ഹൈറേഞ്ചിലെ എരിപൊരിവെയിലിൽനിന്നു ഏലച്ചെടികളെ സംരക്ഷിക്കുന്നതിന് തണലൊരുക്കാൻ ഇടവിളയായി പാവൽകൃഷി നടത്തി അനുകരണീയമാതൃക സൃഷ്ടിക്കുകയാണ് രാജാക്കാട്ടെ വ്യാപാരിയും, കർഷകനുമായ സാബു കാരിയേലിൽ. ഒന്നരയേക്കറോളം സ്ഥലത്താണ് സാബു പുതിയതായി ഏലംകൃഷി ചെയ്തത്.
ഏലംകൃഷിക്ക് നല്ല തണൽ വേണ്ടിവരുമെന്നതിനാൽ മിക്ക കർഷകരും വലിയ വില നൽകി ഗ്രീൻ നെറ്റ് വിരിച്ച് തണലൊരുക്കുകയാണ് ചെയ്യുന്നത്. ലാഭകരവും എന്നാൽ പ്രകൃതിക്ക് ഇണങ്ങിയരീതിയിൽ എങ്ങനെ തണലൊരുക്കാം എന്ന ചിന്തയിൽ നിന്നാണ് ഏലകൃഷിക്കൊപ്പം ഇടവിളയായി പാവലും കൃഷി നടത്തി തണലൊരുക്കാം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് പ്രദേശത്തെ കർഷകരായ ഇടവഴിക്കൽ ജോസ്, സണ്ണി എന്നിവർക്ക് പാവൽ കൃഷിക്ക് സ്ഥലം പാട്ടത്തിനായി നൽകി. ഏലത്തിന് തണലും, തണുപ്പും നൽകുന്നതിനൊപ്പം വരുമാനവും ഇതുവഴി ലഭിക്കുന്നു. പാവയ്ക്കാക്ക് നിലവിൽ കിലോയ്ക്ക് 26 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.
ഏലത്തിന് തണൽ ഒരുക്കുന്നതിനൊപ്പം ഒരു വരുമാനമാർഗം കൂടി കണ്ടെത്താൻ കഴിയുന്ന ഈ കൃഷിരീതി മറ്റ് കർഷകർക്കും മാതൃകയാക്കാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
Content Highlights: Bitter melon sade for cardamom plant
ഏലംകൃഷിക്ക് നല്ല തണൽ വേണ്ടിവരുമെന്നതിനാൽ മിക്ക കർഷകരും വലിയ വില നൽകി ഗ്രീൻ നെറ്റ് വിരിച്ച് തണലൊരുക്കുകയാണ് ചെയ്യുന്നത്. ലാഭകരവും എന്നാൽ പ്രകൃതിക്ക് ഇണങ്ങിയരീതിയിൽ എങ്ങനെ തണലൊരുക്കാം എന്ന ചിന്തയിൽ നിന്നാണ് ഏലകൃഷിക്കൊപ്പം ഇടവിളയായി പാവലും കൃഷി നടത്തി തണലൊരുക്കാം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് പ്രദേശത്തെ കർഷകരായ ഇടവഴിക്കൽ ജോസ്, സണ്ണി എന്നിവർക്ക് പാവൽ കൃഷിക്ക് സ്ഥലം പാട്ടത്തിനായി നൽകി. ഏലത്തിന് തണലും, തണുപ്പും നൽകുന്നതിനൊപ്പം വരുമാനവും ഇതുവഴി ലഭിക്കുന്നു. പാവയ്ക്കാക്ക് നിലവിൽ കിലോയ്ക്ക് 26 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.
ഏലത്തിന് തണൽ ഒരുക്കുന്നതിനൊപ്പം ഒരു വരുമാനമാർഗം കൂടി കണ്ടെത്താൻ കഴിയുന്ന ഈ കൃഷിരീതി മറ്റ് കർഷകർക്കും മാതൃകയാക്കാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
Content Highlights: Bitter melon sade for cardamom plant