ചെർക്കള: പാവയ്ക്ക വിളവെടുക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ ചാക്കുമായി പാടത്ത് എത്തിയ പാടി ചെറക്കാൽവളപ്പിലെ എഴുപത് പിന്നിട്ട കെ.ഗംഗാധരൻ നായർക്ക് കാണാൻകഴിഞ്ഞത് നെഞ്ച് പിളർക്കുന്ന കാഴ്ചയായിരുന്നു.
വിളവെടുത്തുതുടങ്ങിയ ഒരേക്കർ പാവയ്ക്കക്കൃഷിയുടെ പന്തൽ പൂർണമായും നിലംപൊത്തിക്കിടക്കുന്നു. മരത്തടികളും ഇരുമ്പ് വടവും പ്ലാസ്റ്റിക്ക് ചരടും ഉപയോഗിച്ച് കെട്ടിയുയർത്തിയതായിരുന്നു പന്തൽ. മഴ നീങ്ങിയതിനാൽ വിളവെടുപ്പ് തുടങ്ങിയതായിരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് പന്തൽ നിലംപൊത്തിയത്. പച്ചക്കറിക്കൃഷിയിൽനിന്നുള്ള വരുമാനത്താലാണ് ഗംഗാധരൻ നായരും ഭാര്യ ശാരദയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം.
പാടി തയത്ത് പതിക്കാലിലെ ഒരേക്കർ പാടം പാട്ടത്തിനെടുത്താണ് കഴിഞ്ഞ 15 വർഷത്തിലധികമായി ഗംഗാധരൻ നായർ ജൈവ പച്ചക്കറിക്കൃഷി നടത്തിവന്നത്. സമീപത്തെ കൃഷിയിടത്തിൽനിന്ന് വെള്ളമെത്തിച്ചാണ് പച്ചക്കറിക്കൃഷി നനക്കുന്നത്. കോഴിക്കാഷ്ടവും എല്ല് പൊടിയും പച്ചില വളവുമാണ് ഉപയോഗിച്ചത്. കീടങ്ങളെ അകറ്റിയതും ജൈവ കീടാണുനാശിനി ഉപയോഗിച്ചാണ്. വെള്ള ചെരങ്ങ, പയർ, വെണ്ട തുടങ്ങിയവയും കൃഷിചെയ്തുവരുന്നുണ്ടെങ്കിലും ഇക്കുറി കൂടുതലായി പാവയ്ക്കയാണ് കൃഷിചെയ്തത്. നാല്പതിനായിരം രൂപയോളം ചെലവിട്ടാണ് കൃഷിയൊരുക്കിയത്.
വിളവെടുത്തുതുടങ്ങിയ ഒരേക്കർ പാവയ്ക്കക്കൃഷിയുടെ പന്തൽ പൂർണമായും നിലംപൊത്തിക്കിടക്കുന്നു. മരത്തടികളും ഇരുമ്പ് വടവും പ്ലാസ്റ്റിക്ക് ചരടും ഉപയോഗിച്ച് കെട്ടിയുയർത്തിയതായിരുന്നു പന്തൽ. മഴ നീങ്ങിയതിനാൽ വിളവെടുപ്പ് തുടങ്ങിയതായിരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് പന്തൽ നിലംപൊത്തിയത്. പച്ചക്കറിക്കൃഷിയിൽനിന്നുള്ള വരുമാനത്താലാണ് ഗംഗാധരൻ നായരും ഭാര്യ ശാരദയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം.
പാടി തയത്ത് പതിക്കാലിലെ ഒരേക്കർ പാടം പാട്ടത്തിനെടുത്താണ് കഴിഞ്ഞ 15 വർഷത്തിലധികമായി ഗംഗാധരൻ നായർ ജൈവ പച്ചക്കറിക്കൃഷി നടത്തിവന്നത്. സമീപത്തെ കൃഷിയിടത്തിൽനിന്ന് വെള്ളമെത്തിച്ചാണ് പച്ചക്കറിക്കൃഷി നനക്കുന്നത്. കോഴിക്കാഷ്ടവും എല്ല് പൊടിയും പച്ചില വളവുമാണ് ഉപയോഗിച്ചത്. കീടങ്ങളെ അകറ്റിയതും ജൈവ കീടാണുനാശിനി ഉപയോഗിച്ചാണ്. വെള്ള ചെരങ്ങ, പയർ, വെണ്ട തുടങ്ങിയവയും കൃഷിചെയ്തുവരുന്നുണ്ടെങ്കിലും ഇക്കുറി കൂടുതലായി പാവയ്ക്കയാണ് കൃഷിചെയ്തത്. നാല്പതിനായിരം രൂപയോളം ചെലവിട്ടാണ് കൃഷിയൊരുക്കിയത്.