കനത്തമഴയിൽ തൃശൂർ ജില്ലയിൽ 5.75 കോടി രൂപയുടെ വാഴകൃഷി നശിച്ചു. ഓണവിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത, കുലച്ചതും മൂപ്പെത്താത്തതുമായ നേന്ത്രവാഴക്കുലകളാണ് കൂടുതലായും നശിച്ചത്. 35 ഹെക്ടർ സ്ഥലത്തെ വാഴകൃഷി നശിച്ചെന്നാണ് ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസിന്റെ ഔദ്യോഗിക കണക്ക്.
213 ഹെക്ടർ സ്ഥലത്തായി 729.12 ലക്ഷം രൂപയുടെ നഷ്ടമാണ് 10,11 തീയതികളിൽ മാത്രം കാർഷികമേഖലയിൽ കണക്കാക്കുന്നത്.ജൂൺ ആറ് മുതലുള്ള കണക്കനുസരിച്ച് 204.16 കോടി രൂപയുടെ നഷ്ടം ജില്ലയിലുണ്ടായിട്ടുണ്ട്. 2649.14 ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചത്.10490 കർഷകരെയാണ് ഇതുവരെ കൃഷിനാശം ബാധിച്ചിട്ടുള്ളത്.
മഴയിലും കാറ്റിലും കൂടുതൽ നഷ്ടം വാഴകൃഷിയിലാണെന്നാണ് കൃഷിവകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. വടക്കാഞ്ചേരി, ചാലക്കുടി, മാള, എരുമപ്പെട്ടി, തലപ്പിള്ളി, ചേലക്കര ഭാഗത്താണ് കൂടുതൽ നാശനഷ്ടം. കവുങ്ങ്, ജാതി, റബ്ബർ എന്നിവയും ധാരാളമായി കടപുഴകിയിട്ടുണ്ട്.
വരവൂർ, പാർളിക്കാട് ഭാഗത്തെ കൂർക്കപ്പാടങ്ങളിൽ വെള്ളം കയറി. കോട്ടപ്പുറം, മങ്ങാട്, ആറ്റത്ര, ചിറ്റണ്ട ഭാഗങ്ങളിലും വ്യാപകകൃഷിനാശമുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ 600 ഏക്കറിലധികം കൃഷിഭൂമി വെള്ളത്തിലായി. തെക്കുംപാടം ഭാഗത്ത് മാത്രം കനത്ത കാറ്റിൽ ഇരുനൂറിലധികം റബ്ബറും മുന്നൂറിലേറെ ജാതിയും ഒടിഞ്ഞുവീണു.
കരയാമ്പാടത്തെ നൂറേക്കർ നെൽകൃഷി വെള്ളത്തിൽ
വരന്തരപ്പിള്ളി: തുടർച്ചയായി പെയ്ത മഴയിൽ കുറുമാലിപ്പുഴ കരകവിഞ്ഞൊഴുകി കരയാമ്പാടം പാടശേഖരത്തിലെ നൂറേക്കർ നെൽകൃഷി വെള്ളത്തിനടിയിലായി. ഒന്നരമാസം പ്രായമായ ഇരുപ്പൂ കൃഷിയാണ് ഒരാഴ്ചയിലേറെയായി വെള്ളത്തിലായത്. കതിരുവരാറായ നെൽച്ചെടികൾ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണ് കർഷകർ. പത്തടി ഉയരത്തിലാണ് പാടത്ത് വെള്ളം കെട്ടിനിൽക്കുന്നത്. ഞായറാഴ്ച മഴ മാറിനിന്നെങ്കിലും വെള്ളം കുറയുന്നില്ലെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിലും ഇവിടെ നെൽകൃഷി നശിച്ചിരുന്നു. എന്നാൽ കൃഷിയുടെ ഇൻഷുറൻസ് തുകപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഒരേക്കർ നെൽകൃഷി നശിച്ച കർഷകന് അറുപതിനായിരം രൂപയോളം നഷ്ടപരിഹാരം ലഭിക്കേണ്ടിടത്ത് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് കർഷക സമിതി ഭാരവാഹികൾ പറഞ്ഞു. പ്രളയ ശേഷം മുണ്ടകൻ കൃഷിയിറക്കിയും ഇടവിളയായി പച്ചക്കറി കൃഷി നടത്തിയും കടബാധ്യതകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും കൃഷിനാശം.
സംരക്ഷണഭിത്തി തകർന്ന് 200 ഏക്കറിൽ കൃഷിനാശം
ചെറുതുരുത്തി: ദേശമംഗലം പല്ലൂർ ഈസ്റ്റ് പാടശേഖരത്തോട് ചേർന്നുള്ള ഭാരതപ്പുഴയുടെ സംരക്ഷണഭിത്തി തകർന്ന് 200 ഏക്കറിൽ കൃഷിനാശം. ദേശമംഗലം പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളുൾപ്പെടുന്ന പ്രദേശത്താണ് വ്യാപകമായി കൃഷിനാശം.
പല്ലൂർ നമ്പ്രം മുതൽ ഊറോലി വരെ ഇതിലുൾപ്പെടും. ഗെയിൽ പൈപ്പ്ലൈൻ പോകുന്നതിനുവേണ്ടി ഇവിടെ സംരക്ഷണഭിത്തി പൊളിച്ചിട്ടിരുന്നു. മറ്റൊരു ഭാഗത്തും സമാന പ്രതിസന്ധിയുണ്ട്.
രണ്ടിടങ്ങളിലും പുതിയ കോൺക്രീറ്റ് ഭിത്തി കെട്ടുകയാണ് യഥാർഥ പരിഹാരമെന്ന് പഞ്ചായത്തംഗം കെ. ജയരാജ് പറഞ്ഞു. ഗെയിൽ അധികൃതർ സംഭവസ്ഥലം സന്ദർശിക്കുകയും പൊളിഞ്ഞ ഭാഗത്ത് മണൽച്ചാക്കുകൊണ്ട് താത്കാലിക ഭിത്തി കെട്ടുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിനും യു.ആർ. പ്രദീപ് എം.എൽ.എ. നിർദേശം നൽകിയിട്ടുണ്ട്.
Content Highlights:Flood Affected Agriculture Land In Thrissur
213 ഹെക്ടർ സ്ഥലത്തായി 729.12 ലക്ഷം രൂപയുടെ നഷ്ടമാണ് 10,11 തീയതികളിൽ മാത്രം കാർഷികമേഖലയിൽ കണക്കാക്കുന്നത്.ജൂൺ ആറ് മുതലുള്ള കണക്കനുസരിച്ച് 204.16 കോടി രൂപയുടെ നഷ്ടം ജില്ലയിലുണ്ടായിട്ടുണ്ട്. 2649.14 ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചത്.10490 കർഷകരെയാണ് ഇതുവരെ കൃഷിനാശം ബാധിച്ചിട്ടുള്ളത്.
മഴയിലും കാറ്റിലും കൂടുതൽ നഷ്ടം വാഴകൃഷിയിലാണെന്നാണ് കൃഷിവകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. വടക്കാഞ്ചേരി, ചാലക്കുടി, മാള, എരുമപ്പെട്ടി, തലപ്പിള്ളി, ചേലക്കര ഭാഗത്താണ് കൂടുതൽ നാശനഷ്ടം. കവുങ്ങ്, ജാതി, റബ്ബർ എന്നിവയും ധാരാളമായി കടപുഴകിയിട്ടുണ്ട്.
വരവൂർ, പാർളിക്കാട് ഭാഗത്തെ കൂർക്കപ്പാടങ്ങളിൽ വെള്ളം കയറി. കോട്ടപ്പുറം, മങ്ങാട്, ആറ്റത്ര, ചിറ്റണ്ട ഭാഗങ്ങളിലും വ്യാപകകൃഷിനാശമുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ 600 ഏക്കറിലധികം കൃഷിഭൂമി വെള്ളത്തിലായി. തെക്കുംപാടം ഭാഗത്ത് മാത്രം കനത്ത കാറ്റിൽ ഇരുനൂറിലധികം റബ്ബറും മുന്നൂറിലേറെ ജാതിയും ഒടിഞ്ഞുവീണു.
കരയാമ്പാടത്തെ നൂറേക്കർ നെൽകൃഷി വെള്ളത്തിൽ
വരന്തരപ്പിള്ളി: തുടർച്ചയായി പെയ്ത മഴയിൽ കുറുമാലിപ്പുഴ കരകവിഞ്ഞൊഴുകി കരയാമ്പാടം പാടശേഖരത്തിലെ നൂറേക്കർ നെൽകൃഷി വെള്ളത്തിനടിയിലായി. ഒന്നരമാസം പ്രായമായ ഇരുപ്പൂ കൃഷിയാണ് ഒരാഴ്ചയിലേറെയായി വെള്ളത്തിലായത്. കതിരുവരാറായ നെൽച്ചെടികൾ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണ് കർഷകർ. പത്തടി ഉയരത്തിലാണ് പാടത്ത് വെള്ളം കെട്ടിനിൽക്കുന്നത്. ഞായറാഴ്ച മഴ മാറിനിന്നെങ്കിലും വെള്ളം കുറയുന്നില്ലെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിലും ഇവിടെ നെൽകൃഷി നശിച്ചിരുന്നു. എന്നാൽ കൃഷിയുടെ ഇൻഷുറൻസ് തുകപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഒരേക്കർ നെൽകൃഷി നശിച്ച കർഷകന് അറുപതിനായിരം രൂപയോളം നഷ്ടപരിഹാരം ലഭിക്കേണ്ടിടത്ത് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് കർഷക സമിതി ഭാരവാഹികൾ പറഞ്ഞു. പ്രളയ ശേഷം മുണ്ടകൻ കൃഷിയിറക്കിയും ഇടവിളയായി പച്ചക്കറി കൃഷി നടത്തിയും കടബാധ്യതകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും കൃഷിനാശം.
സംരക്ഷണഭിത്തി തകർന്ന് 200 ഏക്കറിൽ കൃഷിനാശം
ചെറുതുരുത്തി: ദേശമംഗലം പല്ലൂർ ഈസ്റ്റ് പാടശേഖരത്തോട് ചേർന്നുള്ള ഭാരതപ്പുഴയുടെ സംരക്ഷണഭിത്തി തകർന്ന് 200 ഏക്കറിൽ കൃഷിനാശം. ദേശമംഗലം പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളുൾപ്പെടുന്ന പ്രദേശത്താണ് വ്യാപകമായി കൃഷിനാശം.
പല്ലൂർ നമ്പ്രം മുതൽ ഊറോലി വരെ ഇതിലുൾപ്പെടും. ഗെയിൽ പൈപ്പ്ലൈൻ പോകുന്നതിനുവേണ്ടി ഇവിടെ സംരക്ഷണഭിത്തി പൊളിച്ചിട്ടിരുന്നു. മറ്റൊരു ഭാഗത്തും സമാന പ്രതിസന്ധിയുണ്ട്.
രണ്ടിടങ്ങളിലും പുതിയ കോൺക്രീറ്റ് ഭിത്തി കെട്ടുകയാണ് യഥാർഥ പരിഹാരമെന്ന് പഞ്ചായത്തംഗം കെ. ജയരാജ് പറഞ്ഞു. ഗെയിൽ അധികൃതർ സംഭവസ്ഥലം സന്ദർശിക്കുകയും പൊളിഞ്ഞ ഭാഗത്ത് മണൽച്ചാക്കുകൊണ്ട് താത്കാലിക ഭിത്തി കെട്ടുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിനും യു.ആർ. പ്രദീപ് എം.എൽ.എ. നിർദേശം നൽകിയിട്ടുണ്ട്.
Content Highlights:Flood Affected Agriculture Land In Thrissur