അഞ്ചുവർഷം മുമ്പാണ് ശ്രീദേവി അഞ്ച് പശുക്കളെ വാങ്ങുന്നത്. അവയ്ക്കായി, വീടിനോട് ചേർന്ന് ഒരു തൊഴുത്ത് കെട്ടി. ഇന്ന് വീടും തൊഴുത്തുമടങ്ങുന്ന 20 സെന്റിൽ അഞ്ചിന് പകരം 27 പശുക്കൾ നിരന്നുനിൽക്കുന്നു. ദിവസം 300 ലിറ്ററിലധികം പാലളക്കുമ്പോൾ ഈ പോലീസുകാരിയും കുടുംബവും സംതൃപ്തിയോടെ വെളുക്കെ ചിരിക്കുകയാണ്. മുരിക്കാശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീദേവിയും കുടുംബവും വീടിനോട് ചേർന്ന് നടത്തുന്ന പശുഫാം മാതൃകയാണ്. 2015-ലാണ് ശ്രീദേവിയും ഭർത്താവ് സാബുവും ചേർന്ന് പശുവളർത്തൽ തുടങ്ങിയത്.
ആദ്യവർഷം അഞ്ച് പശുക്കളായിരുന്നുവെങ്കിൽ അടുത്ത വർഷത്തോടെ അത് ഇരുപതായി. അതോടുകൂടി സൗകര്യങ്ങൾ കൂട്ടേണ്ടിവന്നു. ഇപ്പോൾ മുറ്റത്തും ഷീറ്റിട്ട് വൈക്കോലും മറ്റുപകരണങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ശ്രീദേവി ജോലിക്ക് പോകുന്ന സമയം മുഴുവൻ സാബുവിനാണ് മൃഗങ്ങളുടെ പരിപാലനം. നാടൻ തീറ്റയാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഇതിനായി റോഡരികിൽനിന്നു മറ്റ് പുരയിടങ്ങളിൽ നിന്ന് ലഭിക്കാവുന്ന പുല്ലുകൾ പരമാവധി ശേഖരിക്കും.ഇത് കൂടാതെ തൃശ്ശൂരിൽനിന്ന് വൈക്കോൽ എത്തിക്കും. സ്കൂൾ വിദ്യാർഥിനികളായ മക്കളും അച്ഛനേയും അമ്മയേയും സഹായിക്കും.
മൂന്ന് വർഷമായി വാഴത്തോപ്പ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പ്പാദിപ്പിക്കുന്ന കർഷകർക്കുള്ള അവാർഡ് ഇവർക്കാണ്. മുന്നൂറ് നാടൻകോഴികൾ, നൂറിലധികം മുയൽ, അമ്പതോളം ഗിനിക്കോഴികൾ, നൂറോളം താറാവുകൾ തുടങ്ങിയവയേയും ഈ ചെറിയ സ്ഥലത്ത് വളർത്തുന്നുണ്ട്. എല്ലാ ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നതിനായി നാൽപത് സെന്റ് സ്ഥലം വാങ്ങി പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
Content Highlights: Success story of young dairy farmer from idukki
ആദ്യവർഷം അഞ്ച് പശുക്കളായിരുന്നുവെങ്കിൽ അടുത്ത വർഷത്തോടെ അത് ഇരുപതായി. അതോടുകൂടി സൗകര്യങ്ങൾ കൂട്ടേണ്ടിവന്നു. ഇപ്പോൾ മുറ്റത്തും ഷീറ്റിട്ട് വൈക്കോലും മറ്റുപകരണങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ശ്രീദേവി ജോലിക്ക് പോകുന്ന സമയം മുഴുവൻ സാബുവിനാണ് മൃഗങ്ങളുടെ പരിപാലനം. നാടൻ തീറ്റയാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഇതിനായി റോഡരികിൽനിന്നു മറ്റ് പുരയിടങ്ങളിൽ നിന്ന് ലഭിക്കാവുന്ന പുല്ലുകൾ പരമാവധി ശേഖരിക്കും.ഇത് കൂടാതെ തൃശ്ശൂരിൽനിന്ന് വൈക്കോൽ എത്തിക്കും. സ്കൂൾ വിദ്യാർഥിനികളായ മക്കളും അച്ഛനേയും അമ്മയേയും സഹായിക്കും.
മൂന്ന് വർഷമായി വാഴത്തോപ്പ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പ്പാദിപ്പിക്കുന്ന കർഷകർക്കുള്ള അവാർഡ് ഇവർക്കാണ്. മുന്നൂറ് നാടൻകോഴികൾ, നൂറിലധികം മുയൽ, അമ്പതോളം ഗിനിക്കോഴികൾ, നൂറോളം താറാവുകൾ തുടങ്ങിയവയേയും ഈ ചെറിയ സ്ഥലത്ത് വളർത്തുന്നുണ്ട്. എല്ലാ ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നതിനായി നാൽപത് സെന്റ് സ്ഥലം വാങ്ങി പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
Content Highlights: Success story of young dairy farmer from idukki