ഈ പറമ്പ്, എന്തേയിങ്ങനെ കാടുപിടിച്ച് കിടക്കുന്നത്.. ഒന്ന് വെട്ടി വൃത്തിയാക്കിക്കൂടേ? മുരിയാട് പാറേക്കാട്ടുകരയിലെ തന്റെ പുരയിടത്തെച്ചൂണ്ടി ഇങ്ങനെ പറയുന്നവരോട് ടെന്നിസൻ ഡോക്ടർ ചിരിച്ചുകൊണ്ട് പറയും, നിങ്ങളൊന്ന് ശ്രദ്ധിച്ച് നോക്കൂ, ഇതെന്റെ കൃഷിയാണ്. നാലേക്കറിൽ വളർന്നുനിൽക്കുന്നത് ഡോക്ടറുടെ കുറുന്തോട്ടികൃഷിയാണെന്ന് അവരപ്പോഴാണറിയുന്നത്.
ആനന്ദപുരത്തെ തണ്ടിയേക്കൽ ടെന്നിസൻ ചാക്കോയെന്ന ഈ ദന്തഡോക്ടർക്ക് പാരമ്പര്യമായുള്ള ഭൂമിയിൽ കൃഷി മുടങ്ങരുതെന്ന് നിർബന്ധമാണ്. ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത കുറുന്തോട്ടിയുടെ വിപണിമൂല്യം അറിഞ്ഞപ്പോഴാണ് വ്യത്യസ്തമായ ഈ കൃഷിയിലേക്കിറങ്ങാൻ ടെന്നിസൻ തീരുമാനിച്ചത്. മറ്റത്തൂർ ലേബർ സഹകരണസംഘം ഔഷധകൃഷിക്കായി കർഷകരുമായി ചേർന്ന് നടത്തുന്ന പദ്ധതികളിൽനിന്നാണ് കുറുന്തോട്ടികൃഷിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്.
കൃഷിക്കുവേണ്ട പിന്തുണയെല്ലാം സംഘത്തിൽനിന്ന് ലഭ്യമായി. വൻകിട ആയുർവേദ കമ്പനികൾക്ക് കരാർ അടിസ്ഥാനത്തിൽ കുറുന്തോട്ടി നൽകുന്ന സൊസൈറ്റി, വിത്ത് മുതൽ വിപണി വരെയുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്തതോടെ കുറുന്തോട്ടിയുടെ വിപണിസാധ്യത ഉറപ്പായി. ഇലയൊഴിച്ചുള്ളതെല്ലാം വിൽപ്പന നടത്താവുന്ന കുറുന്തോട്ടിക്ക് വിപണിയിൽ നല്ല വിലയുണ്ട്.
ജൂണിലാണ് വിത്ത് വിതച്ച് കൃഷിയാരംഭിച്ചത്. ആവശ്യമായ 12 കിലോ കുറുന്തോട്ടിവിത്ത് സൊസൈറ്റിയിൽനിന്നാണ് ലഭ്യമായത്. സൊസൈറ്റിയുടെ കീഴിലുള്ള മൺസൂൺ ആർമി തൊഴിലാളികൾ നിലമൊരുക്കി. വിദഗ്ധപരിശീലനം നേടിയവരാണ് വിത്ത് പാകിയത്. ഇപ്പോൾ കുറുന്തോട്ടിച്ചെടികൾ വിളവെടുപ്പിന് പാകമായി.
കൃഷിയിൽ കൗതുകങ്ങളൊരുക്കി
പുതിയ കാലത്തിന്റെ അഭിരുചികളെക്കൂടി കൃഷിയിടത്തിൽ എത്തിക്കാനാണ് ടെന്നിസൺ ഡോക്ടറുടെ ശ്രമം. മൂന്ന് വർഷം മുമ്പ് നട്ട നാനൂറിലധികം പ്ലാവുകൾ കായ്ക്കാറായി. അറുപത് കടപ്ലാവുകളുമുണ്ട്. പരമ്പരാഗത കർഷകരായ കുടുംബത്തിന്റെ പ്രധാനകൃഷി വാഴയും ജാതിയും തെങ്ങുമാണ്.
മാളയിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോക്ടർ ടെന്നിസൻ ചാക്കോ നാലുവർഷം മുമ്പാണ് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി കൃഷിയിൽ സജീവമായത്. ആറേക്കർ സ്ഥലത്തും കൃഷിയിൽ വൈവിധ്യം ഒരുക്കുകയാണ് ഈ അമ്പതുകാരൻ. ആയിരത്തിലേറെ നിവേദ്യകദളിവാഴ, ഇരുനൂറ്റമ്പത് മാങ്കോസ്റ്റിൻ മരങ്ങൾ, അറുപത് റമ്പൂട്ടാൻ...
Content Highlights:Dentist who cultivates Kurumtotti (Sida rhombifolia) at Thrissur
ആനന്ദപുരത്തെ തണ്ടിയേക്കൽ ടെന്നിസൻ ചാക്കോയെന്ന ഈ ദന്തഡോക്ടർക്ക് പാരമ്പര്യമായുള്ള ഭൂമിയിൽ കൃഷി മുടങ്ങരുതെന്ന് നിർബന്ധമാണ്. ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത കുറുന്തോട്ടിയുടെ വിപണിമൂല്യം അറിഞ്ഞപ്പോഴാണ് വ്യത്യസ്തമായ ഈ കൃഷിയിലേക്കിറങ്ങാൻ ടെന്നിസൻ തീരുമാനിച്ചത്. മറ്റത്തൂർ ലേബർ സഹകരണസംഘം ഔഷധകൃഷിക്കായി കർഷകരുമായി ചേർന്ന് നടത്തുന്ന പദ്ധതികളിൽനിന്നാണ് കുറുന്തോട്ടികൃഷിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്.
കൃഷിക്കുവേണ്ട പിന്തുണയെല്ലാം സംഘത്തിൽനിന്ന് ലഭ്യമായി. വൻകിട ആയുർവേദ കമ്പനികൾക്ക് കരാർ അടിസ്ഥാനത്തിൽ കുറുന്തോട്ടി നൽകുന്ന സൊസൈറ്റി, വിത്ത് മുതൽ വിപണി വരെയുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്തതോടെ കുറുന്തോട്ടിയുടെ വിപണിസാധ്യത ഉറപ്പായി. ഇലയൊഴിച്ചുള്ളതെല്ലാം വിൽപ്പന നടത്താവുന്ന കുറുന്തോട്ടിക്ക് വിപണിയിൽ നല്ല വിലയുണ്ട്.
ജൂണിലാണ് വിത്ത് വിതച്ച് കൃഷിയാരംഭിച്ചത്. ആവശ്യമായ 12 കിലോ കുറുന്തോട്ടിവിത്ത് സൊസൈറ്റിയിൽനിന്നാണ് ലഭ്യമായത്. സൊസൈറ്റിയുടെ കീഴിലുള്ള മൺസൂൺ ആർമി തൊഴിലാളികൾ നിലമൊരുക്കി. വിദഗ്ധപരിശീലനം നേടിയവരാണ് വിത്ത് പാകിയത്. ഇപ്പോൾ കുറുന്തോട്ടിച്ചെടികൾ വിളവെടുപ്പിന് പാകമായി.
കൃഷിയിൽ കൗതുകങ്ങളൊരുക്കി
പുതിയ കാലത്തിന്റെ അഭിരുചികളെക്കൂടി കൃഷിയിടത്തിൽ എത്തിക്കാനാണ് ടെന്നിസൺ ഡോക്ടറുടെ ശ്രമം. മൂന്ന് വർഷം മുമ്പ് നട്ട നാനൂറിലധികം പ്ലാവുകൾ കായ്ക്കാറായി. അറുപത് കടപ്ലാവുകളുമുണ്ട്. പരമ്പരാഗത കർഷകരായ കുടുംബത്തിന്റെ പ്രധാനകൃഷി വാഴയും ജാതിയും തെങ്ങുമാണ്.
മാളയിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോക്ടർ ടെന്നിസൻ ചാക്കോ നാലുവർഷം മുമ്പാണ് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി കൃഷിയിൽ സജീവമായത്. ആറേക്കർ സ്ഥലത്തും കൃഷിയിൽ വൈവിധ്യം ഒരുക്കുകയാണ് ഈ അമ്പതുകാരൻ. ആയിരത്തിലേറെ നിവേദ്യകദളിവാഴ, ഇരുനൂറ്റമ്പത് മാങ്കോസ്റ്റിൻ മരങ്ങൾ, അറുപത് റമ്പൂട്ടാൻ...
Content Highlights:Dentist who cultivates Kurumtotti (Sida rhombifolia) at Thrissur