പ്രളയാനന്തരം കേരളം നേരിടുന്ന മുഖ്യ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നായ എലിപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം വെറ്ററിനറി സർവ്വകലാശാലയും കൈകോർക്കുന്നു. ജന്തുജന്യരോഗമായ എലിപ്പനി സംബന്ധമായ ഗവേഷണങ്ങൾ വെറ്ററിനറി സർവ്വകലാശാലയിൽ പത്തുവർഷത്തിലധികമായി നടന്നുവരുന്നുണ്ട്.
മുന്നൂറോളം ഇനങ്ങളുള്ള എലിപ്പനി ബാക്ടീരിയയുടെ 14 ഇനങ്ങളുടെ ശുദ്ധമായ കൾച്ചറുകൾ സൂക്ഷിക്കാൻ കഴിയുന്നതാണ് വെറ്ററിനറി സർവ്വകലാശാലയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂടാതെ എലിപ്പനിയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങളും സർവ്വകലാശാലയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു. എലിപ്പനിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി പ്രത്യേക ലബോറട്ടറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ എലിപ്പനി ബാധിച്ചതായി സംശയിക്കുന്നവരുടെ രക്ത സാമ്പിളുകൾ ഡോക്ടർമാർക്ക് പരിശോധനയ്ക്കായി മണ്ണുത്തിയിലുള്ള വെറ്ററിനറി കോളേജിലേക്ക് അയക്കാവുന്നതാണ്. ഇത്തരം സാമ്പിളുകൾ പരിശോധിച്ച് രോഗസ്ഥിരീകരണം നടത്താനും ഒപ്പം ലെപ്റ്റോസ്പൈറ ബാക്ടീരിയയുടെ ഇനത്തെ തിരിച്ചറിയാനും ഇവിടെ സാധിക്കും. പ്രാഥമിക പരിശോധനയായ ELISA ആശുപത്രികളിൽ തന്നെ ചെയ്യാവുന്നതാണ്.
രണ്ടാംഘട്ട പരിശോധനയും, എലിപ്പനിയുടെ ഗോൾഡൻ ടെസ്റ്റുമായ് മൈക്രോസ്കോപിക് അഗ്ളൂട്ടിനേഷൻ ടെസ്റ്റ് (MAT) ഇവിടെ ചെയ്യുന്നത്. താലൂക്ക് ജില്ലാ ആശുപത്രികളിൽ നിന്നും ഡോക്ടർമാർ അയച്ചു കൊടുക്കുകയോ, ദൂതന്മാർ വഴി എത്തിക്കുകയോ ചെയ്യുന്ന രക്ത സാമ്പിളുകൾ അടുത്ത മാർച്ച് 31-വരെ സൗജന്യമായി ഇവിടെ പരിശോധിക്കാനുള്ള കരാർ സർവ്വകലാശാല, ആരോഗ്യ വകുപ്പുമായി ഒപ്പുവച്ചിട്ടുണ്ട്.
വെറ്ററിനറി കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം. മിനി, ഡോ. സിജു ജോസഫ്, ഡോ. അമ്പിളി, ഡോ. രേഷ്മ എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
Content highlights:Leptospirosis, Agriculture, Veterinary university, ELISA test
മുന്നൂറോളം ഇനങ്ങളുള്ള എലിപ്പനി ബാക്ടീരിയയുടെ 14 ഇനങ്ങളുടെ ശുദ്ധമായ കൾച്ചറുകൾ സൂക്ഷിക്കാൻ കഴിയുന്നതാണ് വെറ്ററിനറി സർവ്വകലാശാലയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂടാതെ എലിപ്പനിയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങളും സർവ്വകലാശാലയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു. എലിപ്പനിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി പ്രത്യേക ലബോറട്ടറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ എലിപ്പനി ബാധിച്ചതായി സംശയിക്കുന്നവരുടെ രക്ത സാമ്പിളുകൾ ഡോക്ടർമാർക്ക് പരിശോധനയ്ക്കായി മണ്ണുത്തിയിലുള്ള വെറ്ററിനറി കോളേജിലേക്ക് അയക്കാവുന്നതാണ്. ഇത്തരം സാമ്പിളുകൾ പരിശോധിച്ച് രോഗസ്ഥിരീകരണം നടത്താനും ഒപ്പം ലെപ്റ്റോസ്പൈറ ബാക്ടീരിയയുടെ ഇനത്തെ തിരിച്ചറിയാനും ഇവിടെ സാധിക്കും. പ്രാഥമിക പരിശോധനയായ ELISA ആശുപത്രികളിൽ തന്നെ ചെയ്യാവുന്നതാണ്.
രണ്ടാംഘട്ട പരിശോധനയും, എലിപ്പനിയുടെ ഗോൾഡൻ ടെസ്റ്റുമായ് മൈക്രോസ്കോപിക് അഗ്ളൂട്ടിനേഷൻ ടെസ്റ്റ് (MAT) ഇവിടെ ചെയ്യുന്നത്. താലൂക്ക് ജില്ലാ ആശുപത്രികളിൽ നിന്നും ഡോക്ടർമാർ അയച്ചു കൊടുക്കുകയോ, ദൂതന്മാർ വഴി എത്തിക്കുകയോ ചെയ്യുന്ന രക്ത സാമ്പിളുകൾ അടുത്ത മാർച്ച് 31-വരെ സൗജന്യമായി ഇവിടെ പരിശോധിക്കാനുള്ള കരാർ സർവ്വകലാശാല, ആരോഗ്യ വകുപ്പുമായി ഒപ്പുവച്ചിട്ടുണ്ട്.
വെറ്ററിനറി കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം. മിനി, ഡോ. സിജു ജോസഫ്, ഡോ. അമ്പിളി, ഡോ. രേഷ്മ എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
Content highlights:Leptospirosis, Agriculture, Veterinary university, ELISA test