സൂര്യവെളിച്ചത്തിന്റെ പ്രകാശമായിരുന്നു, ഗുജറാത്തിലെ മുജ്കുവ ഗ്രാമത്തിലെ കർഷകരുടെ മനസ്സിലും മുഖത്തും. കാരണം വേറൊന്നുമല്ല, കാർഷിക വിള ഉത്പാദന ജലസേചനത്തിന് കർഷകർ സൗരോർജ്ജമാണ്ഉപയോഗിക്കുന്നത്. ഒപ്പം അധികമുള്ള വൈദ്യുതി വിറ്റ്വർഷത്തിൽ ഒരു കർഷകൻ 80,000 രൂപയോളം അധിക വരുമാനം നേടുകയും ചെയ്യുന്നു.
കാർഷിക പ്രതിസന്ധികൾ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിനാശ കാലത്താണ്, നിറഞ്ഞ ആത്മ വിശ്വാസവുമായി ഈ കർഷകരെ മുജ്കുവ ഗ്രാമത്തിൽ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട്നിങ്ങൾ സൗരോർജം ഉപയോഗപ്പെടുത്തിക്കൂടാ എന്ന് കർഷകരോട് ചോദിച്ചപ്പോളാണ്കർഷകരിൽ ഈ ആശയം തെളിഞ്ഞത്.
"ഞങ്ങൾ നിറഞ്ഞ സന്തോഷത്തിലാണ്. ജലസേചന സൗകര്യത്തിന് വരുന്ന അമിത ചെലവ് ഒഴിവായതോടൊപ്പം അധിക വൈദ്യുതി വിറ്റ് ഞങ്ങൾ വരുമാനവും നേടുന്നു", കർഷകനും കർഷക സഹകരണ സംഘം ബോർഡ് മെമ്പറുമായ ലാബു ഭായി പട്ടേൽ പറഞ്ഞു.
വാഴപ്പഴം, പുകയില, ക്ഷീര കർഷകർക്കായി പച്ചപ്പുല്ല്, സീസൺ പച്ചക്കറി, ചന്ദന മരത്തൈ നഴ്സറി എന്നീ വിളകൾ കൃഷി ചെയ്യുന്ന ഈ ഗ്രാമത്തിലെ കർഷകർക്ക് വൈദ്യുതിക്കായി വലിയ സാമ്പത്തിക ബാധ്യതയായിരുന്നു വന്നിരുന്നത്.
സൗരോർജ സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ കർഷകർക്ക് , ആശ്വാസത്തിനൊപ്പം അധിക വരുമാനവും ഉറപ്പ് വരികയായിരുന്നു. കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താനും സ്വാശ്രയരാക്കാനും കഴിഞ്ഞ ഈ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് നാഷണൽ ഡയറി ബോർഡ് ചെയർമാൻ ദിലീപ് രദ് പറഞ്ഞു.
ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാതൃക മറ്റ് കർഷകർക്ക് കൂടി പ്രയോജനപ്രദമാകാൻ നയരൂപീകരണം നടത്തുമെന്ന് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ 2018, 2019ലെ കാർഷിക പദ്ധതിയിൽ, കിസാൻ ഊർജ്ജസുരക്ഷ ഉത്താൻ മഹാൻ അഭിയാൻ പദ്ധതിയായി ഇന്ത്യയിലെ കർഷക ഗ്രാമങ്ങളിൽ സൗരോർജ വൈദ്യുതി ഉദ്പ്പാദനം നടപ്പിലാകും. സൂര്യ ശക്തി കിസാൻ യോജന എന്ന പേരിൽ കർഷകർക്കായി ഗുജറാത്ത് സർക്കാർ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
Graphics: N.P Abhijith
പ്രതിസന്ധികളിൽ തളരാതെ , പാരമ്പര്യ ഊർജ്ജo പ്രയോജനപ്പെടുത്തി വരുമാനം കൂട്ടി , കർഷകർ ജീവിത നിലവാരം ഉയർത്തണമെന്ന് കർഷകനും , കർഷക സഹകരണ സംഘം ബോർഡ് മെമ്പറുമായ സാമന്ത് ഭായി പദിയർ പറഞ്ഞു. കേരളത്തിൽ ഏറെ സാധ്യതയുള്ള പാരമ്പര്യ ഊർജ്ജ സാധ്യതകളടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാക്കാനാകുമെന്ന്മുജ്കുവ ഗ്രാമത്തിലെ കർഷകരുടെ മാതൃകാ പദ്ധതിയിലെ വിജയം തെളിയിക്കുന്നു. ഗുജറാത്തിലെ മുജ് കുവ ഗ്രാമത്തിലെ കർഷകർ സൗരോർജം ഉപയോഗിച്ച് കൃഷി ചെയ്യുന്നു. 150 കിലോ വാട്ട് സോളാർ പാനലിന് ,10 മുതൽ 15 വരെ കുതിരശക്തി ശേഷിയുണ്ട്. 2 കിലോമീറ്റർ പ്രദേശത്ത് ഇവ ഉപയോഗിക്കുന്നു.
ഒരു മാസം 1500 രൂപ മുതൽ 1700 രൂപ വരെ കറന്റ് ബിൽ കൊടുത്തിരുന്ന കർഷകർ അധിക വൈദ്യുതി എം.ജി സി.വി.എല്ലിന് വിറ്റ് മാസം കുറഞ്ഞത് 6,000 രൂപ വരുമാനം നേടുന്നു. മുജ്കുവ ഗ്രാമത്തിൽ 11 സൗരോർജ സംരംഭങ്ങളുണ്ട്. ശേഷി 10 എച്ച്.പി. മുതൽ 15 എച്ച്.പി. വരെ
ആകെ ശേഷി- 150 കെ.വി.
ആകെ പദ്ധതിചെലവ്- 1.84 കോടി
എൻ.ഡി.ബി.ബി. വിഹിതം - 68%
ആർ. ഇ.ഐ. തൽവിഹിതം - 20%
കർഷക വിഹിതം - 20%
വൈദ്യുതി എം.ജി.സി.വി.സി.എൽവാങ്ങുന്നത് - 3.24 രൂപ ഒരു യൂണിറ്റിന്
പ്രോത്സാഹന സഹായം
ഐ.ഡബ്ളിയു.എം.ഐ -2.5 രൂപ ഒരു യൂണിറ്റിന്
കർഷകർക്കുള്ള അധിക വരുമാനം- ജലസേചനത്തിന്ചെലവില്ല
അധിക വരുമാനം ഒരു കർഷകന് വർഷത്തിൽ - 80,000 രൂപ.
സബ്സിഡി വരുമാനം
എം.ജി.വി.സി.എല്ലിൽ നിന്നും 6.51 ഒരു വർഷം 11 കർഷകർക്ക്
Content highlights: Solar energy, Agriculture, Gujrat
കാർഷിക പ്രതിസന്ധികൾ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിനാശ കാലത്താണ്, നിറഞ്ഞ ആത്മ വിശ്വാസവുമായി ഈ കർഷകരെ മുജ്കുവ ഗ്രാമത്തിൽ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട്നിങ്ങൾ സൗരോർജം ഉപയോഗപ്പെടുത്തിക്കൂടാ എന്ന് കർഷകരോട് ചോദിച്ചപ്പോളാണ്കർഷകരിൽ ഈ ആശയം തെളിഞ്ഞത്.
"ഞങ്ങൾ നിറഞ്ഞ സന്തോഷത്തിലാണ്. ജലസേചന സൗകര്യത്തിന് വരുന്ന അമിത ചെലവ് ഒഴിവായതോടൊപ്പം അധിക വൈദ്യുതി വിറ്റ് ഞങ്ങൾ വരുമാനവും നേടുന്നു", കർഷകനും കർഷക സഹകരണ സംഘം ബോർഡ് മെമ്പറുമായ ലാബു ഭായി പട്ടേൽ പറഞ്ഞു.
വാഴപ്പഴം, പുകയില, ക്ഷീര കർഷകർക്കായി പച്ചപ്പുല്ല്, സീസൺ പച്ചക്കറി, ചന്ദന മരത്തൈ നഴ്സറി എന്നീ വിളകൾ കൃഷി ചെയ്യുന്ന ഈ ഗ്രാമത്തിലെ കർഷകർക്ക് വൈദ്യുതിക്കായി വലിയ സാമ്പത്തിക ബാധ്യതയായിരുന്നു വന്നിരുന്നത്.
സൗരോർജ സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ കർഷകർക്ക് , ആശ്വാസത്തിനൊപ്പം അധിക വരുമാനവും ഉറപ്പ് വരികയായിരുന്നു. കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താനും സ്വാശ്രയരാക്കാനും കഴിഞ്ഞ ഈ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് നാഷണൽ ഡയറി ബോർഡ് ചെയർമാൻ ദിലീപ് രദ് പറഞ്ഞു.
ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാതൃക മറ്റ് കർഷകർക്ക് കൂടി പ്രയോജനപ്രദമാകാൻ നയരൂപീകരണം നടത്തുമെന്ന് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ 2018, 2019ലെ കാർഷിക പദ്ധതിയിൽ, കിസാൻ ഊർജ്ജസുരക്ഷ ഉത്താൻ മഹാൻ അഭിയാൻ പദ്ധതിയായി ഇന്ത്യയിലെ കർഷക ഗ്രാമങ്ങളിൽ സൗരോർജ വൈദ്യുതി ഉദ്പ്പാദനം നടപ്പിലാകും. സൂര്യ ശക്തി കിസാൻ യോജന എന്ന പേരിൽ കർഷകർക്കായി ഗുജറാത്ത് സർക്കാർ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
Graphics: N.P Abhijith
പ്രതിസന്ധികളിൽ തളരാതെ , പാരമ്പര്യ ഊർജ്ജo പ്രയോജനപ്പെടുത്തി വരുമാനം കൂട്ടി , കർഷകർ ജീവിത നിലവാരം ഉയർത്തണമെന്ന് കർഷകനും , കർഷക സഹകരണ സംഘം ബോർഡ് മെമ്പറുമായ സാമന്ത് ഭായി പദിയർ പറഞ്ഞു. കേരളത്തിൽ ഏറെ സാധ്യതയുള്ള പാരമ്പര്യ ഊർജ്ജ സാധ്യതകളടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാക്കാനാകുമെന്ന്മുജ്കുവ ഗ്രാമത്തിലെ കർഷകരുടെ മാതൃകാ പദ്ധതിയിലെ വിജയം തെളിയിക്കുന്നു. ഗുജറാത്തിലെ മുജ് കുവ ഗ്രാമത്തിലെ കർഷകർ സൗരോർജം ഉപയോഗിച്ച് കൃഷി ചെയ്യുന്നു. 150 കിലോ വാട്ട് സോളാർ പാനലിന് ,10 മുതൽ 15 വരെ കുതിരശക്തി ശേഷിയുണ്ട്. 2 കിലോമീറ്റർ പ്രദേശത്ത് ഇവ ഉപയോഗിക്കുന്നു.
ഒരു മാസം 1500 രൂപ മുതൽ 1700 രൂപ വരെ കറന്റ് ബിൽ കൊടുത്തിരുന്ന കർഷകർ അധിക വൈദ്യുതി എം.ജി സി.വി.എല്ലിന് വിറ്റ് മാസം കുറഞ്ഞത് 6,000 രൂപ വരുമാനം നേടുന്നു. മുജ്കുവ ഗ്രാമത്തിൽ 11 സൗരോർജ സംരംഭങ്ങളുണ്ട്. ശേഷി 10 എച്ച്.പി. മുതൽ 15 എച്ച്.പി. വരെ
ആകെ ശേഷി- 150 കെ.വി.
ആകെ പദ്ധതിചെലവ്- 1.84 കോടി
എൻ.ഡി.ബി.ബി. വിഹിതം - 68%
ആർ. ഇ.ഐ. തൽവിഹിതം - 20%
കർഷക വിഹിതം - 20%
വൈദ്യുതി എം.ജി.സി.വി.സി.എൽവാങ്ങുന്നത് - 3.24 രൂപ ഒരു യൂണിറ്റിന്
പ്രോത്സാഹന സഹായം
ഐ.ഡബ്ളിയു.എം.ഐ -2.5 രൂപ ഒരു യൂണിറ്റിന്
കർഷകർക്കുള്ള അധിക വരുമാനം- ജലസേചനത്തിന്ചെലവില്ല
അധിക വരുമാനം ഒരു കർഷകന് വർഷത്തിൽ - 80,000 രൂപ.
സബ്സിഡി വരുമാനം
എം.ജി.വി.സി.എല്ലിൽ നിന്നും 6.51 ഒരു വർഷം 11 കർഷകർക്ക്
Content highlights: Solar energy, Agriculture, Gujrat