Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

എരുത്തേമ്പതി ഫാമില്‍ ഔഷധസസ്യ മ്യൂസിയം ഒരുങ്ങി എരുത്തേമ്പതി ഫാമില്‍ ഔഷധസസ്യ മ്യൂസിയം ഒരുങ്ങി

$
0
0
ചിറ്റൂർ: കേട്ടുമാത്രം പരിചയമുള്ള ഔഷധസസ്യങ്ങൾ കാണാൻ ആഗ്രഹമുണ്ടെങ്കിൽ എരുത്തേമ്പതി വിത്തുത്പാദന കേന്ദ്രത്തിലേക്ക് പോകാം. ഔഷധസസ്യങ്ങൾ പരിചയപ്പെടുത്താനും അവയുടെ ഔഷധമൂല്യങ്ങൾ മനസ്സിലാക്കിത്തരാനുമായി കേന്ദ്രത്തിൽ ഔഷധ മ്യൂസിയം സജ്ജമാക്കിയിട്ടുണ്ട്.

140 ഇനം ഔഷധസസ്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. മരമഞ്ഞൾ, നീർമാതളം പോലെ നശിച്ചുകൊണ്ടിരിക്കുന്നതും വയമ്പ്, ചങ്ങലംപെരണ്ട, ബംഗാൾ തിപ്പലി, കച്ചോലം പോലുള്ള നാടനും അല്ലാത്തതുമായ ഇന്ത്യയിലെ ഒട്ടുമിക്ക സസ്യങ്ങളും ഇതിലുണ്ട്.

നടന്നുകാണാൻ പറ്റുംവിധം ഓരോ സസ്യവും ഇനംതിരിച്ചാണ് ഒരുക്കിയിട്ടുള്ളത്.

ചെടികളുടെ ശാസ്ത്രീയനാമവും ഏതൊക്കെ രോഗശമനത്തിനാണ് ചെടികൾ ഉപയോഗിക്കുന്നതെന്നും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ജന്മനക്ഷത്രവൃക്ഷങ്ങൾ, രാശിവൃക്ഷങ്ങൾ, നവഗ്രഹവൃക്ഷങ്ങൾ, ഒറ്റമൂലികൾ, വിശുദ്ധവൃക്ഷങ്ങൾ, ഗോചികിത്സാ മരുന്നുകൾ എന്നിങ്ങനെ സസ്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങളും മ്യൂസിയത്തിൽ പ്രദർശനസജ്ജമാണെന്ന് സൂപ്രണ്ട് ഭൂപതി പറഞ്ഞു. നോനി, അമൃതവള്ളി (പ്രമേഹം), അയ്യംപന (പൈൽസ്), അടപതിയൻ (അൾസർ) സസ്യങ്ങളും, പാമ്പിൻ വിഷമിറക്കാനുള്ള അണലിവേഗം, വിഷമൂലി പോലുള്ള സസ്യങ്ങളും ഇവിടെയുണ്ട്. ഒരുലക്ഷം രൂപമുടക്കി കൃഷിവകുപ്പാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്.

തമിഴ്നാട് കാർഷിക സർവകലാശാല, കേരള കാർഷിക സർവകലാശാല, മറ്റ് ഔഷധസസ്യ പരിപാലനകേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് മാതൃകകൾ സ്വീകരിച്ചാണ് തയ്യാറാക്കിയത്. നാടൻ ഔഷധച്ചെടികൾ ഫാമിൽ കൃഷിചെയ്യുന്നുണ്ട്.

മ്യൂസിയം വന്നതോടെ, മറ്റ് ഔഷധസസ്യങ്ങൾ കൂടി വിത്തുകളാക്കി കൃഷിചെയ്യാൻ തയ്യാറെടുക്കുകയാണ് ഫാം അധികൃതർ. പുതിയ പരീക്ഷണങ്ങളും കൃഷിരീതികളും ഫലപ്രാപ്തിയിലെത്തിക്കാൻ 41 തൊഴിലാളികളും സജീവമാണ്.

Content highlights: Agriculture, Organic farming, Medicinal plants museum, Eruthempathy farm



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>