് കുരുമുളക്. അഗളി, ഷോളയൂർ, പുതൂർ കൃഷിഭവന്റെ പരിധിയിൽ ഏകദേശം 362 ഹെക്ടർ സ്ഥലത്താണ് കുരുമുളക് കൃഷി ചെയ്യുന്നത്. വൻതോതിൽ കുരുമുളക് കയറ്റുമതി ചെയ്യുന്ന അട്ടപ്പാടിയിൽ രോഗബാധ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ഒഴിവാക്കാം
രോഗബാധയുള്ള കൃഷിയിടത്തിൽ അടിയന്തരമായി ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം ഇലകളിൽ തളിക്കുവാനും നാല് ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ ചെടികളുടെ വേരുകളിൽ ഒഴിക്കുവാനും വിദഗ്ധർ നിർദേശിച്ചു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം അഞ്ച് ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ഒഴിക്കണം. രോഗബാധ കൂടുതലുള്ള ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണമെന്നും കൃഷിവകുപ്പ് നിർദേശിക്കുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി ട്രൈക്കോഡെർമ ചേർത്ത ചാണകവും വേപ്പിൻപിണ്ണാക്കും തളിച്ചിട്ടുള്ള കൃഷിയിടത്തിൽ ഇത്തരത്തിൽ രോഗബാധ ഉണ്ടായിട്ടില്ലെന്ന് വിള ആരോഗ്യകേന്ദ്രം ഫീൽഡ് അസിസ്റ്റന്റ് പറഞ്ഞു.
Content highlights: Agriculture, pepper leaves turning yellow
അട്ടപ്പാടി വിള ആരോഗ്യകേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രദേശത്തെ പല ഭാഗങ്ങളിലായി 72 ഏക്കർ സ്ഥലത്തെ കുരുമുളകുകൃഷിക്ക് മഞ്ഞളിപ്പ് രോഗമുണ്ടായിട്ടുണ്ട്. ഷോളയൂർ പഞ്ചായത്തിലെ മിനർവ, കുറവൻപാടി, അഗളി പഞ്ചായത്തിലെ പുട്ടുമല, ചിറ്റൂർ, ചോലക്കാട്, കൽക്കണ്ടി എന്നിവിടങ്ങളിലാണ് കൂടുതലായും രോഗം കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് വ്യാപകമായി രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുരുമുളകുവള്ളികളുടെ സാമ്പിളുകൾ പട്ടാമ്പി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി. കനത്ത മഴയിൽ വളക്കൂറുള്ള മേൽമണ്ണ് നഷ്ടപ്പെട്ടതാണ് രോഗത്തിന് കാരണമെന്ന് കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ അറിയിച്ചു. നീർവാർച്ച കുറവായാലും വള്ളികൾക്ക് ഇത്തരത്തിൽ മഞ്ഞളിപ്പ് വരാൻ സാധ്യതയുണ്ട്.
കാർഷികമേഖലയായ അട്ടപ്പാടിയിലെ പ്രധാനകൃഷിയാണ് കുരുമുളക്. അഗളി, ഷോളയൂർ, പുതൂർ കൃഷിഭവന്റെ പരിധിയിൽ ഏകദേശം 362 ഹെക്ടർ സ്ഥലത്താണ് കുരുമുളക് കൃഷി ചെയ്യുന്നത്. വൻതോതിൽ കുരുമുളക് കയറ്റുമതി ചെയ്യുന്ന അട്ടപ്പാടിയിൽ രോഗബാധ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ഒഴിവാക്കാം
രോഗബാധയുള്ള കൃഷിയിടത്തിൽ അടിയന്തരമായി ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം ഇലകളിൽ തളിക്കുവാനും നാല് ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ ചെടികളുടെ വേരുകളിൽ ഒഴിക്കുവാനും വിദഗ്ധർ നിർദേശിച്ചു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം അഞ്ച് ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ഒഴിക്കണം. രോഗബാധ കൂടുതലുള്ള ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണമെന്നും കൃഷിവകുപ്പ് നിർദേശിക്കുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി ട്രൈക്കോഡെർമ ചേർത്ത ചാണകവും വേപ്പിൻപിണ്ണാക്കും തളിച്ചിട്ടുള്ള കൃഷിയിടത്തിൽ ഇത്തരത്തിൽ രോഗബാധ ഉണ്ടായിട്ടില്ലെന്ന് വിള ആരോഗ്യകേന്ദ്രം ഫീൽഡ് അസിസ്റ്റന്റ് പറഞ്ഞു.
Content highlights: Agriculture, pepper leaves turning yellow