പാലക്കാട്: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ 837,198 കോഴികളും 442,746 താറാവുകളും ചത്തു. പ്രളയക്കെടുതിയിൽ ആകെ 172.08 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
മൃഗസംരക്ഷണമേഖലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ്. ആലപ്പുഴയിൽ 123,163 കോഴികളും 367,629 താറാവുകളും മുട്ടക്കോഴി ഫാമുകളിലായി 10,000 കോഴികളും 3,502 പശുക്കുട്ടികളും ഇല്ലാതായി. എറണാകുളത്ത് 216,313 കോഴിയും 13,621 താറാവും 2,000 ആടുകളും 1,536 കറവപ്പശുക്കളെയുമാണ് പ്രളയം കവർന്നത്. തൃശ്ശൂർ 253,642 കോഴികളും 1,573 കറവപ്പശുക്കളും ചത്തു.
പാൽ സംഭരിക്കാതിരുന്നതുമൂലം 384.26 ലക്ഷംരൂപ നഷ്ടമായി. 214 ക്ഷീരസംഘങ്ങളിലെ യന്ത്രോപകരണങ്ങളും 1,598 ഫാമുകളിലെ ഉപകരണങ്ങളും നശിച്ചു. 10,612 കന്നുകാലിത്തൊഴുത്തുകൾ പൂർണമായും 7,730 എണ്ണം ഭാഗികമായും നശിച്ചു. 50 കിലോഗ്രാമിന്റെ 36,697 ചാക്ക് കാലിത്തീറ്റയും 50 കിലോഗ്രാമിന്റെ 99 ചാക്ക് കോഴിത്തീറ്റയും നഷ്ടമായി. 3,416.93 ഹെക്ടറിലെ തീറ്റപ്പുൽക്കൃഷിയും 3,735.87 മെട്രിക് ടൺ വൈക്കോലും നശിച്ചു.
ക്ഷീരവികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷീരസംഘങ്ങളിലെ പൊതുഫണ്ടിൽനിന്ന് തകർന്നുപോയ തൊഴുത്ത് നിർമിക്കുന്നതിന് 5,000 രൂപയും കാലിത്തീറ്റ/വൈക്കോൽ എന്നിവ നശിച്ചിട്ടുണ്ടെങ്കിൽ 1,000 രൂപയും ശുചീകരണത്തിന് 500 രൂപയും ക്ഷീരകർഷകർക്ക് നൽകാൻ ക്ഷീരവികസനവകുപ്പ് ഡയറക്ടർ നിർദേശം നൽകി.
മൃഗസംരക്ഷണമേഖലയുടെ നാശനഷ്ടം
ഇനം എണ്ണം
പശുക്കൾ: 5,163
കറവപ്പശുക്കൾ: 5,166
പശുക്കുട്ടികൾ : 1,089
എരുമ : 527
ആട് :6,054
പന്നി : 1,025
ഇറച്ചിക്കോഴി :22,838
മുട്ടക്കോഴി: 12,500
കോഴികൾ: 837,198
താറാവ് :442,746
കാട: 20,000
മുയൽ: 21
നായ: 47
Content highlights: Agriculture, Animal husbandry, Palakkad
മൃഗസംരക്ഷണമേഖലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ്. ആലപ്പുഴയിൽ 123,163 കോഴികളും 367,629 താറാവുകളും മുട്ടക്കോഴി ഫാമുകളിലായി 10,000 കോഴികളും 3,502 പശുക്കുട്ടികളും ഇല്ലാതായി. എറണാകുളത്ത് 216,313 കോഴിയും 13,621 താറാവും 2,000 ആടുകളും 1,536 കറവപ്പശുക്കളെയുമാണ് പ്രളയം കവർന്നത്. തൃശ്ശൂർ 253,642 കോഴികളും 1,573 കറവപ്പശുക്കളും ചത്തു.
പാൽ സംഭരിക്കാതിരുന്നതുമൂലം 384.26 ലക്ഷംരൂപ നഷ്ടമായി. 214 ക്ഷീരസംഘങ്ങളിലെ യന്ത്രോപകരണങ്ങളും 1,598 ഫാമുകളിലെ ഉപകരണങ്ങളും നശിച്ചു. 10,612 കന്നുകാലിത്തൊഴുത്തുകൾ പൂർണമായും 7,730 എണ്ണം ഭാഗികമായും നശിച്ചു. 50 കിലോഗ്രാമിന്റെ 36,697 ചാക്ക് കാലിത്തീറ്റയും 50 കിലോഗ്രാമിന്റെ 99 ചാക്ക് കോഴിത്തീറ്റയും നഷ്ടമായി. 3,416.93 ഹെക്ടറിലെ തീറ്റപ്പുൽക്കൃഷിയും 3,735.87 മെട്രിക് ടൺ വൈക്കോലും നശിച്ചു.
ക്ഷീരവികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷീരസംഘങ്ങളിലെ പൊതുഫണ്ടിൽനിന്ന് തകർന്നുപോയ തൊഴുത്ത് നിർമിക്കുന്നതിന് 5,000 രൂപയും കാലിത്തീറ്റ/വൈക്കോൽ എന്നിവ നശിച്ചിട്ടുണ്ടെങ്കിൽ 1,000 രൂപയും ശുചീകരണത്തിന് 500 രൂപയും ക്ഷീരകർഷകർക്ക് നൽകാൻ ക്ഷീരവികസനവകുപ്പ് ഡയറക്ടർ നിർദേശം നൽകി.
മൃഗസംരക്ഷണമേഖലയുടെ നാശനഷ്ടം
ഇനം എണ്ണം
പശുക്കൾ: 5,163
കറവപ്പശുക്കൾ: 5,166
പശുക്കുട്ടികൾ : 1,089
എരുമ : 527
ആട് :6,054
പന്നി : 1,025
ഇറച്ചിക്കോഴി :22,838
മുട്ടക്കോഴി: 12,500
കോഴികൾ: 837,198
താറാവ് :442,746
കാട: 20,000
മുയൽ: 21
നായ: 47
Content highlights: Agriculture, Animal husbandry, Palakkad