കോഴിക്കോട്: സംസ്ഥാനത്ത് നാടൻമീനുകളിൽ പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനം. കാർഷികരംഗത്തെ അമിതകീടനാശിനി പ്രയോഗമാണ് ഇതിനു കാരണമായി പറയുന്നത്. ഇതോടൊപ്പം മീനുകൾക്ക് ഗുരുതരമായ കരൾ, വൃക്ക രോഗങ്ങൾ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലാ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.സി. ചിത്രയുടെ നേതൃത്വത്തിൽ ഗവേഷകവിദ്യാർഥി കെ.പി. ആസിഫയാണ് പഠനം നടത്തിയത്.
കേരളത്തിൽ സാധാരണ കാണുന്ന പള്ളത്തി ഉൾപ്പെടെയുള്ളവയിലായിരുന്നു പഠനം. പുഴകളിലും വയലുകളിലും ഒരുപോലെ കണ്ടുവരുന്ന മീനുകളെയാണ് പരിശോധിച്ചത്. ഇതിൽ പള്ളത്തിയുടെ പ്രത്യുത്പാദനശേഷി വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. മീൻമുട്ടയുടെ വലുപ്പത്തിലും എണ്ണത്തിലും കുറവുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വാഴകളിൽ പ്രയോഗിക്കുന്ന ക്ലോർഡകോൺ കീടനാശിനിയാണ് മീനുകളിൽ രോഗമുണ്ടാക്കുന്നത്. കെനവൻ എന്ന പേരിലാണ് കേരളത്തിൽ ഈ കീടനാശിനി ലഭിക്കുന്നത്. പല രാജ്യങ്ങളിലും നിരോധിച്ച കീടനാശിനിയാണിത്. മണ്ണിലൂടെയും മഴവെള്ളത്തിലൂടെയുമാണ് ഇവ മീനുകളിലെത്തുന്നത്.
കീടനാശിനിസാന്നിധ്യം മീനുകളിൽ കരളിന്റെ വലുപ്പത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. വൃക്കരോഗവും രക്തയോട്ടം നിലയ്ക്കുന്നതും തലച്ചോറിനെ ബാധിക്കുന്നു.
കീടനാശിനി കലർന്ന മത്സ്യം കഴിക്കുന്നത് മനുഷ്യരുടെ പ്രത്യുത്പാദനശേഷിയെയും ബാധിച്ചേക്കാമെന്ന് പഠനം പറയുന്നു. കോട്ടയ്ക്കലിലെ വയലുകളിൽനിന്നും ചാലിയാർ പുഴയിൽനിന്നുമാണ് പഠനത്തിനുള്ള മീനുകളെ ശേഖരിച്ചത്. ചാലിയാറിൽ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളിൽ ക്ലോർഡകോണിന് പുറമേ മറ്റുപല കീടനാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
2012 മുതൽ 2018 വരെയായിരുന്നു പഠനം. ഓരോ വർഷം കഴിയുംതോറും പള്ളത്തിയുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞവർഷം മഴ കുറഞ്ഞതിനാൽ കീടനാശിനിയുടെ തോത് കൂടുതലായിരുന്നു. പള്ളത്തി കൂടുതൽ ലഭിക്കുന്ന ആലപ്പുഴയിൽ ഇപ്പോൾ അവയെ കാണാറില്ലെന്ന് മീൻപിടിത്തക്കാരും പറയുന്നു.
Content highlights: Agriculture, Organic farming, Aqua culture
കാലിക്കറ്റ് സർവകലാശാലാ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.സി. ചിത്രയുടെ നേതൃത്വത്തിൽ ഗവേഷകവിദ്യാർഥി കെ.പി. ആസിഫയാണ് പഠനം നടത്തിയത്.
കേരളത്തിൽ സാധാരണ കാണുന്ന പള്ളത്തി ഉൾപ്പെടെയുള്ളവയിലായിരുന്നു പഠനം. പുഴകളിലും വയലുകളിലും ഒരുപോലെ കണ്ടുവരുന്ന മീനുകളെയാണ് പരിശോധിച്ചത്. ഇതിൽ പള്ളത്തിയുടെ പ്രത്യുത്പാദനശേഷി വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. മീൻമുട്ടയുടെ വലുപ്പത്തിലും എണ്ണത്തിലും കുറവുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വാഴകളിൽ പ്രയോഗിക്കുന്ന ക്ലോർഡകോൺ കീടനാശിനിയാണ് മീനുകളിൽ രോഗമുണ്ടാക്കുന്നത്. കെനവൻ എന്ന പേരിലാണ് കേരളത്തിൽ ഈ കീടനാശിനി ലഭിക്കുന്നത്. പല രാജ്യങ്ങളിലും നിരോധിച്ച കീടനാശിനിയാണിത്. മണ്ണിലൂടെയും മഴവെള്ളത്തിലൂടെയുമാണ് ഇവ മീനുകളിലെത്തുന്നത്.
കീടനാശിനിസാന്നിധ്യം മീനുകളിൽ കരളിന്റെ വലുപ്പത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. വൃക്കരോഗവും രക്തയോട്ടം നിലയ്ക്കുന്നതും തലച്ചോറിനെ ബാധിക്കുന്നു.
കീടനാശിനി കലർന്ന മത്സ്യം കഴിക്കുന്നത് മനുഷ്യരുടെ പ്രത്യുത്പാദനശേഷിയെയും ബാധിച്ചേക്കാമെന്ന് പഠനം പറയുന്നു. കോട്ടയ്ക്കലിലെ വയലുകളിൽനിന്നും ചാലിയാർ പുഴയിൽനിന്നുമാണ് പഠനത്തിനുള്ള മീനുകളെ ശേഖരിച്ചത്. ചാലിയാറിൽ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളിൽ ക്ലോർഡകോണിന് പുറമേ മറ്റുപല കീടനാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
2012 മുതൽ 2018 വരെയായിരുന്നു പഠനം. ഓരോ വർഷം കഴിയുംതോറും പള്ളത്തിയുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞവർഷം മഴ കുറഞ്ഞതിനാൽ കീടനാശിനിയുടെ തോത് കൂടുതലായിരുന്നു. പള്ളത്തി കൂടുതൽ ലഭിക്കുന്ന ആലപ്പുഴയിൽ ഇപ്പോൾ അവയെ കാണാറില്ലെന്ന് മീൻപിടിത്തക്കാരും പറയുന്നു.
Content highlights: Agriculture, Organic farming, Aqua culture