മത്സ്യം, മാംസം, പാൽ, മുട്ട എന്നീ മൃഗജന്യ ഭക്ഷണങ്ങളിൽ അവശേഷിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റു മരുന്നുകളുടെയും അനുവദനീയമായ ഉയർന്ന അളവ് നിജപ്പെടുത്തിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. ഗസറ്റിൽ പ്രസിദ്ധീകരിച്ച ജൂലൈ 23 മുതൽ ഈ ചട്ടങ്ങൾ നിലവിൽ വരികയും, 2019 ജനുവരി ഒന്നു മുതൽ പൂർണ്ണ നിയമ പ്രാബല്യത്തോടെ നടപ്പാകുകയും ചെയ്യും.
വളർത്തുമൃഗങ്ങളിലും, മത്സ്യങ്ങളിലും രോഗപ്രതിരോധത്തിനും ചികിൽസയ്ക്കുമായി പലവിധ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നു. ആവശ്യമായ മുൻകരുതലുകളോടെയല്ല അവ ഉപയോഗിക്കപ്പെടുന്നതെങ്കിൽ മിക്ക മരുന്നുകളുടേയും അവശിഷ്ടങ്ങൾ അവയുടെ ഉത്പന്നങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇങ്ങനെ തുടർച്ചയായി മരുന്നുകളുടെ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ അംശം മനുഷ്യശരീരത്തിലെത്തുന്നത് ഉചിതമല്ല.
മനുഷ്യനിൽ രോഗമുണ്ടാക്കുന്ന രോഗാണുക്കൾ ഇതുമൂലം ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ക്ഷമത ആർജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മൃഗജന്യമായ ഭക്ഷണങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം ഉണ്ടാകാതിരിക്കാനും, അങ്ങനെ മനുഷ്യന്റെ ആരോഗ്യത്തിനുള്ള ഭീഷണി ഒഴിവാക്കാനുമായിട്ടാണ് ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
2006-ലാണ്കേന്ദ്ര സർക്കാർ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയത്. ഇതിന്റെ തുടർച്ചയായി 2011 ൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇപ്പോൾ ദേദഗതി വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികളുടെ കരടു രൂപം 2017 നവംബർ ഏഴിലെ ഗസറ്റിൽ ചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഈ മാസം സമയവും നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച അഭിപ്രായങ്ങളും വിമർശനങ്ങളും കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനമെന്ന് ഗസറ്റിൽ പറയുന്നു.
മാംസം, മാംസോൽപന്നങ്ങൾ, കോഴി, മുട്ട, കൊഞ്ചും ചെമ്മീനും ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾ, മത്സ്യ ഉൽപന്നങ്ങൾ എന്നിവയുടെ സംസ്ക്കരണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കാൻ അനുവാദമില്ലാത്ത ആന്റിബയോട്ടിക്കുകൾ, മരുന്നുകൾ, രാസവസ്തുക്കൾ എന്നിവയുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. കൂടാതെ മൃഗ വൈദ്യത്തിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റ് മരുന്നുകളുടെയും അവശിഷ്ടങ്ങളുടെ പരിധി ഓരോന്നിനും നിശ്ചയിച്ചു നൽകിയിരിക്കുന്നു.
പാൽ, മുട്ട, മത്സ്യം, മാംസപേശികൾ, കിഡ്നി, ലിവർ, കൊഴുപ്പ് എന്നിവയ്ക്ക് പരിധികൾ പ്രത്യേകമുണ്ട്. ആന്റിബയോട്ടിക്കുകൾക്കൊപ്പം, ആന്റികോക്സിഡിയൽ, വിരമരുന്നുകൾ, കാൽസ്യം സപ്ലിമെന്റുകൾ തുടങ്ങി പലവിഭാഗം മരുന്നുകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ ചട്ടങ്ങൾ നടപ്പിലാക്കുന്നതോടെ ജന്തുജന്യ ഭക്ഷ്യമേഖലയിലെ ഉത്പാദകർ മുതൽ വിപണനക്കാർ വരെയുള്ളവരുടെ ഉത്തരവാദിത്വം വർധിക്കുന്നു. മാനവരാശിയുടെ ആരോഗ്യമെന്ന ലക്ഷ്യമാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും പ്രായോഗികതലത്തിൽ ഉൽപാദകന്റെ മേൽ വലിയ ഭാരം വരുത്തി വയ്ക്കുമെന്ന് തീർച്ച.
ഉദാഹരണത്തിന് പാലിലും, മുട്ടയിലും, മാംസത്തിലും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം ഒഴിവാക്കാൻ ആന്റിബയോട്ടിക്ക് ഉപയോഗത്തിനു ശേഷം നിശ്ചിത കാലത്തിനു ശേഷം മാത്രമേ മേൽ പറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിച്ചു തുടങ്ങുവാൻ പാടുള്ളൂ. എത്ര കർഷകർക്ക് ഈ സമയത്തെ ഈ നഷ്ടം സഹിക്കാൻ കഴിയുമെന്ന ചോദ്യം ഉയരുന്നു.
കൂടാതെ മരുന്നുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ പ്രാപ്തമായ ഉന്നത നിലവാരമുള്ള പരിപാലന രീതികളിലേക്ക് ഉയരാൻ നമ്മുടെ കർഷകർ സജ്ജരാണോ എന്നതും പ്രധാനം.
ആഗോള തലത്തിൽ തന്നെ ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗവും രോഗകാരികൾ നേടിയെടുക്കുന്ന പ്രതിരോധശേഷിയും വലിയ വെല്ലുവിളിയായി ഉയരുമ്പോൾ പൊതുജനാരോഗ്യവും, ഭക്ഷ്യ സുരക്ഷയും ഒക്കെ കർഷകരുടെ മാത്രം ചുമലിലാകാതെ, അവർക്കു കൂടി നേട്ടം ലഭിക്കുന്ന പൊതുവായ ഉത്തരവാദിത്വം എന്ന ആശയത്തിലേക്ക് നാം നീങ്ങേണ്ടി വരും. ഉത്പാദകനുണ്ടാകുന്ന നഷ്ടത്തിന്റെ പങ്ക് നല്ല ഭക്ഷണം കഴിക്കുന്ന ഉപഭോക്താവു കൂടി പങ്കുവെയ്ക്കണമെന്നർത്ഥം.
Content highlights: Food saftey and standards authority of India,Agriculture , Anti-biotic, Animal husbandry
വളർത്തുമൃഗങ്ങളിലും, മത്സ്യങ്ങളിലും രോഗപ്രതിരോധത്തിനും ചികിൽസയ്ക്കുമായി പലവിധ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നു. ആവശ്യമായ മുൻകരുതലുകളോടെയല്ല അവ ഉപയോഗിക്കപ്പെടുന്നതെങ്കിൽ മിക്ക മരുന്നുകളുടേയും അവശിഷ്ടങ്ങൾ അവയുടെ ഉത്പന്നങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇങ്ങനെ തുടർച്ചയായി മരുന്നുകളുടെ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ അംശം മനുഷ്യശരീരത്തിലെത്തുന്നത് ഉചിതമല്ല.
മനുഷ്യനിൽ രോഗമുണ്ടാക്കുന്ന രോഗാണുക്കൾ ഇതുമൂലം ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ക്ഷമത ആർജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മൃഗജന്യമായ ഭക്ഷണങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം ഉണ്ടാകാതിരിക്കാനും, അങ്ങനെ മനുഷ്യന്റെ ആരോഗ്യത്തിനുള്ള ഭീഷണി ഒഴിവാക്കാനുമായിട്ടാണ് ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
2006-ലാണ്കേന്ദ്ര സർക്കാർ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയത്. ഇതിന്റെ തുടർച്ചയായി 2011 ൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇപ്പോൾ ദേദഗതി വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികളുടെ കരടു രൂപം 2017 നവംബർ ഏഴിലെ ഗസറ്റിൽ ചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഈ മാസം സമയവും നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച അഭിപ്രായങ്ങളും വിമർശനങ്ങളും കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനമെന്ന് ഗസറ്റിൽ പറയുന്നു.
മാംസം, മാംസോൽപന്നങ്ങൾ, കോഴി, മുട്ട, കൊഞ്ചും ചെമ്മീനും ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾ, മത്സ്യ ഉൽപന്നങ്ങൾ എന്നിവയുടെ സംസ്ക്കരണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കാൻ അനുവാദമില്ലാത്ത ആന്റിബയോട്ടിക്കുകൾ, മരുന്നുകൾ, രാസവസ്തുക്കൾ എന്നിവയുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. കൂടാതെ മൃഗ വൈദ്യത്തിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റ് മരുന്നുകളുടെയും അവശിഷ്ടങ്ങളുടെ പരിധി ഓരോന്നിനും നിശ്ചയിച്ചു നൽകിയിരിക്കുന്നു.
പാൽ, മുട്ട, മത്സ്യം, മാംസപേശികൾ, കിഡ്നി, ലിവർ, കൊഴുപ്പ് എന്നിവയ്ക്ക് പരിധികൾ പ്രത്യേകമുണ്ട്. ആന്റിബയോട്ടിക്കുകൾക്കൊപ്പം, ആന്റികോക്സിഡിയൽ, വിരമരുന്നുകൾ, കാൽസ്യം സപ്ലിമെന്റുകൾ തുടങ്ങി പലവിഭാഗം മരുന്നുകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ ചട്ടങ്ങൾ നടപ്പിലാക്കുന്നതോടെ ജന്തുജന്യ ഭക്ഷ്യമേഖലയിലെ ഉത്പാദകർ മുതൽ വിപണനക്കാർ വരെയുള്ളവരുടെ ഉത്തരവാദിത്വം വർധിക്കുന്നു. മാനവരാശിയുടെ ആരോഗ്യമെന്ന ലക്ഷ്യമാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും പ്രായോഗികതലത്തിൽ ഉൽപാദകന്റെ മേൽ വലിയ ഭാരം വരുത്തി വയ്ക്കുമെന്ന് തീർച്ച.
ഉദാഹരണത്തിന് പാലിലും, മുട്ടയിലും, മാംസത്തിലും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം ഒഴിവാക്കാൻ ആന്റിബയോട്ടിക്ക് ഉപയോഗത്തിനു ശേഷം നിശ്ചിത കാലത്തിനു ശേഷം മാത്രമേ മേൽ പറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിച്ചു തുടങ്ങുവാൻ പാടുള്ളൂ. എത്ര കർഷകർക്ക് ഈ സമയത്തെ ഈ നഷ്ടം സഹിക്കാൻ കഴിയുമെന്ന ചോദ്യം ഉയരുന്നു.
കൂടാതെ മരുന്നുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ പ്രാപ്തമായ ഉന്നത നിലവാരമുള്ള പരിപാലന രീതികളിലേക്ക് ഉയരാൻ നമ്മുടെ കർഷകർ സജ്ജരാണോ എന്നതും പ്രധാനം.
ആഗോള തലത്തിൽ തന്നെ ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗവും രോഗകാരികൾ നേടിയെടുക്കുന്ന പ്രതിരോധശേഷിയും വലിയ വെല്ലുവിളിയായി ഉയരുമ്പോൾ പൊതുജനാരോഗ്യവും, ഭക്ഷ്യ സുരക്ഷയും ഒക്കെ കർഷകരുടെ മാത്രം ചുമലിലാകാതെ, അവർക്കു കൂടി നേട്ടം ലഭിക്കുന്ന പൊതുവായ ഉത്തരവാദിത്വം എന്ന ആശയത്തിലേക്ക് നാം നീങ്ങേണ്ടി വരും. ഉത്പാദകനുണ്ടാകുന്ന നഷ്ടത്തിന്റെ പങ്ക് നല്ല ഭക്ഷണം കഴിക്കുന്ന ഉപഭോക്താവു കൂടി പങ്കുവെയ്ക്കണമെന്നർത്ഥം.
Content highlights: Food saftey and standards authority of India,Agriculture , Anti-biotic, Animal husbandry