വിനോദ സഞ്ചാരമേഖല നമ്മുടെ നാട്ടിൽ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അക്വാഫാം ടൂറിസം വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ല. മത്സ്യകർഷകരുടെ വരുമാന വർദ്ധന സാധ്യമാക്കുന്നതിൽ നമ്മുടെ മത്സ്യകൃഷി ഫാമുകൾ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാവുന്നതാണ്. മത്സ്യകുളങ്ങൾ സന്ദർശിക്കുന്നതിനും മത്സ്യങ്ങളെ നേരിട്ട് കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി അക്വാഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താം. ഫാമുകളിൽ ആംഗ്ലിങ് അഥവാ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമൊരുക്കാം.
ആംഗ്ലിങ് പാശ്ചാത്യരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു വിനോദമാണ്. പല പാശ്ചാത്യരാജ്യങ്ങളിലും ഇതിനു പറ്റിയ മത്സ്യങ്ങളെ ജലാശയങ്ങളിൽ വളർത്തുന്നു. വേഗം ഇരകൊത്തുന്ന പ്രകൃതം, നല്ല കൗശലം, ചൂണ്ട വിഴുങ്ങിയാലും ചൂണ്ടക്കാരനെ വിഷമിപ്പിക്കുന്ന തരത്തിൽ ജീവനുവേണ്ടി പൊരുതുന്ന സ്വഭാവം എന്നിവയ്ക്കു പുറമെ പിടിച്ചെടുത്താൽ തിന്നാൻ നല്ല രുചിയുള്ള മാംസം, ഉയർന്ന കമ്പോളവില എന്നീ ഗുണങ്ങളാണ് സ്പോർട്ട്സ് മത്സ്യങ്ങൾക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങൾ. പാശ്ചാത്യരുടെ ട്രൗട്ട് മത്സ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥർ തങ്ങളുടെ വേനൽക്കാല ആസ്ഥാനങ്ങളായ കാശ്മീർ, നീലഗിരി എന്നിവിടങ്ങളിൽ ട്രൗട്ട് മത്സ്യങ്ങളെ കൊണ്ടുവന്ന് വളർത്തിയിരുന്നു.
വിനോദപ്രിയരായ അനേകം സഞ്ചാരികളെ കാശ്മീരിലേയും ഊട്ടിയിലേയും കുളുവിലേയും ട്രൗട്ട് ജലാശയങ്ങൾ ആകർഷിച്ചു വരുന്നു. സ്പോർട്ട് മത്സ്യങ്ങളായി ഉപയോഗിക്കാവുന്ന ഇന്ത്യൻ മത്സ്യങ്ങളെന്ന നിലയിൽ മഹ്സീറുകളും കാവേരി മീനും പ്രസിദ്ധി നേടിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ പൊതുവെ തണുപ്പ് കാലാവസ്ഥയുള്ള ഹൈറേഞ്ചിൽ മാത്രമാണ് വളരുന്നത്.
കേരളത്തിൽ ഹൈറേഞ്ച് പ്രദേശങ്ങൾക്ക് പുറമെ ആംഗ്ലിങ്ങിനു പയോഗിക്കാവുന്ന ഒന്നാംതരം മീനാണ് കാളാഞ്ചി. ആംഗ്ലിങ്ങ് മത്സ്യത്തിനുണ്ടായിരിക്കേണ്ട ഏതാണ്ട് എല്ലാ ഗുണങ്ങളും കാളാഞ്ചിക്കുണ്ട്. ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും.വേഗം ചൂണ്ട കൊത്തുന്ന സ്വഭാവം, ത്വരിത വളർച്ച, ഉയർന്ന കമ്പോളവില എന്നിവയെല്ലാം കാളാഞ്ചിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
വിനോദസഞ്ചാരികൾ ഏറെ സന്ദർശിക്കുന്ന പ്രദേശങ്ങളിൽ കാളാഞ്ചി വളർത്താം. രണ്ട് ഹെക്ടറോ അതിലധികമോ വിസ്തൃതിയുള്ള ജലാശയങ്ങളാണെങ്കിൽ നന്ന്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ബണ്ടുകളും മറ്റും വൃത്തിയായി സൂക്ഷിക്കണം.കുളങ്ങളുടെ ബണ്ടുകളിൽ പുല്ല് വച്ച് പിടിപ്പിച്ച് (ടഫിംഗ്) ഇത് സാധ്യമാക്കാം.കുളത്തിന്റെ ആഴം 4-5 അടി മതിയാവും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം.
വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ തണൽമരങ്ങളോ മറ്റ് സംവിധാനങ്ങളോ ബണ്ടുകളിൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മരച്ചില്ലകൾ കലാഭംഗിയോടെ വെട്ടി വൃത്തിയായി സൂക്ഷിക്കണം. ബണ്ടുകളിൽ മഷ്റൂം ഹട്ടുകളോ പാരസോളുകളോ ഒരുക്കാം. ചൂണ്ടയിടുന്നവർക്ക് വിശ്രമിക്കാൻ മുളകളോ മരക്കഷണങ്ങളോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇരിപ്പിടങ്ങളോ കുളങ്ങളിലേക്ക് തള്ളി നിൽക്കുന്ന പ്ലാറ്റുഫോമുകളോ വേണം.
മത്സ്യം വളർത്തലും ആംഗ്ലിങ്ങും സംയോജിപ്പിച്ച് നടത്താൻ വിനോദസഞ്ചാര സീസണിന് 3-4 മാസം മുമ്പേ കുളങ്ങൾ വറ്റിച്ച് ഉണക്കിയെടുത്ത് ആവശ്യത്തിന് കുമ്മായം ചേർക്കണം.ഇതിനു ശേഷം വെള്ളം നിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ സംഭരിക്കാം. ആംഗ്ലിങ്ങ് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മത്സ്യകൃഷിയിൽ ചെയ്യുന്നതു പോലെ മറ്റ് മത്സ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കണമെന്നില്ല. ശാസ്ത്രീയമായി ഒരുക്കിയ കുളങ്ങളിൽ ഒരു ഏക്കറിൽ 1000 മുതൽ 2500 വരെ കുഞ്ഞുങ്ങളെ സംഭരിക്കാം.ഗ്രേഡിംഗിനു ശേഷം ഒരേ വലുപ്പമുള്ള കുഞ്ഞുങ്ങളെ വേണം സംഭരിക്കാൻ. അല്ലാത്ത പക്ഷം വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ പിടിച്ചു തിന്നാൻ സാദ്ധ്യതയുണ്ട്.
6 മുതൽ 10 സെ.മീറ്റർ വരെ വലുപ്പമുള്ള പീനിങ്ങിനു ശേഷമുള്ള വിത്ത്, പൊരുത്തപ്പെടുത്തിയതിനു ശേഷം സംഭരിക്കുന്നതായിരിക്കും അഭികാമ്യം.ദ്രുത വളർച്ച ഉറപ്പാക്കാൻ കൃത്രിമതീറ്റ ആവശ്യമായ അളവിൽ നൽകണം.ജലത്തിന്റെ ഗുണനിലവാരം നിലനിർത്താൻ ആവശ്യമായ ഘട്ടങ്ങളിൽ ജലവിനിമയം നടത്തണം. കുളങ്ങളിൽ സഞ്ചരിക്കാൻ ഉതകുന്ന വിധത്തിൽ ഏതാനും പെഡൽ ബോട്ടുകളും സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.
വിനോദ സഞ്ചാരികൾ ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ അപ്പപ്പോൾ പാചകം ചെയ്ത് നൽകാനും മറ്റ് ഭക്ഷണങ്ങളും കരിക്കുൾപ്പെടെയുള്ള പാനീയങ്ങളും വില്ക്കുന്നതിനുള്ള ലഘു ഭക്ഷണശാലയും ഒരുക്കി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാം.വിനോദസഞ്ചാര സീസൺ കഴിഞ്ഞയുടൻ വിളവെടുപ്പ് നടത്തി ബാക്കിയുള്ള മത്സ്യങ്ങളെ പിടിച്ചെടുക്കാം.
(ഫിഷറീസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറാണ് ലേഖകൻ)
Content highlights: Aqua tourism, Agriculture, Fish farming
ആംഗ്ലിങ് പാശ്ചാത്യരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു വിനോദമാണ്. പല പാശ്ചാത്യരാജ്യങ്ങളിലും ഇതിനു പറ്റിയ മത്സ്യങ്ങളെ ജലാശയങ്ങളിൽ വളർത്തുന്നു. വേഗം ഇരകൊത്തുന്ന പ്രകൃതം, നല്ല കൗശലം, ചൂണ്ട വിഴുങ്ങിയാലും ചൂണ്ടക്കാരനെ വിഷമിപ്പിക്കുന്ന തരത്തിൽ ജീവനുവേണ്ടി പൊരുതുന്ന സ്വഭാവം എന്നിവയ്ക്കു പുറമെ പിടിച്ചെടുത്താൽ തിന്നാൻ നല്ല രുചിയുള്ള മാംസം, ഉയർന്ന കമ്പോളവില എന്നീ ഗുണങ്ങളാണ് സ്പോർട്ട്സ് മത്സ്യങ്ങൾക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങൾ. പാശ്ചാത്യരുടെ ട്രൗട്ട് മത്സ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥർ തങ്ങളുടെ വേനൽക്കാല ആസ്ഥാനങ്ങളായ കാശ്മീർ, നീലഗിരി എന്നിവിടങ്ങളിൽ ട്രൗട്ട് മത്സ്യങ്ങളെ കൊണ്ടുവന്ന് വളർത്തിയിരുന്നു.
വിനോദപ്രിയരായ അനേകം സഞ്ചാരികളെ കാശ്മീരിലേയും ഊട്ടിയിലേയും കുളുവിലേയും ട്രൗട്ട് ജലാശയങ്ങൾ ആകർഷിച്ചു വരുന്നു. സ്പോർട്ട് മത്സ്യങ്ങളായി ഉപയോഗിക്കാവുന്ന ഇന്ത്യൻ മത്സ്യങ്ങളെന്ന നിലയിൽ മഹ്സീറുകളും കാവേരി മീനും പ്രസിദ്ധി നേടിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ പൊതുവെ തണുപ്പ് കാലാവസ്ഥയുള്ള ഹൈറേഞ്ചിൽ മാത്രമാണ് വളരുന്നത്.
കേരളത്തിൽ ഹൈറേഞ്ച് പ്രദേശങ്ങൾക്ക് പുറമെ ആംഗ്ലിങ്ങിനു പയോഗിക്കാവുന്ന ഒന്നാംതരം മീനാണ് കാളാഞ്ചി. ആംഗ്ലിങ്ങ് മത്സ്യത്തിനുണ്ടായിരിക്കേണ്ട ഏതാണ്ട് എല്ലാ ഗുണങ്ങളും കാളാഞ്ചിക്കുണ്ട്. ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും.വേഗം ചൂണ്ട കൊത്തുന്ന സ്വഭാവം, ത്വരിത വളർച്ച, ഉയർന്ന കമ്പോളവില എന്നിവയെല്ലാം കാളാഞ്ചിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
വിനോദസഞ്ചാരികൾ ഏറെ സന്ദർശിക്കുന്ന പ്രദേശങ്ങളിൽ കാളാഞ്ചി വളർത്താം. രണ്ട് ഹെക്ടറോ അതിലധികമോ വിസ്തൃതിയുള്ള ജലാശയങ്ങളാണെങ്കിൽ നന്ന്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ബണ്ടുകളും മറ്റും വൃത്തിയായി സൂക്ഷിക്കണം.കുളങ്ങളുടെ ബണ്ടുകളിൽ പുല്ല് വച്ച് പിടിപ്പിച്ച് (ടഫിംഗ്) ഇത് സാധ്യമാക്കാം.കുളത്തിന്റെ ആഴം 4-5 അടി മതിയാവും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം.
വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ തണൽമരങ്ങളോ മറ്റ് സംവിധാനങ്ങളോ ബണ്ടുകളിൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മരച്ചില്ലകൾ കലാഭംഗിയോടെ വെട്ടി വൃത്തിയായി സൂക്ഷിക്കണം. ബണ്ടുകളിൽ മഷ്റൂം ഹട്ടുകളോ പാരസോളുകളോ ഒരുക്കാം. ചൂണ്ടയിടുന്നവർക്ക് വിശ്രമിക്കാൻ മുളകളോ മരക്കഷണങ്ങളോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇരിപ്പിടങ്ങളോ കുളങ്ങളിലേക്ക് തള്ളി നിൽക്കുന്ന പ്ലാറ്റുഫോമുകളോ വേണം.
മത്സ്യം വളർത്തലും ആംഗ്ലിങ്ങും സംയോജിപ്പിച്ച് നടത്താൻ വിനോദസഞ്ചാര സീസണിന് 3-4 മാസം മുമ്പേ കുളങ്ങൾ വറ്റിച്ച് ഉണക്കിയെടുത്ത് ആവശ്യത്തിന് കുമ്മായം ചേർക്കണം.ഇതിനു ശേഷം വെള്ളം നിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ സംഭരിക്കാം. ആംഗ്ലിങ്ങ് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മത്സ്യകൃഷിയിൽ ചെയ്യുന്നതു പോലെ മറ്റ് മത്സ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കണമെന്നില്ല. ശാസ്ത്രീയമായി ഒരുക്കിയ കുളങ്ങളിൽ ഒരു ഏക്കറിൽ 1000 മുതൽ 2500 വരെ കുഞ്ഞുങ്ങളെ സംഭരിക്കാം.ഗ്രേഡിംഗിനു ശേഷം ഒരേ വലുപ്പമുള്ള കുഞ്ഞുങ്ങളെ വേണം സംഭരിക്കാൻ. അല്ലാത്ത പക്ഷം വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ പിടിച്ചു തിന്നാൻ സാദ്ധ്യതയുണ്ട്.
6 മുതൽ 10 സെ.മീറ്റർ വരെ വലുപ്പമുള്ള പീനിങ്ങിനു ശേഷമുള്ള വിത്ത്, പൊരുത്തപ്പെടുത്തിയതിനു ശേഷം സംഭരിക്കുന്നതായിരിക്കും അഭികാമ്യം.ദ്രുത വളർച്ച ഉറപ്പാക്കാൻ കൃത്രിമതീറ്റ ആവശ്യമായ അളവിൽ നൽകണം.ജലത്തിന്റെ ഗുണനിലവാരം നിലനിർത്താൻ ആവശ്യമായ ഘട്ടങ്ങളിൽ ജലവിനിമയം നടത്തണം. കുളങ്ങളിൽ സഞ്ചരിക്കാൻ ഉതകുന്ന വിധത്തിൽ ഏതാനും പെഡൽ ബോട്ടുകളും സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.
വിനോദ സഞ്ചാരികൾ ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ അപ്പപ്പോൾ പാചകം ചെയ്ത് നൽകാനും മറ്റ് ഭക്ഷണങ്ങളും കരിക്കുൾപ്പെടെയുള്ള പാനീയങ്ങളും വില്ക്കുന്നതിനുള്ള ലഘു ഭക്ഷണശാലയും ഒരുക്കി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാം.വിനോദസഞ്ചാര സീസൺ കഴിഞ്ഞയുടൻ വിളവെടുപ്പ് നടത്തി ബാക്കിയുള്ള മത്സ്യങ്ങളെ പിടിച്ചെടുക്കാം.
(ഫിഷറീസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറാണ് ലേഖകൻ)
Content highlights: Aqua tourism, Agriculture, Fish farming