ഒരു വാഴക്കുല വെട്ടിവിറ്റാൽ 300 രൂപ കിട്ടുമെങ്കിൽ വാഴയുടെ സമഗ്രഭാഗങ്ങളും ഉത്പന്നങ്ങളാക്കി മാറ്റിയാൽ 3000 രൂപ കിട്ടുമെന്ന് നമുക്ക് പറഞ്ഞു തരുന്നത് ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് ജിസി ജോർജാണ്. തെങ്ങ്, വാഴ, ചെറുധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയെടുക്കാൻ കഴിയുന്ന നിരവധി മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇത്തവണ വെള്ളാനിക്കരയിൽ നടന്ന അന്താരാഷ്ട്ര കാർഷികമേളയിൽ പങ്കെടുക്കാൻ ഇവരെത്തിയത്.
ഒരു വെള്ളരിക്കയിൽ നിന്ന് എന്തെല്ലാം ഉത്പന്നങ്ങൾ ഉണ്ടാക്കാം? സ്ക്വാഷ്, സോപ്പ്, ഫെയ്സ്പാക്ക് എന്നിവയെല്ലാം ഈ പച്ചക്കറിയിൽ നിന്നുമുണ്ടാക്കാം. വിദേശരാജ്യങ്ങളിലേക്ക് പോലും കയറ്റിയയക്കാം. വീട്ടിൽ ചാമ്പക്കയും ഇലുമ്പൻപുളിയും പഴുത്ത് താഴെവീണുപോകാതെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നൊക്കെ ഇവർ പറഞ്ഞുതരും. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്.
റോബസ്റ്റയിൽ നിന്ന് റെഡി ടു സെർവ് ഡ്രിങ്ക്
റോബസ്റ്റ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ നല്ല പാനീയമാണ് ഇത്. എൻസൈമിന്റെ പ്രവർത്തനഫലമായി റോബസ്റ്റയുടെ പൾപ്പിൽ നിന്നും ഉണ്ടാക്കുന്നതാണ് ഇത്. റോബസ്റ്റയുടെ തനത് ജ്യൂസാണ് ഇത്. കൊച്ചുകുട്ടികൾക്കു പോലും കുടിക്കാൻ പറ്റുന്നതാണ്. ജിസി പറയുന്നു.
ജിസി ജോർജ്
വാഴയുടെ സമഗ്രഭാഗങ്ങളും ചേർത്തുകൊണ്ടുള്ള ഉത്പന്നങ്ങളാണ് ഇവർ പരിചയപ്പെടുത്തുന്നത്. വാഴപിണ്ടിയിൽ നിന്നുള്ള ജ്യൂസുകൾ, അച്ചാർ, ഏത്തക്കായയുടെ പൊടി ഉപയോഗിച്ചുള്ള ചട്ണി എന്നിവയെല്ലാം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നുണ്ട്.
മധുരം ചേർക്കാതെ കഴിക്കാൻ പറ്റുന്ന പഴുത്ത നേന്ത്രക്കായ ഉണങ്ങിയതും മറ്റൊരു ഉത്പന്നമാണ്. ഒരു വർഷത്തോളം കേടുകൂടാതിരിക്കുന്നതാണ് പച്ചക്കായ ഉപയോഗിച്ചുണ്ടാക്കുന്ന പൊടികൾ. പൊടികൾ ചേർ്ത്തുണ്ടാക്കുന്ന ഗുലാബ് ജാമുൻ മിക്സ് അതീവ രുചികരമാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
വിവിധങ്ങളായ ഏഴോളം ധാന്യങ്ങൾ വറുത്തു പൊടിച്ചെടുക്കുന്ന, രാസവസ്തുക്കളൊന്നും ചേർക്കാത്ത ഉത്പന്നങ്ങൾ പ്രമേഹരോഗികൾക്കും കഴിക്കാവുന്നതാണ്. മാംസ്യം, ധാതുവലണങ്ങൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ജിസി പറയുന്നു.
കുറുമ മിക്സ്, മുതിര ചമ്മന്തി
തേങ്ങയെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇവർ തയ്യാറാക്കുന്ന വെന്ത വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. വെളിച്ചെണ്ണ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന പീര ചേർത്തുള്ള കുറുമ മിക്സ്, ചമ്മന്തിപ്പൊടി എന്നിവയെല്ലാമുണ്ട്. പ്രമേഹ രോഗികൾക്കായി മുതിര ചേർത്തുള്ള ചമ്മന്തിപ്പൊടിയും, ഔഷധസസ്യങ്ങളായ ചങ്ങലം പരണ്ട, കൂവളത്തിന്റെ ഇല എന്നിവയെല്ലാം ചേർത്ത ചമ്മന്തിപ്പൊടിയും ഇവർ തയ്യാറാക്കുന്നു. എണ്ണയില്ലാതെ വറുത്തെടുക്കുന്ന നാളീകേര ചിപ്സ് മറ്റൊരു ഉത്പന്നമാണ്.
വൈഗ പോലുള്ള മേളകൾ കർഷക സംരംഭകർക്ക് ഗുണം ചെയ്യുമെന്ന് ജിസി പറയുന്നു. എല്ലാ കൃഷിഭവനുകളോടുമനുബന്ധിച്ച് ഇക്കോഷോപ്പുകൾ ഉണ്ടാകണം. ഉത്പാദനച്ചിലവ് എല്ലാം കഴിഞ്ഞാലും 50 രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കാവുന്നതാണെന്ന് ഇവർ ഓർമപ്പെടുത്തുന്നു. കർഷകരുണ്ടെങ്കിലേ സംരംഭകരുള്ളു. ഇവർ രണ്ടുപേരുടെയും ഉത്പന്നങ്ങളുണ്ടെങ്കിലേ പൊതുജനങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളുവെന്നും ജിസി ഓർമിപ്പിക്കുന്നു.
ഒരു വെള്ളരിക്കയിൽ നിന്ന് എന്തെല്ലാം ഉത്പന്നങ്ങൾ ഉണ്ടാക്കാം? സ്ക്വാഷ്, സോപ്പ്, ഫെയ്സ്പാക്ക് എന്നിവയെല്ലാം ഈ പച്ചക്കറിയിൽ നിന്നുമുണ്ടാക്കാം. വിദേശരാജ്യങ്ങളിലേക്ക് പോലും കയറ്റിയയക്കാം. വീട്ടിൽ ചാമ്പക്കയും ഇലുമ്പൻപുളിയും പഴുത്ത് താഴെവീണുപോകാതെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നൊക്കെ ഇവർ പറഞ്ഞുതരും. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്.
റോബസ്റ്റയിൽ നിന്ന് റെഡി ടു സെർവ് ഡ്രിങ്ക്
റോബസ്റ്റ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ നല്ല പാനീയമാണ് ഇത്. എൻസൈമിന്റെ പ്രവർത്തനഫലമായി റോബസ്റ്റയുടെ പൾപ്പിൽ നിന്നും ഉണ്ടാക്കുന്നതാണ് ഇത്. റോബസ്റ്റയുടെ തനത് ജ്യൂസാണ് ഇത്. കൊച്ചുകുട്ടികൾക്കു പോലും കുടിക്കാൻ പറ്റുന്നതാണ്. ജിസി പറയുന്നു.
ജിസി ജോർജ്
വാഴയുടെ സമഗ്രഭാഗങ്ങളും ചേർത്തുകൊണ്ടുള്ള ഉത്പന്നങ്ങളാണ് ഇവർ പരിചയപ്പെടുത്തുന്നത്. വാഴപിണ്ടിയിൽ നിന്നുള്ള ജ്യൂസുകൾ, അച്ചാർ, ഏത്തക്കായയുടെ പൊടി ഉപയോഗിച്ചുള്ള ചട്ണി എന്നിവയെല്ലാം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നുണ്ട്.
മധുരം ചേർക്കാതെ കഴിക്കാൻ പറ്റുന്ന പഴുത്ത നേന്ത്രക്കായ ഉണങ്ങിയതും മറ്റൊരു ഉത്പന്നമാണ്. ഒരു വർഷത്തോളം കേടുകൂടാതിരിക്കുന്നതാണ് പച്ചക്കായ ഉപയോഗിച്ചുണ്ടാക്കുന്ന പൊടികൾ. പൊടികൾ ചേർ്ത്തുണ്ടാക്കുന്ന ഗുലാബ് ജാമുൻ മിക്സ് അതീവ രുചികരമാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
വിവിധങ്ങളായ ഏഴോളം ധാന്യങ്ങൾ വറുത്തു പൊടിച്ചെടുക്കുന്ന, രാസവസ്തുക്കളൊന്നും ചേർക്കാത്ത ഉത്പന്നങ്ങൾ പ്രമേഹരോഗികൾക്കും കഴിക്കാവുന്നതാണ്. മാംസ്യം, ധാതുവലണങ്ങൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ജിസി പറയുന്നു.
കുറുമ മിക്സ്, മുതിര ചമ്മന്തി
തേങ്ങയെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇവർ തയ്യാറാക്കുന്ന വെന്ത വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. വെളിച്ചെണ്ണ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന പീര ചേർത്തുള്ള കുറുമ മിക്സ്, ചമ്മന്തിപ്പൊടി എന്നിവയെല്ലാമുണ്ട്. പ്രമേഹ രോഗികൾക്കായി മുതിര ചേർത്തുള്ള ചമ്മന്തിപ്പൊടിയും, ഔഷധസസ്യങ്ങളായ ചങ്ങലം പരണ്ട, കൂവളത്തിന്റെ ഇല എന്നിവയെല്ലാം ചേർത്ത ചമ്മന്തിപ്പൊടിയും ഇവർ തയ്യാറാക്കുന്നു. എണ്ണയില്ലാതെ വറുത്തെടുക്കുന്ന നാളീകേര ചിപ്സ് മറ്റൊരു ഉത്പന്നമാണ്.
വൈഗ പോലുള്ള മേളകൾ കർഷക സംരംഭകർക്ക് ഗുണം ചെയ്യുമെന്ന് ജിസി പറയുന്നു. എല്ലാ കൃഷിഭവനുകളോടുമനുബന്ധിച്ച് ഇക്കോഷോപ്പുകൾ ഉണ്ടാകണം. ഉത്പാദനച്ചിലവ് എല്ലാം കഴിഞ്ഞാലും 50 രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കാവുന്നതാണെന്ന് ഇവർ ഓർമപ്പെടുത്തുന്നു. കർഷകരുണ്ടെങ്കിലേ സംരംഭകരുള്ളു. ഇവർ രണ്ടുപേരുടെയും ഉത്പന്നങ്ങളുണ്ടെങ്കിലേ പൊതുജനങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളുവെന്നും ജിസി ഓർമിപ്പിക്കുന്നു.