സംസ്ഥാനത്തെ കാർഷിക മേഖലയെ തകർത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുളള തയ്യാറെടുപ്പിലാണ് മലയാളികൾ. ഒപ്പം കർഷകരും. കാർഷിക രംഗത്ത് വൻ നാശനഷ്ടങ്ങൾ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
കൃഷിയിലൂടെ മാത്രമേ കാർഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഈ വേളയിൽ കാർഷിക രംഗത്ത് പൊതുവിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കേരള കാർഷിക സർവകലാശാല അധികൃതർ കർഷകർക്കായി നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
വെളളം ഇനിയും ഒഴിഞ്ഞു പോകാതെ വൃക്ഷത്തടങ്ങളിൽ കെട്ടിക്കിടക്കുന്നുവെങ്കിൽ ചെറുചാലുകൾ എടുത്ത് വെള്ളം ഒഴുകി പോകാൻ അനുവദിക്കുക. കെട്ടിക്കിടക്കുന്ന ചെളി കട്ടപിടിച്ച്, മണ്ണിലെ വായു സഞ്ചാരം പൂർണമായി തടസ്സപ്പെടാൻ ഇടയാക്കാതെ, അത് ഇളക്കി മാറ്റുകയോ, കൊത്തിക്കിളച്ച് കൊടുക്കുകയോ വേണം.
വളരെ കൂടിയ അളവിൽ ചെളി കെട്ടി കിടക്കുന്ന കൃഷിഭൂമിയിൽ സെന്റിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് മണ്ണിൽ വിതറി കൊടുക്കേണ്ടതാണ്. മിക്കവാറും കൃഷിഭൂമികളിൽ നിന്നു പൊട്ടാഷ് ഒലിച്ചു പോയിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിളകൾക്ക് പൊട്ടാഷ് വളങ്ങൾ ഇടുക. അടുത്തവിളയ്ക്ക് മുമ്പായോ, ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെയോ മണ്ണുപരിശോധന നടത്തേണ്ടതാണ്. അത് പ്രകാരമുള്ള പരിപാലന മുറകൾ അവലംബിക്കേണ്ടതാണ്.
വിളസംരക്ഷണം
തുടർച്ചയായുളള മഴമൂലം വിളകളിൽ കുമിൾ രോഗങ്ങൾ ഉണ്ടാകാനുളള സാദ്ധ്യത കൂടുതലാണ്. ഇതിൽ ഫെറ്റോഫ്തോറ കുമിളിന്റെ ആക്രമണം പ്രത്യേകം ശ്രദ്ധിക്കുക. ഗുരുതരമായി രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുളളവയിൽ രോഗം പടരുന്നത് തടയാനായി നീർവാഴ്ച്ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളിൽ സ്യൂഡോ മോണസ്, ട്രൈക്കോഡർമ എന്നി ജൈവസസ്യസംരക്ഷണ ഉപാധികൾ സ്വീകരിക്കേണ്ടതാണ്.
Content highlights: Agriculture, Organic farming, Kerala agriculture university
കൃഷിയിലൂടെ മാത്രമേ കാർഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഈ വേളയിൽ കാർഷിക രംഗത്ത് പൊതുവിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കേരള കാർഷിക സർവകലാശാല അധികൃതർ കർഷകർക്കായി നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
വെളളം ഇനിയും ഒഴിഞ്ഞു പോകാതെ വൃക്ഷത്തടങ്ങളിൽ കെട്ടിക്കിടക്കുന്നുവെങ്കിൽ ചെറുചാലുകൾ എടുത്ത് വെള്ളം ഒഴുകി പോകാൻ അനുവദിക്കുക. കെട്ടിക്കിടക്കുന്ന ചെളി കട്ടപിടിച്ച്, മണ്ണിലെ വായു സഞ്ചാരം പൂർണമായി തടസ്സപ്പെടാൻ ഇടയാക്കാതെ, അത് ഇളക്കി മാറ്റുകയോ, കൊത്തിക്കിളച്ച് കൊടുക്കുകയോ വേണം.
വളരെ കൂടിയ അളവിൽ ചെളി കെട്ടി കിടക്കുന്ന കൃഷിഭൂമിയിൽ സെന്റിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് മണ്ണിൽ വിതറി കൊടുക്കേണ്ടതാണ്. മിക്കവാറും കൃഷിഭൂമികളിൽ നിന്നു പൊട്ടാഷ് ഒലിച്ചു പോയിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിളകൾക്ക് പൊട്ടാഷ് വളങ്ങൾ ഇടുക. അടുത്തവിളയ്ക്ക് മുമ്പായോ, ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെയോ മണ്ണുപരിശോധന നടത്തേണ്ടതാണ്. അത് പ്രകാരമുള്ള പരിപാലന മുറകൾ അവലംബിക്കേണ്ടതാണ്.
വിളസംരക്ഷണം
തുടർച്ചയായുളള മഴമൂലം വിളകളിൽ കുമിൾ രോഗങ്ങൾ ഉണ്ടാകാനുളള സാദ്ധ്യത കൂടുതലാണ്. ഇതിൽ ഫെറ്റോഫ്തോറ കുമിളിന്റെ ആക്രമണം പ്രത്യേകം ശ്രദ്ധിക്കുക. ഗുരുതരമായി രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുളളവയിൽ രോഗം പടരുന്നത് തടയാനായി നീർവാഴ്ച്ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളിൽ സ്യൂഡോ മോണസ്, ട്രൈക്കോഡർമ എന്നി ജൈവസസ്യസംരക്ഷണ ഉപാധികൾ സ്വീകരിക്കേണ്ടതാണ്.
Content highlights: Agriculture, Organic farming, Kerala agriculture university